Don't Miss!
- Lifestyle ഗരുഡപുരാണം: കഷ്ടപ്പാടിന്റെ കുരുക്കില്‍നിന്ന് മോചനം, ഭാഗ്യം നിറഞ്ഞ ജീവിതത്തിന് വേണ്ട 7 കാര്യം
- Technology മാന്ത്രികൻ മഹാ, മാന്ത്രികൻ... ഇത് 'റിയൽ മറ്റത്ത് നാർസോ ടച്ചനാർ'! റിയൽമി നാർസോ 70 പ്രോ എത്തി
- Finance നിക്ഷേപത്തിന് നിങ്ങൾ തയ്യാറാണോ, മകളെയാക്കാം ലക്ഷപ്രഭു, ഇതാണ് കേന്ദ്രസർക്കാർ പദ്ധതി
- Automobiles അഡ്വഞ്ചർ ബൈക്കിൽ ലേഡി സൂപ്പർസ്റ്റാറിൻ്റെ നൈറ്റ് റൈഡ്, വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ
- Sports IPL 2024: തിരിച്ചുവരവില്‍ റിഷഭ് കസറുമോ? വലിയ പ്രതീക്ഷ വേണ്ട! കാരണം ഗവാസ്കര്‍ പറയുന്നു
- News പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ നിന്നും സ്ഥാനാർത്ഥി അബ്ദുള്‍ സലാം പുറത്ത്: വിശദീകരണം ഇങ്ങനെ
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
റിങ് മാസ്റ്റര്‍ മഞ്ജുവാര്യരോടുള്ള പ്രതികാരം?
ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്ത റിങ് മാസ്റ്റര്‍ മഞ്ജു വാര്യരോടുള്ള പ്രതികാരമാണെന്ന് ആരോപണം ഫേസ്ബുക്കിലും മറ്റ് ഇന്റര്‍നെറ്റ് സൈറ്റിലുകളിലും പടരുന്നു. ദിലീപിന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ദ്വയാര്‍ത്ഥ കോമഡികള്‍ കുറവാണെങ്കിലും സിനിമ മുഴുവന്‍ മഞ്ജു വര്യര്‍ക്കുള്ള ഉപദേശമാണെന്നാണ് വിമര്‍ശര്‍ പറയുന്നത്.
ദിലീപിന്റെ സ്ഥിരം ഹാസ്യരംഗങ്ങള്‍ പ്രതീക്ഷിച്ച് തിയേറ്ററിലെത്തുന്നവര്‍ക്ക് കാണാന്‍ കഴിയുന്നത് കുടുംബബന്ധങ്ങളെ മാനിക്കാത്ത, സിനിമാ നടിയായ കാമുകിയെ സഹിക്കുന്ന ഒരു കാമുകനെയാണ്. മഞ്ജു വാര്യരോട് പറയേണ്ട കാര്യങ്ങള്‍ക്കായി രണ്ടരമണിക്കൂര്‍ നീളുന്ന ഒരു സിനിമയെടുത്ത് പ്രേക്ഷകരെ കുടുംബ വഴക്കിന്റെ ഭാഗമാക്കിയതില്‍ വ്യാപക പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
സ്കൂള്‍ പഠമനകാലത്ത് കലാപ്രതിഭയായ ഡയനാ എന്ന പെണ്‍കുട്ടി സിനിമയില്‍ അവസരങ്ങള്‍ തേടിപ്പോകുന്നതിലൂടെയാണ് കഥ തുടരുന്നത്. സിനിമയിലെത്തുന്നതോടെ അവള് കുടുംബ ബന്ധങ്ങളെ വലിച്ചെറിയുന്നു. സിനിമയിലെ പ്രശസ്തി അവളില്‍ മാറ്റമുണ്ടാക്കുകയും അവള് വേറെ കാമുകനെ തേടിപ്പോകുകയും ചെയ്യുന്നു. തുടര്‍ന്ന് പൂര്‍വ്വ കാമുകന്റെ വേഷമിട്ട ദിലീപ് ഡയനാ എന്ന അവളുടെ പേരില്‍ ഒരു പട്ടിയെ വാങ്ങി വളര്‍ത്തി അതിനെ പ്രശസ്തിയിലെത്തിക്കുന്നു.
പട്ടിക്ക് പുരസ്കാരം ലഭിക്കുന്നതാണ് അവസാന രംഗം. വിചാരിച്ചാല്‍ ഏത് പട്ടിക്കും പ്രശസ്തിയിലെത്താം എന്നതാണ് സിനിമ നല്കുന്ന ഉപദേശം. ഹണി റോസാണ് ഡയാന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. 'കുടുംബത്തില്‍ പറയാനുള്ളത് അവിടെ പറയണം. പാവം ഹണി റോസ് എന്ത് പിഴച്ചു, കാണികളെന്തു പിഴച്ചു' എന്ന്് റിങ് മാസ്റ്റര്‍ കണ്ടതിന് ശേഷം പ്രശസ്ത എഴുത്തുകാരനായ ശൈലന് ഫേസ്ബുക്കിലൂടെ ചോദിച്ചു.
ഞാന്‍ തനിച്ചല്ല, മീനൂട്ടി കൂടെ ഉണ്ടല്ലോ എന്ന ദിലൂപിന്റെ അഭിമുഖം വായിച്ചതിന് ശേഷം റിങ് മാസ്റ്റര്‍ കാണാന്‍ പോകുമ്പോള്‍ ഒരു അച്ഛനെന്ന നിലയില്‍ ദിലീപിനോട് അല്പം സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ചിത്രം കണ്ടു കഴിഞ്ഞ ശേഷം മുഷിഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് ശൈലന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. എന്തായാലും കുടുംബ വഴക്കില്‍ പേക്ഷകരെയും വലിച്ചിഴച്ചതിന് ദിലീപിനോട് കലിപ്പ് തീര്‍ക്കുകയാണ് ഫേസ്ബുക്ക് ലോകം.
-
എടീ, പോടീ, വിളികള്‍, സ്ത്രീകളോട് യാതൊരു മര്യാദയും ഇല്ല; റോക്കിയ്ക്കെതിരെ സോഷ്യല്‍ മീഡിയ
-
ആ സിനിമയുടെ പ്രൊമോഷനിൽ നിന്നും എന്നെ മാറ്റി നിർത്തി; ഇമേജായിരുന്നു പ്രശ്നം; തുറന്ന് പറഞ്ഞ് അമല പോൾ
-
'കുറച്ച് ക്രിഞ്ചൊക്കെ ആളുകള്‍ക്ക് ഇഷ്ടമാവും'; സുലൈഖ മന്‍സിലിലെ ആ സീന്‍ ചെമ്പന്‍ ചേട്ടന്റെ ഐഡിയ !