Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
പഴശ്ശിരാജ, പത്തേമാരി, റസൂല്‍ പൂക്കുട്ടി വീണ്ടും മമ്മൂട്ടിയോടൊപ്പം ശ്യാംധര്‍ ചിത്രത്തില്‍??
ഒാസ്കര്‍ ജേതാവും മെഗാസ്റ്റാറും വീണ്ടും ഒരുമിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ഓസ്കര് അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടി വീണ്ടുമൊരു മലയാള ചിത്രത്തിന് പശ്ചാത്തലമൊരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയെ നായകനാക്കി ശ്യാം ധര് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത് റസൂല്‍ പൂക്കുട്ടിയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കേരള വര്‍മ്മ പഴശ്ശിരാജ, ആദാമിന്റെ മകന് അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്ക് ശബ്ദ പശ്ചാത്തലമൊരുക്കിയത് റസൂല്‍ പൂക്കുട്ടിയാണ്.
അധ്യാപകരെ പരിശീലിപ്പിക്കുന്ന മെഗാസ്റ്റാര്‍ ചിത്രത്തില്‍ ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ സംവിധായകനായ ശ്യംധര്‍ റസൂല്‍ പൂക്കുട്ടിയുമായി നില്ക്കുന്ന ഫോട്ടോ ഫെസ്ബുക്കില്‍ ഇട്ടതോടെയാണ് ആരാധകര്‍ക്ക് സംശയം തോന്നിയത്.
തിരക്കഥ കേട്ടയുടന്‍ മമ്മൂട്ടി സമ്മതിച്ചു
സെവന്‍ത്ഡേയ്ക്കു ശേഷം അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകന് ശ്യാംധര്‍. പുതിയ തിരക്കഥയുമായി താരം ആദ്യം സമീപിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെയായിരുന്നു. തിരക്കഥ കേട്ട ഉടനെ തന്നെ മമ്മൂട്ടി അഭിനയിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
അധ്യാപകരെ പഠിപ്പിക്കാന്‍ മെഗാസ്റ്റാര്‍
മുന്‍പും പല ചിത്രങ്ങളിലും മമ്മൂട്ടി അധ്യാപക വേഷത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകനായാണ് താരം വേഷമിടുന്നത്.
തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. വളരെ വ്യത്യസ്തതയാര്‍ന്ന കഥാപാത്രമാണിതെന്നാണ് സംവിധായകന് അറിയിച്ചിട്ടുള്ളത്.
ബാച്ചിലര്‍ നായകന്
ഇടുക്കി സ്വദേശിയായ സാധാരണകാകരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ജോലിയുടെ ഭാഗമായി എറണാകുളത്തെത്തുന്ന അയാളുടെ അധ്യാപന ജീവിതവും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
വെക്കേഷനാവുന്പോ അധ്യാപകരും ഫ്രീ ആണല്ലോ
ചിത്രം വെക്കേഷന് കാലത്ത് തിയേറ്ററുകളിലേക്കെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന മമ്മൂട്ടിയാണ് തന്റെ ചിത്രത്തിലേതെന്നാണ് സംവിധായകന് അറിയിച്ചിട്ടുള്ളത്.
ആശാ ശരത്ത് അധ്യാപികയാവുന്നു
ചിത്രത്തില്‍ നായികമാരായി എത്തുന്നത് ആശ ശരത്തും ദീപ്തി സതിയുമാണ്. അധ്യാപികയായി ആശയും ഐടി പ്രൊഫഷണലായി ദീപ്തിയും വേഷമിടുന്നു.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ