Don't Miss!
- Automobiles മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
- Lifestyle നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Sports IPL 2024: തങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍ക്ക് ഓവറില്ല; പാണ്ഡ്യെ ബുംറയെ ഉപയോഗിച്ചില്ലെന്ന് ക്ലാസെന്
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ഒരു അന്തിക്കാട് ചിത്രം ഉണ്ടാകുന്നത്...
ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയെക്കുറിച്ച് സത്യനറിയാം. ഗതികേടുകൊണ്ട് തിരക്കഥാകൃത്ത് ആയതാണ് സത്യന് അന്തിക്കാട്. ലോഹിതദാസ് സംവിധായകനായതോടെ സത്യന് തിരക്കഥയെഴുതാന്‍ പറ്റിയ ആളില്ല. രഘുനാഥ് പലേരിയാണെങ്കില്‍ എപ്പോഴുമെങ്കിലേ എഴുതൂ. പിന്നെയുള്ളത് സി.വി.ബാലകൃഷ്ണനാണ്. അദ്ദേഹവും ഇതുപോലെ എപ്പോഴെങ്കിലുമേ പേനയെടുക്കൂ. ഒടുവില്‍ കൂടെയുണ്ടായിരുന്നത് രഞ്ജന്‍ പ്രമോദായിരുന്നു. രഞ്ജന്റെ തിരക്കഥയിലാണ് അച്ചുവിന്റെ അമ്മയും മനസ്സിനക്കരെയും പിറന്നത്. പക്ഷേ അപ്പോഴേക്കും രഞ്ജനും സ്വതന്ത്രനായി. ലാലിനെ നായകനാക്കി ഫോട്ടോഗ്രാഫര്‍ എന്ന ചിത്രമൊരുക്കാന്‍ രഞ്ജന്‍പോയി.
തിരക്കഥയില്ലാതെ തന്നിലെ സംവിധായകന് വിഷമിച്ചപ്പോഴാണ് ഒറ്റപ്പാലം ഗസ്റ്റ് ഹൗസില്‍ വച്ച് സത്യന് അന്തിക്കാടും പേനയെടുത്തത്. ആദ്യത്തെ തിരക്കഥയെഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ വന്നത് പഴയ സുഹൃത്ത് ലാലിന്റെ മുഖം തന്നെ. വര്‍ഷങ്ങളായി പിണക്കത്തിലായിരുന്നു രണ്ടുപേരും. അതുമാറിയപ്പോള്‍ ലാല്‍ ചോദിച്ചതാണ് സിനിമ ചെയ്യേണ്ടേ എന്ന്. അങ്ങനെയാണു രസതന്ത്രം പിറന്നത്. ലാലും മീരാജാസ്മിനും ഒന്നിച്ച ചിത്രം വന്‍ വിജയമായി. അതോടെ സത്യനിലെ തിരക്കഥാകൃത്തിനും ധൈര്യമായി.
പിന്നീട് വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത, കഥ തുടരുന്നു, സ്നേഹവീട് എന്നിവയൊക്കെ പിറന്നു. പക്ഷേ ആദ്യകാലത്തെ വിജയം കൂടെയുണ്ടായില്ല. കഥയും സന്ദര്‍ഭങ്ങളുമൊക്കെ ആവര്‍ത്തന വിരസമായി. മാധ്യമങ്ങളൊക്കെ അത് വിമര്‍ശന ബുദ്ധിയോടെ ചൂണ്ടിക്കാടിച്ചു. നടന് സലിംകുമാര്‍ തന്നെ ഒരുഅഭിമുഖത്തില്‍ പറഞ്ഞത് അന്തിക്കാട് ചിത്രമെന്നാല്‍ ഒരേ റൂട്ടിലോടുന്ന ബസിനെപോലെയാണെന്നായിരുന്നു. കൃത്യം സ്റ്റോപ്പില്‍ ആളെയിറക്കി ലക്ഷ്യത്തിലെത്തുന്ന സിനിമ. ഇതെല്ലാം കേട്ടപ്പോഴാണ് ഒന്നുമാറണമെന്നു തോന്നിയത്.
സ്നേഹവീടിനായിരുന്നു സത്യന് ഏറെ പഴിക്കേട്ടത്. ലാലും ഷീലയും മകന്-അമ്മ വേഷത്തിലെത്തിയിട്ടും സിനിമയുടെ ക്ലൈമാക്സ് വന്‍ പരാജയമായിരുന്നു. ഈ സമയത്താണ് ബെന്നി പി. നായരമ്പലം പൂര്‍ത്തിയാക്കിയ തിരക്കഥയുമായി എത്തുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ ഒരു കഥയായിരുന്നു ബെന്നി പറഞ്ഞത്. കടലിന്റെ പശ്ചാത്തലത്തില്‍ബെന്നി തിരക്കഥയെഴുതിയ ദിലീപ് ചിത്രമായ ചാന്തുപൊട്ട് വന്‍ വിജയമായിരുന്നു.
സത്യനാണെങ്കില്‍ കടലിന്റെ പശ്ചാത്തലത്തില്‍ ഒറ്റ ചിത്രവും ചെയ്തിട്ടില്ല. ഗ്രാമവിശുദ്ധിയും യുവത്വത്തിന്റെ നന്മയും ചേര്‍ന്നൊരു കഥയായിരുന്നു ബെന്നി എഴുതികൊണ്ടുവന്നത്. അതോടെ സത്യന് ആ ചിത്രം ചെയ്യാമെന്നേറ്റു. നിര്‍മാണം ബെന്നിയും ആന്റോ ജോസഫും ചേര്‍ന്ന്. അങ്ങനെ ഒരു സത്യന് അന്തിക്കാട് ചിത്രം കൂടി പിറക്കുകയായി.
-
16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'