Don't Miss!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മണിയുടെയും തമ്പിയുടെയും പൗരന്റെയും ടമാര്‍ പടാര്‍
പണ്ട് നമ്മുടെ കവലകളില്‍ ആളെ ആകര്‍ഷിക്കുന്ന ഇനമായിരുന്നു തെരുവ് സര്‍ക്കസ്. വാഹനം മുടിയില്‍ കെട്ടി വലിക്കുക. കുഴിയില്‍ കുഴിച്ചിട്ട് മണിക്കൂറുകള്‍ക്കു ശേഷം ഉയിര്ത്തെഴുന്നേല്ക്കുക എന്നീ ഇനങ്ങള്‍ പണ്ടുള്ളവരുടെ കയ്യടി നേടിയ ഇനമായിരുന്നു. അങ്ങനെ ചെയ്ത് ജീവിച്ചിരുന്ന ആളായിരുന്നു ജമ്പര്‍ തമ്പി. സര്‍ക്കസിനു ശേഷം മദ്യഷാപ്പിലേക്ക്. അവിടെ നിന്ന് ബഹളം, അടി വാങ്ങല്‍ എന്നിവയാണ് ജമ്പര്‍ തമ്പിയുടെ പതിവു കലാപരിപാടികള്‍.
വയറില്‍ ട്യൂബ് ലൈറ്റ് അടിച്ചുപൊളിക്കുന്ന ഇനവുമായി ജീവിക്കുന്ന ആളാണ് ക്രോസ്ബെല്‍റ്റ് മണി. പൊട്ടിയ ട്യൂബ് അരച്ച് അയാള്‍ തിന്നും. ഈ മണിയും തമ്പിയും കണ്ടുമുട്ടിയതോടെ അവരുടെ ഇനങ്ങള്‍ ഒന്നിച്ചായി. ജീവിക്കാന്‍ പരസ്പരം സഹകരിക്കുന്നവര്‍. അവരുടെ കൂട്ടത്തിലേക്കാണ് പൗരന് കടന്നുവരുന്നത്.
പൗരന് സാധാരണ പൗരനല്ല. അയാള്‍ എസ്പി പൗരനാണ്. പൊലീസ് ഓഫിസറായ പൗരന് അച്ഛന് അറിഞ്ഞുകൊണ്ടിട്ട പേരാണിത്. കേരളത്തെ പിടിച്ചുകുലുക്കിയ ഒരു കൊലപാതകം അന്വേഷിക്കാനിറങ്ങിയതാണ് പൗരന്. ആ കൊലയാളി വര്‍ഷങ്ങളായി മുങ്ങിനടക്കുന്ന സുകുമാരക്കുറുപ്പും. തമ്പിയും മണിയും പൗരനും ചേര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് പിന്നീട് ടമാര്‍ പടാര്‍ എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. പേരുപോലെ തന്നെ വ്യത്യസ്തമായൊരു കഥയാണ് പൃഥ്വിരാജ് നായകനായുന്ന ടമാര്‍ പടാര്‍ പറയുന്നത്. പൗരനായി പൃഥ്വിയും തമ്പിയെ ബാബുരാജും മണിയെ ചെമ്പന്‍ വിനോദും അവതരിപ്പിക്കുന്നു.
ദിലീഷ് നായര്‍ ആദ്യമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രിന്ഡ് അഷാബ് ആണ് നായിക. പൃഥ്വിരാജ് വീണ്ടും പൊലീസ് ഓഫിസറാകുന്ന ചിത്രംകൂടിയാണിത്. ഓണത്തിനു തിയറ്ററിലെത്തുന്ന സപ്തമശ്രീ തസ്കരയ്ക്കു പിന്നാലെ ടമാര്‍ പടാര്‍ തിയറ്ററിലെത്തും. ആഷിക് അബു സംവിധാനം ചെയ്ത ടാ തടിയാ, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്കെല്ലാം കഥയും തിരക്കഥയും എഴുതിയ ആളാണ് ദിലീഷ് നായര്‍. രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്താണ് നിര്‍മാണം.
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'