Don't Miss!
- Automobiles ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്സ്റ്റർ
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Lifestyle ശരീരത്തിലെ വിഷാംശം നീക്കുന്ന കരള്‍; കരുത്തുറ്റ കരളിന് വേണം ഈ സൂപ്പര്‍ഫുഡ്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
വീണ്ടുമൊരു മലയാള കടല്ചിത്രം
ചെമ്മീനിനു ശേഷവും നിരവധി കടല്‍ പശ്ചാത്തല ചിത്രങ്ങള്‍ വന്നു. അതില്‍ പത്മരാജന്റെ മൂന്നാംപക്കമാണ് മലയാളിയെ ശരിക്കും നൊമ്പരപ്പെടുത്തിയത്. ജയറാമും തിലകനും പേരക്കുട്ടിയും മുത്തശ്ശനുമായെത്തി നമ്മെ സങ്കടപ്പെടുത്തുകയായിരുന്നു. തിലകന് എന്ന നടന്റെ അപാരസാധ്യതയായിരുന്നു പത്മരാജന് മുതലെടുത്തത്.
ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന് സംവിധാനം ചെയ്ത അമരം ആയിരുന്നു മറ്റൊരു ശ്രദ്ധേയ കടല്‍ ചിത്രം. മമ്മൂട്ടി, മുരളി, കെപിഎസി ലളിത, അശോകന്, ചിത്ര, മാതു എന്നിവരുടെ ഗംഭീര പ്രകടനമായിരുന്നു അമരം. മമ്മൂട്ടിയുടെ അച്ചു എന്ന കഥാപാത്രവും ഹൃദയം കീഴടക്കുന്ന ഗാനങ്ങളും അമരം അനശ്വരചിത്രമാകാന് സഹായിച്ചു.
പിന്നീടും കടല്‍ പശ്ചാത്തലമാക്കി ധാരാളം ചിത്രങ്ങള്‍ വന്നു. ജയരാജ് സംവിധാനം ചെയ്ത തുമ്പോളി കടപ്പുറം, മോഹന്‍ലാല്‍ നായകനായ മഹാസമുദ്രം, സുരേഷ്ഗോപിയുടെ തിരകള്‍ക്കപ്പുറം എന്നിവയെല്ലാം ആ ശ്രേണിയില്പ്പെട്ടതാണ്. എന്നാല്‍ ദിലീപ് നായകനായ ചാന്ത്പൊട്ടാണ് ഹിറ്റായ മറ്റൊരു കടല്‍ ചിത്രം. രാധാകൃഷ്ണന് എന്ന പെണ്ജീവിതമായിരുന്നു ദിലീപ് മനോഹരമായി അവതരിപ്പിച്ചത്. ലാല്‍ജോസായിരുന്നു ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥ സിനിമയാക്കിയത്.
അതിനു ശേഷം ഒരുങ്ങുന്ന കടല്‍ ചിത്രമാണ് സത്യന് അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍. പത്മരാജന്റെ മൂന്നാംപക്കം ക്യാമറയില്‍ പകര്‍ത്തിയ വേണുവാണ് ഇതിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ആലപ്പുഴ ആര്‍ത്തുങ്കല്‍ കടപ്പുറത്തുവച്ചാണ് ചിത്രീകരണംനടക്കുന്നത്.
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'