മോഹൻലാൽ മീശ പിരിച്ചാൽ സിനിമ സൂപ്പർ ഹിറ്റ്!! എന്നാൽ പേരുദോഷം മുഴുവൻ രഞ്ജിത്തിനും...
മുണ്ട് ധരിച്ച് നാടൻ വേഷത്തിൽ മീശയും പിരിച്ച് വെടിക്കെട്ട് ഡയലോഗുമായി എത്തുന്ന ലാലേട്ടൻ രഞ്ജിത്ത് ചിത്രങ്ങളിൽ കാണുന്ന ഒരു പ്രത്യേകതയാണ്.
മോഹൻലാൽ- രഞ്ജിത് കൂട്ട്കെട്ടിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങളായിരുന്നു മലയാള സിനിമയിൽ പിറന്നു വീണിത്. ഒരു മാസ് ക്ലാസ് ചിത്രങ്ങളായിരുന്നു അവയെല്ലാം. ഈ കൂട്ട്ക്കെട്ടിൽ പിറന്ന ദേവാസുരം, ആറാം തമ്പൂരാൻ, രാവണപ്രഭു, ഉസ്താദ് സ്പരിറ്റ് എന്നിങ്ങനെ ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ഈ ചിത്രങ്ങളിലെല്ലാം ലാലേട്ടന്റെ ഗെറ്റപ്പും സ്റ്റൈലും ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.
മുണ്ട് ധരിച്ച് നാടൻ വേഷത്തിൽ മീശയും പിരിച്ച് വെടിക്കെട്ട് ഡയലോഗുമായി എത്തുന്ന ലാലേട്ടൻ രഞ്ജിത്ത് ചിത്രങ്ങളിൽ കാണുന്ന ഒരു പ്രത്യേകതയാണ്. എന്നാൽ ഡയലോഗിലെ ഗെറ്റപ്പിലോ അൽപം പോലും ക്ലീശേ ഇല്ലയെന്നുള്ളതാണ് ഇതിൽ ശ്രദ്ധേയമായ ഒരു സംഗതി. എന്നാൽ ലാലേട്ടന്റെ മീശപിരിക്കൽ മലയാള സിനിമയ്ക്ക് അകത്തും പുറത്തും ഇപ്പോഴും ചർച്ച വിഷയമാണ്. താരത്തിന്റെ മീശ പിരിക്കൽ ഹിറ്റാണെങ്കിലും ഇതിൽ ഏറ്റവും കൂടുതൽ പഴിക്കേട്ടയാൾ സംവിധായകൻ രഞ്ജിത്താകും. ഇതിനെ കുറിച്ച് അദ്ദേഹം തന്നെ തുറന്നു പറയുകയാണ്. സാമൂഹ്യമാധ്യമങ്ങളിലെ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.

മീശ പിരിച്ചാൽ സിനിമ സൂപ്പർഹിറ്റ്
ലാലേട്ടൻ മീശ പിരിച്ചാൽ ആ സിനിമ സൂപ്പർ ഹിറ്റാകുമെന്നെ് വിശ്വസിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. അങ്ങനെ വിശ്വസിക്കാൻ കാരണവുമുണ്ടായിരുന്നു. രാജാവിന്റെ മകൻ മുതൽ പിന്നീടുള്ള എല്ലാ ചിത്രങ്ങളും പരിശേധിച്ചാലും ഇത് വ്യക്തമാകും. ലാലേട്ടൻ മീശ പിരിച്ചാൽ ആ സിനിമ 100 ദിവസം തിയേറ്ററുകളിൽ ഒടിയിരിക്കും.

രാജാവിന്റെ മകനിലെ മീശപിരിക്കൽ
മലയാള സിനിമയിൽ ആദ്യ കാലഘട്ടത്തിൽ മീശ പിരിച്ചിരുന്നത് വില്ലന്മാരും ഹാസ്യ താരങ്ങളുമായിരുന്നു. എന്നാൽ ഇത് രാജാവിന്റെ മകനിൽ എത്തിയപ്പോൾ വിൻസന്റ് ഗോമസ് എന്ന കഥാപാത്രത്തിന് മീശയുടെ അൽപം ഒന്ന് പിരിച്ചു വച്ചാൽ ഭംഗിയുണ്ടാകുമെന്ന് തോന്നി കാണുമായിരിക്കും. അതുപോലെ ചിത്രത്തിലെ മോഹൻലാലിന്റെ കോസ്റ്റ്യൂമിനും മീശി പിരിക്കൽ അനിയോജ്യമായിരുന്നു. നല്ല ഭംഗിയുണ്ടായിരുന്നു.

മോഹൻലാലിന്റെ ഇഷ്ടം
ദേവാസുരം എന്ന ചിത്രത്തിന്റെ പ്ലാനിങ് നടക്കുമ്പോഴെ തിരിക്കഥ എഴുതുമ്പോഴോ ഇത്തരത്തിലുളള ഒരു പ്ലനിങ്ങും ഇല്ലായിരുന്നു. തന്റെ തിരക്കഥയിൽ മീശപിരിക്കൽ എഴുതിവെച്ചിട്ടുമില്ലായിരുന്നു.താനും ശശിയേട്ടനും ഇയാൾ മീശപിരിച്ചാൽ ഞങ്ങൾ രക്ഷപ്പെടുമെന്ന് വിചാരിച്ചിട്ടുപോലുമില്ലായിരുന്നു. എന്നാൽ ലാൽ തന്നെയാണ് മീശ പിരിച്ചെത്തിയത്. കഥാപാത്രത്തിന്റെ വേഷമൊക്കെ ധരിച്ചു വന്നപ്പോൾ മീശ കൂടി ചുരുട്ടിവെച്ചിരുന്നു. അത് നന്നായി എന്നു പറയുക മാത്രമാണ് അന്ന് ഞങ്ങൾ ചെയ്തത്.

ലാലിന്റെ മീശപിരിയിൽ പേരുദേഷം
മോഹൻലാലിന്റെ മീശപിരിയിൽ പേരുദേഷം കേട്ട വ്യക്തിയായിരുന്നു രഞ്ജിത്ത്. ദേവസുരത്തിൽ നന്നായി എന്നു മാത്രമാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് 'മോഹൻലാലിനെ മീശ പിരിപ്പിച്ചു' എന്നൊക്കെ പിന്നീട് മാറ്റുകയായിരുന്നു. മോഹൻലാലിനെ പിന്നീടും മീശ പിരിപ്പിച്ച് ചെയ്ത ചിത്രമായിരുന്നു നരസിംഹമെന്നും രഞ്ജിത്ത് പറഞ്ഞു.

ഏറെ ആഘോഷിക്കപ്പെട്ട പേരുദേഷം
മോഹൻലാലിന്റെ മീശ പിരിക്കൽ ഏറെ ഹിറ്റായിരുന്നുവെങ്കിലും അതിന്റെ പേരുദേഷം മുഴുവൻ കേൾക്കേണ്ടി വന്നത് രഞ്ജിത്തായിരുന്നു. ഇത് സിനിമയിൽ പരസ്യമായ രഹസ്യമായിരുന്നു. ആറാം തമ്പുരാൻ ചെയ്യുന്ന സമയത്ത് ഷാജി കൈലാസ് തന്നോട് ഇതിനെ കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു. ചിത്രത്തിൽ 'നമ്മൾ മീശ പിരിക്കുന്നു. കാരണം അതിനോടകം ഒരു പേരുദോഷം രഞ്ജിക്കുണ്ടല്ലോ' എന്ന്. ഞാനത് സമ്മതിച്ചു. കാര്യങ്ങൾ. ആ സിനിമയുടെ ഉള്ളടക്കത്തിലോ, മെയ്ക്കിങ്ങിലോ ഉണ്ടായിട്ടുള്ള ഷാജിയുടെയും ശശിയേട്ടന്റെയുമൊക്കെ ബ്രില്ല്യൻസ് കൊണ്ട് പ്രേക്ഷകർ അതേറ്റെടുത്തു. തിരക്കഥ അതിനു സഹായിച്ചു. പിന്നെ, ലാൽ എന്നു പറയുന്ന തിരക്കഥ അതിനു സഹായിച്ചു. പിന്നെ, ലാൽ എന്നു പറയുന്ന ഒരു നടൻ


Click it and Unblock the Notifications











