Don't Miss!
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- News തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് എത്ര കുപ്പി മഷിയെന്ന് അറിയുമോ? പൊട്ടിച്ച് ഒഴിച്ചാല് മഷിപ്പുഴയാകും
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന് പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
കമല്‍-ശ്രീവിദ്യ പ്രണയം പ്രചോദനമായെന്ന്‌ രഞ്‌ജിത്ത്
അവസാനം സംവിധായകന് രഞ്ജിത് അക്കാര്യം വെളിപ്പെടുത്തുന്നു പുതിയ ചിത്രമായ തിരക്കഥയില് എഴുപതുകളില് പ്രശസ്തിനേടിയ കമല്-ശ്രീവിദ്യ പ്രണയം വിഷയമായിട്ടുണ്ടെന്ന് രഞ്ജിത്ത് സമ്മതിയ്ക്കുന്നു.
പൃഥ്വിരാജ് നായകനായ ചിത്രം പുറത്തിറങ്ങിയ അന്നുമുതല് കമല്-ശ്രീവിദ്യ പ്രണയവുമായി ചിത്രത്തിന്റെ കഥയ്ക്ക് ഒട്ടേറെ സാമ്യങ്ങളുണ്ടെന്ന് അഭിപ്രായങ്ങളുയര്ന്നിരുന്നു. എന്നാല് അവരുടെ കഥ അങ്ങനെതന്നെ സിനിമയാക്കുകയായിരുന്നില്ലെന്നും ആ ബന്ധം സിനിമയുടെ വിഷയത്തെ സ്വാധീനിച്ചിട്ടുണ്ടെന്നുമാണ് രഞ്ജിത്ത് ഇപ്പോള് പറയുന്നത്.
കോഴിക്കോട് നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയിലാണ് രഞ്ജിത് തന്റെ ചിത്രത്തെക്കുറിച്ച് ഉയര്ന്നിരിക്കുന്ന ആരോപണങ്ങള്ക്ക് മറുപടി പറഞ്ഞത്. ശ്രീവിദ്യയുടെ അവസാനനാളുകളില് കമല് ആശുപത്രിയിലെത്തി അവരെ കണ്ട സംഭവത്തിന് ശേഷമാണ് ഇത്തരമൊരു ചിത്രത്തെക്കുറിച്ച് താന് ചിന്തിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു.
രോഗം മൂര്ച്ഛിച്ച് അവശയായ ശ്രീവിദ്യ സന്ദര്ശകരെ ആരെയും അനുവദിച്ചിരുന്നില്ല. എന്നാല് കമല് കാണമെന്ന് അഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞപ്പോള് അവര് ആ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്കുകയായിരുന്നു. അവരുടെ ഒരു മണിക്കൂര് നേരത്തെ കൂടിക്കാഴ്ചയെക്കുറിച്ച് കേട്ടനിമിഷത്തിലാണ് തിരക്കഥപോലൊരു ചിത്രമെടുക്കാനുള്ള തോന്നല് എന്റെ മനസ്സിലുണ്ടായത്- രഞ്ജിത്ത് വിശദീകരിച്ചു.
തിരക്കഥയെന്ന ചിത്രം തീര്ത്തും വ്യത്യസ്തമായ ഒരു ചിത്രമൊരുക്കാനുള്ള ശ്രമത്തിന്റെ ഫലമാണ്. പൃഥ്വിരാജ് നായകകഥാപാത്രത്തെ അവതരിപ്പിക്കാന് തയ്യാറാവുകയും എനിയ്ക്കൊപ്പം ചിത്രത്തിന്റെ നിര്മ്മാണത്തില് പങ്കാളിയാകാന് തയ്യാറാവുകയും ചെയ്തത് കൊണ്ടുകൂടിയാണ് ഈ ചിത്രം യാഥാര്ത്ഥ്യമായത്- അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്ത്തകള്
തിരക്കഥയിലെ രംഗങ്ങള്