Don't Miss!
- Sports IPL 2024: സഞ്ജു രക്ഷപ്പെട്ടു! ഈ മണ്ടത്തരങ്ങള്‍ ആരും ശ്രദ്ധിച്ചില്ല, തോറ്റെങ്കില്‍ പഴിയുറപ്പ്
- Automobiles എല്ലാവർക്കും എസ്യുവി മതി, യൂസ്ഡ് കാർ മാർക്കറ്റിൽ 40 ശതമാനം വളർച്ച
- Technology മോട്ടറോളയുടെ 2 പുതിയ ഫോണുകളെത്തി, ഒന്ന് ദുൽഖർ ആണെങ്കിൽ മറ്റത് ഫഹദ് ആണ്! രണ്ടും അടിപൊളി
- Lifestyle ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തുന്ന കടല്‍ത്തിരകള്‍; ദിവസത്തില്‍ രണ്ടുതവണ കടലില്‍ മുങ്ങുന്ന ക്ഷേത്രം
- News ആഗ്രഹിച്ച പോലൊരു വീട്, കടം മൊത്തമായി തീർക്കും; ഈ രാശിക്കാർക്ക് ഇനി വെച്ചടികയറ്റം...
- Finance കൊടുമുടി ഇറങ്ങാതെ സ്വർണം, റെക്കോർഡ് കുതിപ്പിന് കാരണം ഇതാണ്, ഇന്നത്തെ നിരക്കറിയാം
- Travel മൂകാംബികയിൽ തൊഴുത് തടാക ക്ഷേത്രവുംപറശ്ശിനിക്കടവും കണ്ടുവരാം.. തീർത്ഥാടന പാക്കേജ്
യേശുദാസിനെതിരെയുളള അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണം! പത്രക്കുറിപ്പുമായി ഗായകരുടെ സംഘടന
ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഗായകന് യേശുദാസിനെതിരെ നടത്തുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് ഗായകരുടെ സംഘടനയായ സമം. പുരസ്കാരം സ്വീകരിച്ചതിന് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഗാനഗന്ധര്‍വ്വനെതിരെ നടത്തുന്ന സംസ്കാര ശൂന്യമായ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ രാഷ്ട്രപതി പതിനൊന്ന് പേര്‍ക്ക് മാത്രമേ നേരിട്ട് പുരസ്കാരം നല്‍കുകയുളളുവെന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് 68ഓളം സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്കരിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ബഹിഷ്കരണത്തില്‍ നിന്ന് യേശുദാസും സംവിധായകന് ജയരാജുമടക്കമുളളവര് വിട്ടുനിന്നതാണ് മറ്റുളളവരെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം ഇവരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നത്. വിവാദങ്ങള്‍ ഇപ്പോഴും അവസാനമില്ലാതെ തുടരുന്നതിനിടയിലാണ് ഗായകരുടെ സംഘടനയായ സമം പത്രക്കുറിപ്പുമായി എത്തിയിരിക്കുന്നത്. "യേശുദാസ് ആദരണീയ വ്യക്തിയും തലമുറകള്‍ക്ക് മാതൃകയുമാണ്. അദ്ദേഹം അനേകം പേര്‍ക്ക് ഗുരുസ്ഥാനീയനാണ്. യേശുദാസിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നവര്‍ അദ്ദേഹത്തിന്റെ സംഗീത സംഭവനകളെ ആദരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ദേശീയ തലത്തില്‍ 78ാം വയസില്‍ പുരസ്കാരം നേടിയ യേശുദാസിന്റെ ബഹുമതിയുടെ മൂല്യം മനസിലാക്കി അദ്ദേഹത്തോട് ആദരവോടെ പെരുമാറണം. ചിലര്‍ നടത്തുന്ന തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകള്‍ യേശുദാസിന്റെ ആരാധകരുടെയും യുവജനങ്ങളുടെയും ചിന്തകളെ വഴിത്തെറ്റിക്കുന്നു. ഇതില്‍ സംഘടന പ്രതിഷേധിക്കുന്നതായും സമം പത്രക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ചവരെ അഭിനന്ദിച്ച് എത്തിയ സമയത്തു തന്നെയാണ് സിനിമ പ്രവര്‍ത്തകര്‍ യേശുദാസിനെയും ജയരാജിനെയും വിമര്‍ശിച്ചിരുന്നത്. യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നായിരുന്നു സംവിധായകനായ സിബി മലയില്‍ പറഞ്ഞിരുന്നത്. സിബി മലയിലിനെ കൂടാതെ മറ്റു സിനിമാ പ്രവര്‍ത്തകരും ഇവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
യേശുദാസിനെതിരെയുളള അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണം! പത്രക്കുറിപ്പുമായി ഗായകരുടെ സംഘടന
75 രൂപ ശമ്പളത്തില്‍ നിന്നും 60കോടിയിലെത്തിയ സല്മാന് ഖാന്റെ സിനിമാ ജീവിതം! കാണാം
-
'ജാസ്മിനായിരുന്നു അഫ്സലിന്റെ ലോകം, ഒരാളെ സ്നേഹിച്ചതിന് ഇത്ര ക്രൂശിക്കപ്പെടേണ്ട ആവശ്യമില്ലല്ലോ'; ഹെയ്ദി സാദിയ
-
അവരുടെ പ്രണയം നാട്ടുകാരോട് സമ്മതിക്കണം എന്ന വാശി എന്തിന്? മറ്റാരേയും അവര്‍ ബുദ്ധിമുട്ടിക്കുന്നില്ല
-
കേരളത്തിൽ ആർക്കും എന്റെ വ്യക്തി ജീവിതം അറിയില്ല; പ്രണയങ്ങൾ നഷ്ടപ്പെട്ടതിന് കാരണം; ഉണ്ണി മുകുന്ദൻ