Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പള്‍സര്‍ സുനിയുടെ കാമുകി എന്ന പേരില്‍ സീരിയല്‍ നടി ആശയുടെ ഹോട്ട് വീഡിയോ.. പരാതി നൽകി!
കാമുകിക്കൊപ്പം സുഖമായി ജീവിക്കാനുള്ള പണമുണ്ടാക്കാന്‍ വേണ്ടിയാണ് പള്‍സര്‍ സുനി കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ചത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ സുനി ഒടുവില്‍ കീഴടങ്ങിയത് പോലും കാമുകി പിടിക്കപ്പെടും എന്ന പേടി കൊണ്ടാണത്രെ.
Read Also: നടിമാരുടെ ഓറല്‍ സെക്സ് മുതല്‍ സ്വയംഭോഗം വരെ പുറത്ത്... എല്ലാ പരിധിയും വിട്ട് സുചിലീക്സ്, വീഡിയോ!!
Read Also: പ്രിയ നടിമാരുടെ ഉടുതുണി ഇല്ലാത്ത ചിത്രങ്ങള്‍.. അമലാ പോള്‍ മുതല്‍ രമ്യാകൃഷ്ണന്‍ വരെ... സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു!
നടിയ ക്രൂരമായി ഉപദ്രവിച്ച ശേഷം കാമുകിയെ സുനി വിളിച്ചു എന്നുമുണ്ട് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കാമുകി പറയുന്ന ഓഡിയോയും വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊപ്പം പള്‍സര്‍ സുനിയുടെ കാമുകി എന്ന പേരില്‍ പരക്കുന്ന ചിത്രങ്ങളും ചൂടന്‍ വീഡിയോയും പക്ഷേ യഥാര്‍ഥമല്ല. സീരിയല്‍ നടിയായ ആശ ശ്രീക്കുട്ടിയുടേതാണ് ഇത്. വിശദമായി കാണൂ...
ചിത്രം പരക്കുന്നത് ഇങ്ങനെ
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് കാമുകിയുണ്ടെന്നും അവര്‍ കൊച്ചിയിലാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പള്‍സര്‍ സുനിയുടെ കാമുകി എന്ന പേരില്‍ സീരിയല്‍ നടി ആശ ശ്രീക്കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലമാണ് ചിത്രം വൈറലാകുന്നത്.
അശ്ലീല വീഡിയോകളും
പള്‍സള്‍ സുനിയുടെ കാമുകിയെന്ന പേരില്‍ ആദ്യം വാട്സ് ആപ്പിലും മറ്റും ചിത്രങ്ങള്‍ പ്രചരിച്ചു. പിന്നാലെ പോലുളള നടിയുടെതെന്ന നിലയില്‍ അശ്ലീല വീഡിയോകളും പ്രചരിച്ചു തുടങ്ങി. പള്‍സര്‍ സുനിയുമായി ബന്ധപ്പെടുത്തിയും അല്ലാതെയും ചിത്രം പ്രചരിപ്പിക്കപ്പെടുന്ന കാര്യം നടിയുടെ ചെവിയിലും എത്തി.
നടിക്ക് ഇരിക്കപ്പൊറുതിയില്ല
ചിത്രങ്ങള്‍ വാട്സ് ആപ്പിലും മറ്റും പരന്നതോടെ പലരും ഫോണിലേക്ക് വിളിച്ചു മോശമായി സംസാരിക്കാന്‍ തുടങ്ങി എന്നാണ് താരം പറയുന്നത്. മോശമായ ഫോട്ടോ പ്രചരിക്കുന്ന കാര്യം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞാണ് നടി അറിഞ്ഞത്. പള്‍സര്‍ സുനിയുമായി ഒരു ബന്ധവും ശ്രീക്കുട്ടിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
പരാതിയുമായി പോലീസില്‍
മറ്റൊരാളുടെ പേരില്‍ തന്റെ ചിത്രങ്ങളും മോര്‍ഫ് ചെയ്തുണ്ടാക്കിയ വീഡിയോയും പ്രചരിച്ചുതുടങ്ങിയതോടെ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് നടി. നടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. നടിയുടെ ഫേസ്ബുക്കില്‍ നിന്നും എടുത്ത ചിത്രങ്ങളാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്.
ഫേസ്ബുക്കില്‍ പിന്തുണ
പോലീസില്‍ പരാതി നല്കിയ കാര്യം ആശ ശ്രീക്കുട്ടി ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. ധൈര്യമായി മുന്നോപോകൂ ഈ വൃത്തികേടിനെതിരേ പ്രതികരിക്കാന്സമുഹം കൂടെയുണ്ട്. ഇങ്ങനെ ഫോട്ടോ ഇട്ട് പ്രചരണം നടത്തിയവര്‍ ആരായിരുന്നാലും സ്വന്തം അമ്മയുടെയും സഹോദരിയുടെയും ഫോട്ടോ ഇതുമാതിരി ഇട്ട് പ്രചരിപ്പിക്കാന്‍ തയ്യാറാണോ - തുടങ്ങിയ ചോദ്യങ്ങളുമായി ആരാധകരും താരത്തിനൊപ്പമുണ്ട്.
പരാതി ഇങ്ങനെ
ഞാന്‍ സിനി സീരിയല്‍ ആര്‍ട്ടിസ്റ്റാണ്. കുറച്ച് ദിവസമായി എന്റെ ആശ ശ്രീക്കുട്ടി എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഫോട്ടോ ഷെയര്‍ ചെയ്ത് അശ്ലീല ഗ്രൂപ്പുകളില്‍ ആഭാസകരമായ രീതിയില്‍ പ്രചരിപ്പിക്കുകയും പള്‍സര്‍ സുനിയുടെ കാമുകി എന്ന അടിക്കുറിപ്പ് കൊടുത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞാണ് ആശ ശ്രീക്കുട്ടി പരാതി നല്‍കിയിരിക്കുന്നത്.
ഗ്രൂപ്പുകളുടെ പേരുകള്‍
വിവിധ വാട്സ് ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളെയും ആശ ശ്രീക്കുട്ടി പരാതിയില്‍ എടുത്തുപറയുന്നുണ്ട്. സെക്സി അമ്മായി എന്ന പേരിലുള്ള ഒരു ഗ്രൂപ്പിലെ അഡ്മിന്മാരുടെ ഫോണ്‍ നമ്പറുകള്‍ പരാതിയില്‍ വെച്ചിട്ടുണ്ട്. സണ്ണി ലിയോണ്‍ എന്ന പേരിലും ആറ്റിങ്ങള്‍ ബോയ്സ് എന്ന പേരിലുമുള്ള ഗ്രൂപ്പുകളിലെ ഫോണ്‍ നമ്പറുകളും പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്.
വളരെ മോശമായി സംസാരിച്ചു
സെക്സി അമ്മായി എന്ന ഗ്രൂപ്പിലെ അഡ്മിനായ അന്‍സാബിനെ വിളിച്ച് ഫോട്ടോ റിമൂവ് ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും ആശ ശ്രീക്കുട്ടി പറഞ്ഞു. എന്നാല്‍ വളരെ മോശമായ രീതിയിലാണ് അയാള്‍ തന്നോട് പ്രതികരിച്ചത് - ആശ പറയുന്നു. തന്റെ ഫോട്ടോ മോശമായി പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആശ ആവശ്യപ്പെടുന്നു
ആരാണീ പള്‍സര്‍ സുനി
നടി ആക്രമിക്കപ്പെട്ട ശേഷം ഏറ്റവു കൂടുതല്‍ കേള്‍ക്കുന്ന പേരാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റേത്. കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍. നാട്മുഴുവന്‍ വലവിരിച്ച പോലീസിനെ നോക്കുകുത്തിയാക്കി സുനി കോടതിയില്‍ കീഴടങ്ങാനെത്തി. പക്ഷേ പോലീസ് കീഴ്പ്പെടുത്തി. ശരിക്കും ആരാണീ പള്‍സര്‍ സുനി.
ശരിക്കും സുനിക്കൊരു കാമുകിയുണ്ട്
എറണാകുളം സ്വദേശിയായ യുവതിയുമായി സുനിയ്ക്ക് പ്രണയം ഉണ്ടെന്ന് പോലീസ് പറയുന്നു. ഇവരുടെ കൈവശം സുനിയുടെ മൊബൈല്‍ ഫോണ്‍ ഉണ്ടോ എന്ന് അന്വേഷിയ്ക്കുകയാണ് പോലീസ്. ഇവരില്‍ നിന്ന് മൊഴി എടുത്തിരുന്നു. കാമുകി പിടിയിലാകും എന്ന പേടി കൊണ്ടാണത്രെ സുനി കീഴടങ്ങിയത്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
സുനില്‍കുമാറിന്റെ ക്രിമിനല്‍ ജീവിതത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത് അച്ഛന് സുരേന്ദ്രന് തന്നെയാണ്. എറണാകുളം പെരുമ്പാവൂരിലാണ് സുനിയുടെ വീട്. ഇയാളുടെ പ്രായമായ അച്ഛനും അമ്മയും മാത്രമാണ് ഇവിടെ താമസം. പ്രായമായ അമ്മ കൂലിപ്പണി എടുത്താണ് കുടുംബം പുലര്‍ത്തുന്നത്.
എല്ലാവരെയും പറഞ്ഞുപറ്റിച്ചു
സിനിമയില്‍ അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത് എന്നാണ് സുനി നാട്ടിലും വീട്ടിലും എല്ലാരോടും പറഞ്ഞിരുന്നത്. സുനി ചെറുപ്പത്തിലേ മോഷണം തുടങ്ങി. പള്‍സര്‍ ബൈക്കുകളായിരുന്നു മോഷ്ടിച്ചത്. അതിനാലാണ് പള്‍സര്‍ സുനി എന്ന പേര് വന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിയ്ക്കുന്നത് പതിവായിരുന്നു.
വീടുമായി ബന്ധം കുറവ്
സഹോദരിയുടെ കല്യാണത്തിന് പോലും സുനി വീട്ടില്‍ വന്നിട്ടുണ്ടായിരുന്നില്ല. ഒരു സാമ്പത്തിക സഹായവും ചെയ്യാറില്ലായിരുന്നു. അമ്മ കൂലിപ്പണി എടുത്ത് ഉണ്ടാക്കിയ പണം കൊണ്ടാണ് സഹോദരിയെ കെട്ടിച്ചുവിട്ടത്. മകന് ചെയ്ത തെറ്റ് കാരണം തല ഉയര്‍ത്തി നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരിക്കുകയാണ് സുനിയുടെ കുടുംബം.
എന്താണ് അവിടെ സംഭവിച്ചത്
അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോയും ചിത്രങ്ങളും പകര്‍ത്തി ബ്ലാക്ക് മെയിലിംഗ് ചെയ്യാന്‍ വേണ്ടിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പ്രതികള്‍ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനല്‍ കേസുകളിലെ പ്രതിയായ പള്‍സര്‍ സുനിയാണത്രെ സംഭവത്തിന്റെ സൂത്രധാരന്‍. പിടിച്ചുപറി, കബളിപ്പിച്ച് പണം തട്ടിയെടുക്കല്‍, ബ്ലാക്ക് മെയിലിംഗ്, ക്വട്ടേഷന്‍ തുടങ്ങിയ കേസുകളില്‍ നേരത്തെ തന്നെ പ്രതിയാണ് ഇയാള്‍.
പീഡിപ്പിക്കാന്‍ ശ്രമിച്ചില്ല
നടിയെ ശാരീരികമായി പീഡിപ്പിക്കാന്‍ അക്രമിസംഘം ശ്രമിച്ചില്ല എന്നാണ് അറിയുന്നത്. ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്താനായിരുന്നത്രെ ശ്രമം. തൃശൂരിലെ പാട്ടുരായ്ക്കലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് ഡബ്ബിങിന് വേണ്ടി വരുന്ന വഴിക്കാണ് നടി ആക്രമണത്തിന് ഇരയായത്. മൂന്ന് ദിവസം മുമ്പ് ഡ്രൈവറായി വന്ന മാര്‍ട്ടിനായിരുന്നു നടി സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത്.
സംഭവിച്ചത് ഇങ്ങനെ
ഹണി ബീയുടെ നിര്‍മ്മാതാക്കളായ ലാല്‍ പ്രൊഡക്ഷന്‍സ് വാടകയ്ക്കെടുത്ത കാറില്‍ ഡബ്ബിങിന് വേണ്ടി വരികയായിരുന്നു നടി. രാത്രി പത്ത് മണിയോടെ ഒരു ടെമ്പോ ട്രാവല്‍ കാറിനെ ഇടിച്ചു. ഇത് ചോദ്യം ചെയ്യാനായി ഇറങ്ങിയ ഡ്രൈവറെ ട്രാവലറിലുണ്ടായുന്ന ആള് ദൂരേക്ക് മാറ്റുകയും അഞ്ച് പേര് കാറില്‍ അതിക്രമിച്ചുകയറുകയായിരുന്നു.
പിന്നീട് സംഭവിച്ചത്
രണ്ട് മണിക്കൂറോളം പല വഴികളിലൂടെ കാര്‍ ഓടി. കാറില്‍ വച്ച് തന്നെ ഇവര്‍ ഉപദ്രവിക്കുകയും വസ്ത്രം നീക്കി ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചെന്നുമാണ് നടി പറയുന്നത്. കാക്കനാട് പടമുകളില്‍ കാര്‍ നിര്‍ത്തി ഇവര്‍ പോയതോടെ നടി നടനും സംവിധായകനുമായ ലാലിനെ സഹായത്തിന് വിളിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെയാണ് നടി പോലീസില്‍ പരാതിപ്പെട്ടത്.
ഗൂഡാലോചന നടന്നു
കൊടും ക്രിമിനലായ പള്‍സര്‍ സുനി ഡ്രൈവര്‍ മാര്‍ട്ടിനുമായി ചേര്‍ന്ന് നടിയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായി സംശയം ഉയരുന്നുണ്ട്. മാര്‍ട്ടിനെ മുന്‍നിര്‍ത്തി സുനി ഒരുക്കിയ കെണിയായിരുന്നു ഇതെന്നാണ് സംശയം. നേരത്തെ നടിയുടെ ഡ്രൈവറായി വച്ചിരുന്നത്രെ. ഇയാളെ ഒഴിവാക്കി എന്നും ഇതിന്റെ വൈവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പറയപ്പെടുന്നു.
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?