Don't Miss!
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മമ്മൂക്ക ധരിച്ച ഷര്‍ട്ടുകളാണ് പിന്നീട് ഞാന്‍ ഇട്ടതെന്ന് അവന് അറിയില്ലാരുന്നു, അനുഭവം പറഞ്ഞ് രമേഷ് പിഷാരടി
മമ്മൂട്ടി രമേഷ് പിഷാരടി കൂട്ടുകെട്ടില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗാനഗന്ധര്വ്വന്. ഇരുവരും ആദ്യമായി ഒന്നിച്ച സിനിമയില്‍ കലാസദന്‍ ഉല്ലാസ് എന്ന ഗായകന്റെ റോളിലാണ് മമ്മൂക്ക എത്തിയത്. തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം വന്ദിത മാധവന്, അതുല്യ ചന്ദ്ര, ശാന്തിപ്രിയ, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, സിദ്ധിഖ്, മണിയന്‍പിളള രാജു ഉള്‍പ്പെടെയുളള താരങ്ങളാണ് മറ്റു വേഷങ്ങളില്‍ എത്തിയത്. രമേഷ് പിഷാരടിയും ഹരി പി നായരും തിരക്കഥയെഴുതിയ സിനിമ ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയാണ് ഒരുക്കിയത്.
ഗ്ലാമറസ് ചിത്രങ്ങളുമായി ഹീന പാഞ്ചല്‍. പുത്തന്‍ ചിത്രങ്ങള്‍ കാണാം
അതേസമയം ഗാനഗന്ധര്‍വ്വനിലെ മമ്മൂക്കയുടെ കഥാപാത്രം ധരിച്ച വസ്ത്രങ്ങള്‍ താന്‍ പിന്നീട് ഉപയോഗിച്ചതിനെ കുറിച്ച് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ രമേഷ് പിഷാരടി പറഞ്ഞിരുന്നു. മമ്മൂക്കയുമായുളള സംസാരത്തിനിടെയാണ് ഇക്കാര്യം പിഷാരടി വെളിപ്പെടുത്തിയത്.
സിനിമയില്‍ ആവശ്യം കഴിഞ്ഞാല്‍ ഓരോ പ്രോപ്പര്‍ട്ടീസ് എല്ലാവരും എടുക്കാറുണ്ട്. സിനിമ കഴിഞ്ഞാല്‍ അത് ഓരോരുത്തര്‍ക്കുമുളള താല്പര്യമാണ്. ഓരോ സാധനങ്ങള്‍ സ്വന്തമാക്കുക എന്നത് എന്ന് മമ്മൂട്ടി പറഞ്ഞപ്പോഴാണ് പിഷു ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നോട് ഇതിന്റെ എഡിറ്റര്‍ ചോദിച്ചു ഇതിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് പിഷാരടി ചേട്ടനാണോ എന്ന്. ഞാന്‍ പറഞ്ഞു അല്ല ഇതിന് വേറെ ആളുണ്ട്.
എന്നാല്‍ ഇതില്‍ യാദൃശ്ചികമായിരിക്കും, കാരണം മമ്മൂക്ക ഇട്ടിരിക്കുന്ന ഡ്രസുകളെല്ലാം പിഷാരടി ചേട്ടന്റെ ഒരു ഡ്രസ് പാറ്റേണാണ് ഈ സിനിമയില്‍ ഇട്ടേക്കുന്നേ എന്ന് എഡിറ്റര്‍ എന്നോട് പറഞ്ഞു. പുളളി ഓര്‍ത്തു ഞാനങ്ങനെ പാറ്റേണ്‍ കൊടുത്തതാണെന്ന്. അവന് അറിയുന്നില്ലല്ലോ ഇക്ക സിനിമയില്‍ ഇട്ട ഷര്‍ട്ടുകളാണ് എഡിറ്റിങിന് പോവുമ്പോ ഞാന്‍ ഇട്ടോട്ടിണ്ടിരിക്കുന്നത് എന്ന്. ഇക്ക സിനിമയില്‍ ഇട്ട ഷര്‍ട്ടുകള്‍ മുഴുവന്‍ ഞാന്‍ കൊണ്ടുപോയി. പിഷാരടി പറഞ്ഞു.
തുടര്‍ന്ന് അതെങ്ങനെ ശമ്പളത്തില്‍ കുറയ്ക്കോ എന്ന് തമാശയായി മമ്മൂക്ക ചോദിച്ചു. ശമ്പളത്തില്‍ കുറയ്ക്കൊന്നുമില്ല. പിന്നെ വേറൊരു കാര്യം എനിക്ക് ഒരു നഷ്ടം സംഭവിച്ചു. ഇക്ക ഈ സിനിമയില്‍ കാര്യമായ വരുമാനം ഇല്ലാത്ത ഒരു കഥാപാത്രമായതിനാല്‍ പഴയകാലവും പുതിയ കാലവും ആകെകൂടി ഏട്ടോ പത്തോ ഷര്‍ട്ടുകളെ ഉളളൂ. അപ്പോ എനിക്ക് കുറച്ചേ ലഭിച്ചൂളളൂ. അതേ ഒരുപാട് ഷര്‍ട്ടുകള്‍ ഇല്ല ഇതില്‍, മമ്മൂക്ക പറഞ്ഞു. സാധാരണ പത്തറുപത് സീനുകള്‍ എന്ന് പറയുമ്പോ ഒരു പത്ത് നാല്പത് ഡ്രസ് ചേയ്ഞ്ചുകള്‍ ഉണ്ടാവും.
അങ്ങനത്തെ സീനുകളായിരിക്കും. കണ്ടിന്യൂവിറ്റി ഒന്നും ഇല്ല. എന്നാല്‍ ഈ സിനിമയില്‍ നമ്മള് കണ്ട്യൂനിറ്റി ഇല്ലാത്ത സീനുകളില്‍ പോലും നമ്മള് ഉപയോഗിച്ച ഷര്‍ട്ടുകള്‍ വീണ്ടും ആവര്‍ത്തിച്ചുകൊണ്ട് ഇട്ടു. ദാരിദ്രം കാണിക്കാന്‍ വേണ്ടി. അത് പിന്നെ വേറെ വഴികളില്ല. ഉല്ലാസിനെ പോലെ വളരെ ചുരുങ്ങിയ വരുമാനം ഉളളയാള്‍ അങ്ങനെയാണ്. രണ്ട് മൂന്ന് വീതം പാന്റും ഷര്‍ട്ടും അത് നമ്മള് മാറ്റി മാറ്റിയാണ് ഇട്ടിട്ടുളളത്. അത് സിനിമ കാണുമ്പോള്‍ അറിയാം.
Recommended Video
ഞാന്‍ നാലഞ്ചു സീനുകളില്‍ അലക്കിതേച്ച് ഇട്ട ഷര്‍ട്ട് പിന്നെയും നിങ്ങള്‍ അലക്കി തേച്ചു ഇട്ടല്ലെ, മമ്മൂക്ക പിഷുവിനോട് ചോദിച്ചു. ഇട്ടോണ്ടിരിക്കുകയാണ് ഇപ്പോഴും. പക്ഷെ ഇപ്പോഴുളളത് സിനിമ കഴിഞ്ഞ് മേടിച്ചതാണ്. കാരണം സിനിമ റിലീസായിട്ട് എനിക്ക് വലിയൊരു പേടിയുണ്ടായിരുന്നു. കാരണം പ്രൊമോഷന് പോവുമ്പോ അവിടെയുളള പോസ്റ്ററിലെ മമ്മൂക്കയുടെ വേഷം എന്റെ സെയിം ആവുമോ എന്ന പേടി. അതുകൊണ്ട് ഞാന്‍ പുതിയത് മേടിച്ച് ഇട്ട ശേഷമാണ് പോയത്.
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ