Just In
- 3 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 3 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 3 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 4 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷം; ഉത്തരവാദികള്‍ ദില്ലി പൊലീസെന്ന് കര്‍ഷക യൂണിയന്
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Finance
2019 -2020 ല്‍ ടൂറിസത്തിലൂടെ കേരളത്തിന് ലഭിച്ച വരുമാനം 45010.69 കോടി, നിർണായകമായി 3 നയങ്ങൾ
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആനപ്പിണ്ടം വാരിയത് വെറുതെയായില്ല!
2013ല്‍ ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്ന് ഏതാണെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും പുണ്യാളന് അഗര്‍ബത്തീസ് എന്ന് പറയാവുന്നതാണ്. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ പുണ്യാളന് വിജയ്ച്ചില്ലായിരുന്നെങ്കില്‍ മലയാളത്തിന് ഒരു മികച്ച സംവിധായകനെ നഷ്ടമാകുമായിരുന്നു. എന്തായാലും പുണ്യാളന് കാത്തു.
പാസഞ്ചര്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. പാസഞ്ചര്‍ തന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരിക്കും എന്ന് കരുതിയാണ് എടുത്തതെന്ന് രഞ്ജിത്ത് പറയുന്നു. എന്നാല്‍ അതിന് ശേഷം വേറെയും രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയുണ്ടായി. പൃഥ്വിരാജിനെയും ആന്‍ അഗസ്റ്റ്യനെയും ജോഡികളാക്കി അര്ജുനന് സാക്ഷി എന്ന ചിത്രവും രേവതിയെ കേന്ദ്ര കഥാപാത്രമാക്കിയ മോളി ആന്റി ദ റോക്സ് എന്ന ചിത്രവും.
എന്നാല്‍ പാസഞ്ചറിന്റെ വിജയം ആവര്‍ത്തിക്കാന്‍ ഈ രണ്ട് ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ല. ദലീപും ശ്രീനിവാസനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ പറഞ്ഞു പോയത് ഒരു സാധാരണക്കാരന്റെ കണ്ണിലൂടെയായിരുന്നു. അത് തന്നെയാണ് പുണ്യാളന് അഗര്‍ബത്തിസിലെ കഥാപാത്രത്തിന്റെയും പ്രത്യേകത. ജയസൂര്യ അവതരിപ്പിച്ച ജോയ് താക്കോല്ക്കാരന് എന്ന കഥാപാത്രത്തെ തൃശ്ശൂര്‍കാര്‍ക്ക് പരിചിതമായിരുന്നു.
പുണ്യാളന് അഗര്‍ബത്തീസ് വിജയ്ച്ചില്ലായിരുന്നെങ്കില്‍ ഒരിക്കലും താന്‍ മറ്റൊരു ചിത്രത്തെ കുറിച്ച് ചിന്തിക്കില്ലായിരുന്നെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു. തീര്‍ച്ചയായും പുണ്യാളന് അഗര്‍ബത്തീസിലൂടെ വീണ്ടും സംവിധാനം ചെയ്യാം എന്ന ധൈര്യം വന്നിട്ടുണ്ട്. ചിത്രത്തില്‍ ജയസൂര്യ ആനപ്പിണ്ടം വാരുന്ന ഒരു രംഗമുണ്ടായിരുന്നു. തിയേറ്ററില്‍ ആ രംഗം കണ്ടപ്പോള്‍ ജയസൂര്യയുടെ മുത്തശ്ശി ചോദിക്കുകയും ചെയ്തു. എന്തായാലും ആനപ്പിണ്ടം വാരിയത് വെറുതെയായില്ല.