Don't Miss!
- Automobiles ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്സ്റ്റർ
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Lifestyle ശരീരത്തിലെ വിഷാംശം നീക്കുന്ന കരള്‍; കരുത്തുറ്റ കരളിന് വേണം ഈ സൂപ്പര്‍ഫുഡ്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
ഗാന്ധിനഗറില്‍ പറ്റിയ അക്കിടി
ചിത്രം റിലീസ് ചെയ്ത അന്നുതന്നെ ശ്രദ്ധേയമായി. പക്ഷേ അപ്പോഴേക്കും മറ്റൊരു പ്രശ്നം തുടങ്ങിയിരുന്നു. സിനിമ തട്ടാന്മാരെ കളിയാക്കുകയാണെന്നു പറഞ്ഞ് അവര്‍ രംഗത്തിറങ്ങി. പൊന്മുട്ടയിടുന്ന തട്ടാന്‍ എന്ന പേരുമാറ്റിയില്ലെങ്കില്‍ സിനിമ കളിക്കാന്‍ അനുവദിക്കില്ലെന്നായി. ഒടുവില്‍ മാറ്റാതിരിക്കാന്‍ പറ്റില്ലെന്നായി. മാറ്റിയാല്‍ സിനിമയുടെ കലക്ഷനെ ബാധിച്ചെന്നിരിക്കും. അവിടെയും വ്യത്യസ്ത ചിന്ത സംവിധായകനെ സഹായി്ച്ചു. തട്ടാന്‍ എന്നതു മാറ്റി താറാവ് എന്നാക്കി. എന്നാല്‍ തട്ടാന്‍ മാറിയാണ് താറാവായതെന്ന് പ്രേക്ഷകര്‍ക്കു മനസ്സിലാകുകയും വേണം. കാരണം അക്കാലത്ത് ചാനലുകളൊന്നുമില്ലല്ലോ ഇത്രയും പബ്ലിസിറ്റി നല്കാന്.
പൊന്മുട്ടയിടുന്ന തട്ടാന്‍ എന്ന പേരില്‍ തട്ടാനു മേലെ വെട്ടുന്നതുപോലെ ഒരു വരവരച്ച്് മുകളില്‍ താറാവ് എന്നു ചേര്‍ത്തു. പ്രശ്നമുണ്ടാക്കിയവരുടെ നാവനങ്ങിയില്ല എന്നു മാത്രമല്ല ജനം പതിവുപോലെ തട്ടാന്‍ എന്നു വായിച്ചു. രണ്ടാംവായനയില്‍ താറാവ് എന്നും വായിച്ചു. കലക്ഷനെ ബാധിക്കാതെ ചിത്രം മുന്നോട്ടു പോയി.
സത്യന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് ഒരുങ്ങുന്നകാലം. ഗൂര്‍ഖയുടെ കഥയായതിനാല്‍ അതിന്റെ പശ്ചാത്തലത്തിണ്് പേരിടാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ അതുമായി ബന്ധപ്പെട്ട പേരുകളൊന്നും ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഒടുവില്‍ ഇതുവരെ ഇല്ലാത്തൊരു സ്ഥലത്തിന്റെ പേരിടാമെന്നു തീരുമാനിച്ചു. അങ്ങനെയാണ് ഗാന്ധിനഗര്‍ എന്ന പേരിട്ടത്.
പക്ഷേ ചിത്രീകരണം തുടങ്ങാന്‍ കോഴിക്കോട്ടെത്തി. അവിടെ ലൊക്കേഷനിലെത്തിയപ്പോഴാണ് കാര്യം മനസ്സിലായത്, ആ സ്ഥലത്തിന്റെ പേരും ഗാന്ധി നഗറാണെന്ന്. നാട്ടുകാര്‍ കരുതിയത് അവരുടെ സ്ഥലത്ത് ചിത്രീകരിക്കുന്നതിലാണ് ഗാന്ധിനഗര്‍ എന്ന പേരിട്ടതെന്ന്. അവിചാരിതമായി സംഭവിക്കുന്നതായിരുന്നു ഇതൊക്കെ. എല്ലാം ഒരു പേരു വരുത്തുന്ന കാര്യങ്ങള്‍ തന്നെ.
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ