Don't Miss!
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- News ചൂട് കുറയില്ല, 10 ജില്ലകളിൽ മുന്നറിയിപ്പ്; നിരാശ വേണ്ട, ആശ്വാസമായി വേനൽ മഴയും..
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
സാമൂഹിക വിരുദ്ധവും നിയമസംവിധാനങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ചിത്രമാണ് ദൃശ്യം, വിമര്‍ശിച്ച് റെജി ലൂക്കോസ്
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായി മാറിയ സിനിമയാണ് ദൃശ്യം. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ദൃശ്യം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. മോഹന്‍ലാലിനൊപ്പം മീന, കലാഭവന്‍ ഷാജോണ്‍, ആശാ ശരത്ത്, സിദ്ധിഖ് ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. ദൃശ്യത്തിന് രണ്ടാം ഭാഗം വന്നപ്പോഴും അതിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്, പുതിയ ഫോട്ടോസ് കാണാം
തിയ്യേറ്റര്‍ റിലീസ് പ്രതീക്ഷിച്ച സിനിമ ഒടിടി വഴി എത്തിയപ്പോള്‍ ലക്ഷക്കണക്കിന് പേരാണ് ആദ്യ ദിനം കണ്ടത്. ആദ്യ ഭാഗം പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനും സാധിച്ചിരുന്നു. ദൃശ്യം 2ഉം സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വലിയ ചര്‍ച്ചാവിഷയമായി മാറി. അതേസമയം ദൃശ്യത്തെ വിമര്‍ശിച്ച് രാഷ്ട്രീയ നീരിക്ഷന്‍ റെജി ലൂക്കോസ് രംഗത്തെത്തിയിരുന്നു.
ഇതുവരെ ഇറങ്ങിയ മലയാള സിനിമകളില്‍ വെച്ച് എറ്റവും സാമൂഹിക വിരുദ്ധമായ സിനിമയാണ് ദൃശ്യമെന്നാണ് റെജി ലൂക്കോസ് പറയുന്നത്. മുന്‍പ് വിനീത് ശ്രീനിവാസനെയും അദ്ദേഹത്തിന്റെ പാട്ടിനെയും വിമര്‍ശിച്ച് രംഗത്തെത്തിയ ആളാണ് റെജി ലൂക്കോസ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്: മലയാള സിനിമയില്‍ ഇതുവരെ ഇറങ്ങിയ എറ്റവും സാമൂഹിക വിരുദ്ധവും സകല നിയമ സംവിധാനങ്ങളെയും അവഹേളിക്കുകയും ചെയ്ത സിനിമയാണ് ദൃശ്യം.
ഒരു കൊലയാളിയെ നഗ്നമായി വെളളപൂശുന്ന തികച്ചും നിയമവിരുദ്ധ സന്ദേശം നല്കിയ സിനിമ. ഈ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതില്‍ അന്നും ഇന്നും എനിക്ക് അത്ഭുതമാണ്. യാദൃശ്ചികമായി കൊല നടന്നത് ഓക്കെ. പക്ഷേ കൊലയെയും കൊലപാതകിയെയും സംരക്ഷിക്കുന്ന നിയമ വിരുദ്ധതയെയാണ് വിമര്‍ശിക്കുന്നത്. കൊല്ലം ജില്ലയില്‍ ദൃശ്യം ഫെയിം കൊലപാതകം പുറത്തുവന്നു.
രണ്ടര വര്‍ഷം മുന്‍പ് അമ്മയും സഹോദരനും കൂടി ഒരു മനുഷ്യനെ കൊന്നുകുഴിച്ചുമൂടി. ഒരുപക്ഷേ ഈ സിനിമ ഇത്തരം കൊലപാതകത്തിന് പ്രേരിപ്പിച്ചേക്കാം. സിനിമ വെറും നേരമ്പോക്കാണെന്നും ആരെയും അത് സ്വാധീനിക്കില്ല എന്നുമുളള വാദം നിരര്‍ത്ഥകമാണ്. അനവധി പേരെ സിനിമ സ്വാധീനിക്കും എന്നത് പരമാര്‍ത്ഥമാണ്.
സിനിമ പ്രേരണയായാല്‍ നടത്തിയ കൊലപാതകങ്ങളും കൊളളകളും നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ ഈ അസംബന്ധമായ സിനിമയുടെ രണ്ടാം ഭാഗം കണ്ടിട്ടില്ല. ദൃശ്യം സിനിമ കൊലപാതകവും മറച്ചുവെയ്ക്കലും ആരൊക്കെ ദുരുപയോഗം ചെയ്തിട്ടില്ല എന്ന് ആര്‍ക്കറിയാം. എന്‍ബി: ആകാശദൂത് എന്ന സിനിമ വന്‍ഹിറ്റായ നാടാണിത്. വൈരുദ്യങ്ങള്‍ ആഘോഷിക്കുന്ന മനുഷ്യര്‍ ഉളളിടത്തോളം ഇത്തരം സിനിമകള്‍ വിജയിക്കും, റെജി ലൂക്കോസ് കുറിച്ചു.
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'