Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
തമിഴ് നടന് പ്രകാശ് രാജ് വിവാഹമോചനത്തിനായി കോടതിയില്‍
തമിഴ് ചലച്ചിത്രലോകത്തുനിന്ന് മറ്റൊരു ദാമ്പത്യംകൂടി കോടതി കയറുന്നു. പ്രമുഖ നടന് പ്രകാശ് രാജാണ് വിവാഹമോചനമാവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചിരിക്കുന്നത്.
നടികൂടിയായ ലളിതകുമാരിയാണ് പ്രകാശ് രാജിന്റെ ഭാര്യ. ഇവര്‍ക്ക് മൂന്നുമക്കളും ഉണ്ടായിരുന്നു ഇതില്‍ ഒരാണ്‍കുട്ടി നേരത്തേ അപകടത്തില്‍ മരിച്ചിരുന്നു. രണ്ട് വര്‍ഷമായി ഇവരുടെ ദാമ്പത്യബന്ധത്തില്‍ രൂക്ഷമായ പ്രശ്നങ്ങളുണ്ടെന്നകാര്യം പരസ്യമാണ്. മിക്ക പത്രങ്ങളും മാസികകളും ഇതിനെക്കുറിച്ച് പലകഥകളും എഴുതിപ്പിടിപ്പിയ്ക്കുകയും ചെയ്തിരുന്നു.
ഇവര്‍ ഇതിനകംതന്നെ വിവാഹം മോചനം നേടിയെന്നും മക്കള്‍ക്ക് വേണ്ടി ഒരു വീട്ടില്‍ താമസിക്കുകയാണെന്നുംവരെ വാര്‍ത്തകളുണ്ടായിരുന്നു. താന്‍ എഗ്മൂറിലെ കുടുംബകോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് അപേക്ഷനല്കിയിട്ടുണ്ടെന്ന് പ്രകാശ് രാജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.
മക്കളില്‍ പെണ്‍കുഞ്ഞിന്റെ സംരക്ഷണം തനിയ്ക്ക് നല്‍കണമെന്നും പ്രകാശ് രാജ് നല്കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ടത്രേ. തന്റെ മെയ്ക്ക്-അപ്പ് സഹായി ബോണി വര്‍മ്മയുമായി തനിയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ പ്രകാശ് രാജ് ഇപ്പോള്‍ ശരിവയ്ക്കുകയാണ്. മാത്രമല്ല ബോണി വര്‍മ്മയുമായുള്ള ബന്ധം കൂടുതല്ദൃഢപ്പെടുത്താന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
തന്റെ ഭാര്യയ്ക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും നിയമപരമായി നിലനില്‍ക്കുന്ന ബന്ധം കൂടി വേര്‍പെടുത്താനാണ് തങ്ങള്‍ അഗ്രഹിക്കുന്നതെന്നും ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടകാര്യം മാധ്യമങ്ങള്‍ക്കില്ലെന്നും പ്രകാശ് രാജ് പറയുന്നു.
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി