Don't Miss!
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
മോഹന്‍ലാലിന്റെ വിളി കാത്ത് സലീം
അന്നും ആന്റണി പെരുമ്പാവൂര്‍ സൂപ്പര്സ്റ്റാറിനൊപ്പമുണ്ട്. മഹാസമുദ്രത്തിനു ശേഷം ലാല്‍ സലീമിനെ പടിയിറക്കിവിട്ടു. കാരണമറിയാതെ ചമയക്കൂടുകളുമായ് പടിയിറങ്ങേണ്ടി വന്ന സലീം ഏഴുവര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴും ദുഃഖിക്കുന്നു. ജ്യേഷ്ഠസഹോദരനെപ്പോലെ സ്നേഹിച്ച ലാല്‍സാര്‍ എന്തിനായിരുന്നു എന്നെപറഞ്ഞുവിട്ടത്? കാരണമറിഞ്ഞിരുന്നെങ്കില് അല്പം ആശ്വാസമായേനെ.
സിനിമയിലാണ് ഏറ്റവും കൂടുതല്‍ പാരകളും കൈമണിയടിക്കാരുമുള്ളത്. ഒരാള്‍ക്ക് ജോലി വാങ്ങിക്കൊടുക്കാന്‍ കഴിവില്ലെങ്കിലും ജോലിയില്‍നിന്ന് പുറത്താക്കാന്‍ കെല്‍പ്പുള്ള നിരവധിപേര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല. ആരെങ്കിലും സലീമിനെ കുറിച്ച് ലാല്‍ സാറിനെ തെറ്റിദ്ധരിപ്പിച്ചതാവാം.
എന്നാലും പോകാന്‍ പറയും മുമ്പേ എന്തിനാണ് പിരിച്ചു വിടുന്നതെന്ന് പറയണമായിരുന്നു. തനിക്കു പറയാനുള്ളതുകൂടി കേള്‍ക്കുക എന്ന പരിഗണനയ്ക്ക് അര്‍ഹതയില്ലേ പതിനേഴ് വര്‍ഷം ആ മുഖത്ത് ചായമിട്ടവന്.
താങ്ങാനാവാത്ത ഹൃദയഭാരത്തോടെ കഴിയേണ്ടിവന്ന ആ നാളുകളില്‍ മറ്റ് സിനിമകളിലേക്കും വിളിവന്നില്ല. വല്ലപ്പോഴും വന്നതും ആരോ മുടക്കി കൊണ്ടിരിക്കുന്നു. ഒരു തിരിച്ചു വിളി പ്രതീക്ഷിച്ചിരുന്നു. ഒന്നുമുണ്ടായില്ല എന്ന ദുഃഖം സലീമിനെ ഇന്നും അലട്ടുന്നു. തനിക്ക് പാര വന്നത് ഏതു വഴിക്കാണെന്ന് ഒരു പക്ഷേ അറിയാമെങ്കിലും സലീം ഒന്നും പറയുന്നില്ല. കാരണം ഇനി അങ്ങിനെ ഒരു പൊല്ലാപ്പിനു കൂടി വയ്യ.
വാനപ്രസ്ഥത്തിലെ ചമയത്തിന് ദേവസ്സിക്കുട്ടിയ്ക്കൊപ്പം സലീമിനും സ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഓര്‍മ്മകളുടെ കടലിരമ്പങ്ങള്ക്കിപ്പുറം ഖിന്നനായിരിക്കുന്ന സലീമിന് ലാല്‍സാറിനോട് ഹൃദയം നിറഞ്ഞ സ്നേഹബഹുമാനങ്ങള് തന്നെയാണ്, ആരെങ്കിലും ഞങ്ങളെ ഒന്നിപ്പിക്കാന്‍ വന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു അന്നൊക്കെ. ഇനിയും പ്രതീക്ഷയുണ്ട് ലാല്സാറോ ആന്റണി പെരുമ്പാവൂരോ തിരിച്ചുവിളിക്കുമെന്ന്-സലീം പറയുന്നു