നിത്യഹരിതമായ ഓര്‍മ്മകള്‍

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/prem-nazir-ever-green-malayalam-hero-3-aid0166.html">« Previous</a>

Prem Nazir
മരിച്ച് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ഓരോ ഓര്‍മ്മകുറിപ്പിനും ഈ മനുഷ്യസ്‌നേഹിയെകുറിച്ച് നല്ലതേ പറയാനുള്ളൂ എന്നതാണ്.അദ്ദേഹത്തിന്റെ സഹോദരന്‍ പ്രേംനവാസ്, മകന്‍ ഷാനവാസ്, എന്നിവരൊക്കെ സിനിമയില്‍ ഒരുകൈ നോക്കിയെങ്കിലും വിജയം വരിക്കാന്‍ അവര്‍ക്കായില്ല.

പ്രോക്ഷകഹൃദയങ്ങളില്‍ നസീര്‍ എന്ന താരത്തിനെ എങ്ങിനെ പ്രതിഷ്ഠിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് ആ പേരില്‍പോലും ഇറങ്ങിയ സിനിമകള്‍(സി.ഐ.ഡി നസീര്‍, പ്രേംനസീറിനെ
കാണ്‍മാനില്ല-എന്നിവ).

ഇന്നത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നസീറിനൊപ്പം ആദ്യമായ് അഭിനയിച്ച ചിത്രമായിരുന്നു പടയോട്ടം ഒപ്പം ജയനും, മമ്മൂട്ടിയേയും, മോഹന്‍ലാലിനേയും ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രേംനസീറിന് ഒരാഗ്രഹമുണ്ടായിരുന്നുവത്രേ. ഇവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന്.

എ.ടി.അബുവിന്റെ ധ്വനിയിലൂടെ ആ അനശ്വരനടന്റെ അവസാന നടനം പൂര്‍ത്തിയാക്കിയപ്പോള്‍ ബാക്കിവെച്ച മോഹവും കൂടെ പോയി. ഒടുവില്‍ റിലീസ് ചെയ്ത പ്രേംനസീര്‍ ചിത്രം പ്രിയദര്‍ശന്റെ കടത്തനാടന്‍ അമ്പാടിയായിരുന്നു.

എന്നെ തേടിയെത്തിയ കഥാപാത്രങ്ങള്‍ എന്ന പുസ്തകം അദ്ദേഹത്തിന്റേതായി പുറത്തിറക്കിയിട്ടുണ്ട്. ആ കഥാപാത്രങ്ങളും ആ മനുഷ്യത്വവും ഇന്നും പ്രേക്ഷകമനസ്സില്‍ നിത്യഹരിതമായിനിറഞ്ഞുനില്ക്കുന്നു എന്നതുതന്നെയാണ് പ്രേംനസീറിന് മലയാളം നല്‍കിയ ഏറ്റവും വലിയ സ്മാരകം.

ആദ്യപേജില്‍
മലയാളത്തിന്റെ നിത്യഹരിതനായകന്‍

<ul id="pagination-digg"><li class="previous"><a href="/news/prem-nazir-ever-green-malayalam-hero-3-aid0166.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X