Don't Miss!
- Sports IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!
- Automobiles പുത്തൻ ഇലക്ട്രിക് തമ്പ്രാക്കന്മാരുടെ ആപ്പീസ് പൂട്ടും; ആക്ടിവ ഇവിയുടെ വരവിന് കുറിമാനമിട്ട് ഹോണ്ട
- Lifestyle നിങ്ങളുടെ ദാമ്പത്യബന്ധം ശക്തമാണോ? പങ്കാളിയുടെ സ്നേഹം മനസിലാക്കിത്തരും ഈ 8 ലക്ഷണങ്ങള്‍
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
- Technology ഐഫോൺ 16 കണ്ട് ഞെട്ടാൻ റെഡിയായിക്കോ! എഐക്കായി ഫോണുകളുടെ തലവര മാറ്റുന്ന നീക്കവുമായി ആപ്പിൾ
പൃഥ്വിരാജിന്റെ ആടുജീവിതത്തിന് ജോര്‍ദ്ദാനില്‍ പാക്കപ്പ്! സന്തോഷം പങ്കുവെച്ച് നടന്
പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതത്തിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഇരുവരുടെയും ഡ്രീം പ്രോജക്ട് കൂടിയായ സിനിമ ജോര്‍ദാനിലായിരുന്നു ഷൂട്ടിംഗ് നടന്നിരുന്നത്. വലിയ ക്യാന്‍വാസില്‍ അണിയിച്ചൊരുക്കുന്ന സിനിമ ബെന്യാമിന്റെ ആടുജീവിതം നോവല്‍ ആസ്പദമാക്കിയാണ് അണിയിച്ചൊരുക്കുന്നത്. ആടുജീവിതത്തിലെ നജീബിനായി പൃഥ്വിരാജ് നേരത്തെ 30 കിലോയോളം ശരീരഭാരം കുറച്ചിരുന്നു.
സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു കോവിഡ് വ്യാപനമുണ്ടായത്. ഇത് ആടുജീവിതം ഷൂട്ടിംഗ് നിര്‍ത്തിവെക്കുവാന്‍ കാരണമായിരുന്നു. തുടര്‍ന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് ചിത്രീകരണം വീണ്ടും പുനരാരംഭിച്ചത്. ജോര്‍ദാനിലെ വാദിറം മരുഭൂമിയില്‍ വെച്ചായിരുന്നു ആടുജീവിതത്തിന്റെ ഷൂട്ടിംഗ് നടന്നത്.
കൊറോണ സമയത്തും ഷൂട്ടിംഗ് നടന്ന മലയാള ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ആടുജീവിതം. ഇപ്പോഴിതാ സിനിമയുടെ ജോര്‍ദ്ദാനിലെ ചിത്രീകരണം അവസാനിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ആടുജീവിതം ഷെഡ്യൂള്‍ പൂര്‍ത്തിയായതായി അറിയിച്ചത്. ഒപ്പം സിനിമ പാക്കപ്പ് പറഞ്ഞതിന്റെ ഒരു ചിത്രവും പൃഥ്വി പങ്കുവെച്ചിരുന്നു.
നേരത്തെ ഒമാനി താരം ക്വാറന്റൈനിലായതും ജോര്‍ദ്ദാനില്‍ ലോക് ഡൗണ്‍ കര്‍ശനമായതുമാണ് ഷൂട്ടിംഗിനെ ബാധിച്ചിരുന്നത്. പ്രതിസന്ധികളെയെല്ലാം തരണം ചെയ്തുകൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആടുജീവിതം സിനിമയുടെ എറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് പൃഥ്വിരാജ് ഉള്‍പ്പെടെയുളള 58 അംഗ സംഘം ജോര്‍ദ്ദാന്‍ മരുഭൂമിയില്‍ എത്തിയത്.
മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലേക്ക് പോയത്. മൂന്ന് മാസമെടുത്ത് ശരീരഭാരം കുറച്ച ശേഷമായിരുന്നു ജോര്‍ദ്ദാനിലെ ഷൂട്ട്. മാര്‍ച്ച് 16നായിരുന്നു ജോര്‍ദ്ദാനില്‍ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നത്. ആ സമയത്ത് കൊറോണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആ സമയത്തും പ്രത്യേക അനുമതി തേടി ഷൂട്ട് തുടരുകയായിരുന്നു.
ശൈലജ ടീച്ചറോളം തന്നെ ഇഷ്ടം തോന്നിയ ഒരാള്‍! ശശി തരൂറിനെ പ്രശംസിച്ച് സിനിമാ ലോകം
ജോര്‍ദാനിലെ ഷൂട്ടിന് ശേഷം ഒരുമാസം അള്ജീരിയയിലും ചിത്രീകരണമുണ്ടാവും. ആടുജീവിതത്തിനായി ശരീരഭാരം കുറച്ച പൃഥ്വി കടുത്ത വിഷമഘട്ടത്തിലൂടെയാണ് പോയികൊണ്ടിരുന്നത്. ആഹാരം കുറച്ചും വര്‍ക്കൗട്ടുകള്‍ കൂട്ടിയുമാണ് നേരത്തെ ചിത്രത്തിനായി പൃഥ്വി തയ്യാറെടുത്തത്. ബ്ലെസിയാകട്ടെ വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്.
ഞാന്‍ കണ്ട മമ്മൂക്കയ്ക്ക് മുന്‍കോപവുമില്ല, ജാഡയുമില്ല! മെഗാസ്റ്റാറിനെക്കുറിച്ച് ആരാധകന്റെ കുറിപ്പ്
പൃഥ്വിരാജും ബ്ലെസിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. അയ്യപ്പനും കോശിയും വന്‍ വിജയമായതിന് പിന്നാലെയാണ് പൃഥ്വി ആടുജീവിതത്തിലേക്ക് എത്തിയത്. ഈ വര്‍ഷം സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ചിത്രത്തിലെ പൃഥ്വിയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. ആടുജീവിതത്തിലെ നജീബിന്റെ ദുരിത കാലഘട്ടം അവതരിപ്പിക്കാനായിട്ടാണ് പൃഥ്വി നേരത്തെ വണ്ണം കുറച്ചത്.
സിനിമ തിയ്യേറ്ററില്‍ ഇറക്കണമോ ഒടിടിയ്ക്ക് നല്‍കണമോ എന്നതെല്ലാം അവരുടെ തീരുമാനമാണ്: വിജയ് ബാബു
-
'ജിന്റോയുടെ പേരില്ല..., ടോപ്പ് ഫൈവിൽ ഗബ്രിയും ജാസ്മിനുമുണ്ടാകും, റിഷി കൂടി വരണമെന്ന് ആഗ്രഹമുണ്ട്'; ജാൻമണി
-
2000 പേരെ ബ്ലോക്ക് ചെയ്തു; ഹായ് അയക്കുന്നത് ഇഷ്ടമല്ല; നായികമാരോട് ക്രഷ് തോന്നിയോ?; ഉണ്ണി മുകുന്ദൻ
-
ജാസ്മിനൊപ്പമുള്ള ഗബ്രിക്ക് അവളുടെ പകുതി സൈബര്‍ അറ്റാക്ക് കിട്ടിയില്ല! ബിഗ് ബോസിലെ പെണ്ണുങ്ങളെ പറ്റി കുറിപ്പ്