ഓസ്കാർ നോമിനേഷന്റെ അവസാന ലാപ്പിൽ ലാലേട്ടന്റെ പുലിമുരുകൻ ഔട്ട്! പൊരുതി വീണു
ചിത്രത്തിലെ ഗാനങ്ങളുടെ പശ്ചാത്തല സംഗീതമാണ് ഒസ്കാറിൽ പരിഗണിച്ചത്.
Recommended Video

താര രാജാവിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ പുലി മുരുകൻ ഓസ്കാറിൽ നിന്ന് പുറത്തായി. 150 കോടി ക്ലമ്പിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമാണ് പുലിമുരുകൻ. ഇതിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയതായിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ പശ്ചാത്തല സംഗീതമാണ് ഒസ്കാറിൽ പരിഗണിച്ചത്.

പുലി മുരുകനിലെ ടൈറ്റിൽ സോങ്ങായ 'മാനത്തെ മാരിക്കുറുമ്പേ' , കാടാണിയും കൽച്ചിലേമ്പേ എന്നീ ഗാനങ്ങളിലെ പശ്ചാത്തല സംഗീതമാണ് ഒസ്കാർ പരിഗണന ലിസ്റ്റിൽ ഇടംപിടിച്ചത്.

ഗോപി സുന്ദറിന്റെ ഗാനങ്ങൾ
പുലി മുരുകനിലെ രണ്ട് ഗാനങ്ങളായിരുന്നു ഓസ്കാർ പട്ടികയിൽ ഇടംപിടിച്ചത്. 2017 ലെ ഒറിജനൽ സോങ് വിഭാഗത്തിലാണ് പരിഗണിച്ചത്. 70 ചിത്രങ്ങളോടൊപ്പമാണ് പുലി മുരുകനിലെ പാട്ടുകളും മത്സരിച്ചത്.

നോമി നേഷനിൽ നിന്ന് പുറത്ത്
അവസാനം വരെ ഗോപി സുന്ദറിന്റെ ഗാനങ്ങൾ ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ജനുവരി 23 ന് ഓസ്കാർ നോമിനേഷനുകൾ പ്രഖ്യാപിച്ചപ്പോൾ ചിത്രം പുറത്താകുകയായിരുന്നു.

ഓരേഒരു ഇന്ത്യൻ സിനിമ
ഇത്തവണത്തെ ഓസ്കാർ പാട്ടികയിലുള്ള ഒരേ ഒരു ഇന്ത്യൻ സിനിമയായിരുന്നു പുലി മുരുകൻ. ഡൻകിർക്, ജസ്റ്റ്സ് ലീഗ്, കോക്കോ, ഫേറ്റ് ഒഫ് ഫ്യൂരിയൻസ്, വണ്ടർ വുമൻ, എന്നിവയാണ് പട്ടികയിലെ മറ്റു പ്രമുഖ സിനിമകൾ.

ഒൺ ആന്റ് ഒൺലി ഗോപി സുന്ദർ
പുലി മുരുകൻ ചിത്രത്തെ പോലെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ വമ്പൻ ഹിറ്റായിരുന്നു. ഓസ്കാർ നോമിനേഷൻ ലിസ്റ്റിലുണ്ടായിരുന്ന 'മാനത്തെ മാരികുറുമ്പേ , കാടണിയും കാൽച്ചിലേമ്പേ' എന്ന ഗാനങ്ങൾ സംഗീത സംവിധാനവും പശ്ചാത്തല സംവിധാവും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്.


Click it and Unblock the Notifications