ദാസേട്ടനും ജയരാജും മാനം കാത്തു!! സംഭവിച്ചത് തീരാനഷ്ടം, പ്രമുഖ സംവിധായകൻ പറയുന്നത് ഇങ്ങനെ..
പുരസ്കാരം വേണ്ടെന്ന് വയ്ക്കുന്നത് ചില രാഷ്ട്രീയപരമായ മുതലെടുപ്പ്
ഇപ്പോൾ സാംസ്കാരികര ലോകത്തെ ചർച്ച വിഷയം ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തെ കുറിച്ചും അതിനെ ചുറ്റിപ്പറ്റി നടന്ന സംഭവവികാസങ്ങളെ കുറിച്ചുമാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവാർഡ് വിതരണം ചെയ്തതിൽ പ്രതിഷേധിച്ച് മലയാള സിനിമയിലെ അവാർഡ് ജേതാക്കൾ പരിപാടിയിൽ നിന്ന് വിട്ട് നിന്നിരുന്നു. ഇത് വൻ വിവാദത്തിന് കാരണമായിരുന്നു.

അവാർഡ് ദാന ചടങ്ങിൽ പ്രതിഷേധിച്ച് നടൻ ഫഹദ് ഫാസിലാണ് ആദ്യം ദില്ലി വിട്ടത്. താരത്തിന്റെ ഈ നിലപാടിൽ പിന്തുണ നൽകി സഹപ്രവർത്തകർ രംഗത്തെത്തിയിരുന്നു. എന്നാൽ താരത്തിന്റെ നടപടി ഒരു കൂട്ടം പേരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം സംവിധായകൻ രാജസേനന്റെ ഫേസ്ബുക്ക് വീഡിയോയാണ്. നിരവധി പേർ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.
എല്ലാ തവണത്തേയും പോലെ ഇത്തവണത്തേയും അവാർഡ് വിതരണത്തിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കുറച്ചു പേർക്ക് രാഷ്ട്രപതി നൽകും ബാക്കിയുള്ളവർക്ക് മന്ത്രിമാരും. ഇതു തന്നെയാണ് ഇത്തവണയും സംഭവിച്ചിരിക്കുന്നത്. എന്നാൽ ഇത്തവണ ചില കലാകാരന്മർ അവാർഡ് ബഹിഷ്കരിച്ചിരുന്നു. ഇത് ദൈർഭാഗ്യകരമാണന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരം വേണ്ടെന്ന് വയ്ക്കുന്നത് ചില രാഷ്ട്രീയപരമായ മുതലെടുക്കൽ മാത്രമാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ചില കലാകാരന്മാർ അവാർഡ് ബഹിഷ്കരിച്ചപ്പോൾ രാജ്യത്തിന്റേയും മലയാളികളുടേയും അഭിമാനമായ ദാസേട്ടനും സംവിധായകൻ ജയരാജനും അവാർഡ് സ്വീകരിച്ചതിലൂടെ മാനം കാക്കുകയാണ് ചെയ്തതെന്നു രാജസേനൻ പറഞ്ഞു. ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന സർക്കാരിനു മേൽ ആർക്കും സ്വാധീനം ചെലുത്താനോ പേടിപ്പിച്ച് കാര്യങ്ങൾ സാധിപ്പിക്കാൻ കഴിയിന്നവരോ അല്ല. ഇത്തവണത്തെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്നത് കലാകാരന്മാരെ സംബന്ധിച്ചടത്തോളം തീരം നഷ്ടമാത്രമാണെന്ന് പറഞ്ഞ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











