Don't Miss!
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മാറ്റത്തോടെ സത്യന് അന്തിക്കാട്
ന്യൂജനറേഷന് സിനിമാ നായനകായ ഫഹദ് ഫാസിലിനെ നായകനാക്കിയതു തന്നെ അതിന്റെ തെളിവാണ്. ഫഹദിന് നായികയായി കൊണ്ടുവന്നത് തെന്നിന്ത്യയില്‍ തന്നെ ഏറെ തിരക്കുള്ള അമലാ പോളിനെയും. സ്ഥിരമായി സ്വന്തം സിനിമകള്‍ക്ക് കഥയൊരുക്കാറുള്ളത് സത്യന് തന്നെയായിരുന്നു. പുതിയ തീരങ്ങള്‍ എന്ന കഴിഞ്ഞ സിനിമയ്ക്കു മാത്രം അതൊന്നു മാറ്റിനോക്കി.
പക്ഷേ ബെന്നിയുടെ കഥയൊന്നും ആളുകള്‍ക്ക് പിടിക്കാതായിരിക്കുന്നു. അപൂര്‍വമായി മാത്രം തിരക്കഥയൊരുക്കാറുള്ള ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറത്തെയാണ് ഇക്കുറി കൂട്ടുപിടിച്ചത്. ഡയമണ്ട് നെക്ലേസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അദ്ദേഹം തിരക്കഥയെഴുതുന്ന ചിത്രമാണിത്.
പതിവ് താരങ്ങളെയൊക്കെ സത്യന് പുതിയ ചിത്രത്തില്‍നിന്ന് ഒഴിവാക്കി. ആകെയുള്ളത് ഇന്നസെന്റ് മാത്രം. മാമൂക്കോയ, കെപിഎസി ലളിത എന്നിവരൊന്നുമില്ലാതെ സത്യന് സിനിമ ചെയ്യാറേയില്ല.
പതിമൂന്നു വര്‍ഷമായി സത്യന് ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കാറുള്ള ഇളയരാജയെ മാറ്റി വിദ്യാസാഗറിനെയാണ് ഇക്കുറി വച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് വിദ്യാസാഗര്‍ സത്യന് ചിത്രത്തില്‍ വരുന്നത്. പതിവായി ഗാനങ്ങള്‍ എഴുതാറുള്ളത് കൈതപ്രമായിരുന്നു. ഇക്കുറി റഫീക്ക് അഹമ്മദാണ് ഗാനം എഴുതിയിരിക്കുന്നത്. എല്ലാംകൊണ്ടും മാറ്റം ഉള്‍ക്കൊണ്ടാണ് സത്യന്റെ പ്രണയ കഥ വരുന്നത്. ആ മാറ്റം പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുമോ എന്നു നോക്കാം
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ