Don't Miss!
- News ഇത് ശൈലജ ടീച്ചറാണ്: നിപയും കോവിഡും മാത്രമല്ല, കോണ്‍ഗ്രസും നാടിനാപത്തെന്ന് എം സ്വരാജ്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
കൊടും വരള്‍ച്ചയുടെ കഥയുമായി സന്തോഷ് ഏച്ചിക്കാനത്തിന്റെ പുതിയ ചിത്രം വരുന്നു
നവാഗതനായ സബാഹ് സംവിധാനം ചെയ്യുന്ന ചിത്രം റെയിന്‍ഡ്രോപ്സ് ഫിലിംസിന്റെ ബാനറില്‍ ജുനൈദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.
കൊച്ചി : നമ്മുടെ നാട് അഭിമുഖീകരിക്കാന്‍ പോവുന്ന വലിയ പ്രതിസന്ധിയാണ് ജലക്ഷാമം. മുന്നറിയിപ്പ് നല്‍കേണ്ടത് അത്യാവശ്യം. അതിനായിട്ടുള്ള തിരക്കിലാണ് സന്തോഷ് ഏച്ചിക്കാനം. യഥാര്‍ത്ഥ കഥയാണ് സന്തോഷ് പുതിയ സിനിമയിലുടെ പറയുന്നത്.
നവാഗതനായ സബാഹ് സംവിധാനം ചെയ്യുന്ന ചിത്രം റെയിന്‍ഡ്രോപ്സ് ഫിലിംസിന്റെ ബാനറില്‍ ജുനൈദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. പരുത്തിപ്പുള്ളി എന്ന ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്.
പരുത്തിപുള്ളിയില്‍ ഒരു ഇടത്തരം ഹോട്ടല്‍ നടത്തുന്നയാളാണ് സുരാജ് കഥാപാത്രമായ സുബ്രഹ്മണ്യന്. കൊടും വരള്‍ച്ചയേയും അതുവഴി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളേയും കുറിച്ച് സുബ്രഹ്മണ്യന് മുന്നറിയിപ്പ് നല്കുന്നു. എന്നാല്‍ ആരും അതിനെ കാര്യമായി എടുക്കാറില്ല.
അവസാനം വേനലില്‍ എല്ലാ കിണറുകളും വറ്റിയപ്പോള്‍ സുബ്രഹ്മണ്യന്റെ.കിണറില്‍ മാത്രം വെള്ളം അവശേഷിക്കുന്നു. തുടര്‍ന്ന് അയാള്‍ക്കും കുടുംബത്തിനും നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയിലുടെ അവതരിപ്പിക്കുന്നത്.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍