Don't Miss!
- Sports IPL 2024: 14ന് 4, പിന്നെ അഷുതോഷ് ഷോ; മുംബൈ ജയിച്ചത് എങ്ങനെ? പിന്നില്‍ ബുംറയുടെ തന്ത്രം
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
പോരിനൊടുവില്‍......
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ തമ്മിലുള്ള ത്രികോണ പോരാട്ടത്തിന് കഴിഞ്ഞ വര്‍ഷം മൂന്നു തവണയാണ് സാക്ഷ്യം വഹിച്ചത്. മൂന്ന് താരങ്ങളും ഓരോ തവണ വിജയം വരിച്ചു.
2007ലെ വിഷുവിനായിരുന്നു ആദ്യത്തെ പോര്. വിനോദയാത്ര എന്ന സൂപ്പര്‍ഹിറ്റിലൂടെ ദിലീപ് ഒന്നാമതെത്തി. മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈയ്ക്കും മമ്മൂട്ടിയുടെ ബിഗ് ബിക്കും പിറകില്‍ നില്‍ക്കേണ്ടി വന്നു.
ജൂലൈയിലാണ് അടുത്ത പോരാട്ടം കണ്ടത്. ഇത്തവണ വ്യക്തമായ വിജയം ഹലോയിലൂടെ മോഹന്‍ലാലിനായിരുന്നു. മമ്മൂട്ടിയുടെ മിഷന് 90 ഡേയ്സും ദിലീപിന്റെ ജൂലൈ നാലും പരാജയങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.
അടുത്ത പോരാട്ടം ക്രിസ്മസിനായിരുന്നു. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ വിജയത്തിന്റെ കഥ പറഞ്ഞത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ കഥ പറയുമ്പോള്‍ നേടിയ വിജയത്തിനു പിന്നിലായി ദിലീപിന്റെ റോമിയോ ശരാശരിയില്‍ ഒതുങ്ങി. മോഹന്‍ലാല്‍ ചിത്രം ഫ്ലാഷ് വന്‍പരാജയവുമായി.
2008ലെ ആദ്യ ത്രികോണ പോരാട്ടത്തില്‍ ക്രിസ്മസ് ചിത്രങ്ങളുടെ വിജയനിലയുടെ തനിയാവര്‍ത്തനമാണ് കാണുന്നത്. കഥ പറയുമ്പോഴിനു പിന്നാലെ മമ്മൂട്ടിയുടെ രൗദ്രവും ഹിറ്റായി. ദിലീപിന്റെ കല്‍ക്കത്താ ന്യൂസിന് ശരാശരി വിജയം നേടാനായിട്ടുണ്ട്. എന്നാല്‍ വന്‍ബജറ്റിലൊരുക്കിയ ഈ ചിത്രം നിര്‍മാതാവിന് മുടക്കുമുതല്‍ തിരിച്ചുനല്കുമോയെന്ന് വ്യക്തമല്ല. മോഹന്‍ലാലിന്റെ കോളജ് കുമാരന് ഫ്ലാഷ് പോലെ ഒരു ബോക്സോഫീസ് ദുരന്തമായി മാറിയിരിക്കുകയാണ്.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ