അൽഫോൺസേട്ടൻ എന്ത് ചെയ്താലും അതിൽ ഒരു ഫൺ എലമെന്റ് ഉണ്ടാകും: ശാന്തനു ഭാഗ്യരാജ്
നടൻ ശാന്തനു ഭാഗ്യരാജ് അൽഫോൺസ് പുത്രന്റെ ആക്ഷൻ സിനിമകളെക്കുറിച്ചുള്ള അഭിപ്രായം, പുതിയ ചിത്രം 'ബൾട്ടി'യുടെ വിശേഷങ്ങൾ, സെൽവരാഘവനുമായുള്ള അനുഭവം, മലയാള സിനിമയോടുള്ള തന്റെ അഭിനിവേശം എന്നിവ പങ്കുവെക്കുന്നു. വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
ബൾട്ടി എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ഉണ്ണി ശിവലിംഗവും നടൻ ശാന്തനു ഭാഗ്യരാജും.ഷോർട്ട് ഫിലിമുകളിൽ നിന്നും ഇൻസ്പയർ ചെയ്തുണ്ടായ സിനിമയാണ് ബൾട്ടി. സെൽവരാഘവന്റെ പേര് അതിൽ എടുത്തുപറയേണ്ട ഒന്നുമാണ്. അദ്ദേഹത്തിനെ വില്ലനാക്കികൊണ്ട് സിനിമ ചെയ്യുന്നു എന്നത് ലൈഫ് ഈസ് എ ഫുൾ സർക്കിൾ എന്ന് പറയുന്ന പോലെ ഒരു അനുഭവമായിരുന്നു, എന്നാണ് സംവിധായകൻ ഭാഗ്യരാജിന്റെയും, നടി പൂർണ്ണിമ ജയറാമിന്റെയും മകനായ, നായകൻ ശന്തനു ഭാഗ്യരാജ് പറഞ്ഞത്.
അൽഫോൺസ് പുത്രൻ എങ്ങനെയാണ് തനിക്ക് ആക്ഷൻ സിനിമകൾക്ക് പറ്റിയ ആളാണെന്ന് കണ്ടെത്തിയതെന്ന് പ്രശസ്ത നടൻ പറയുന്നു. "സോഡാ ഫാക്ടറി ഫൈറ്റിന് ശേഷം അൽഫോൺസേട്ടൻ ആദ്യം പറഞ്ഞത്, ശാന്തനുവിന് നല്ല ആക്ഷൻ വഴങ്ങും, നീ ആക്ഷൻ വിട്ടാൽ നല്ല ആക്ഷൻ പടം ചെയ്യാം" എന്നാണ് ശാന്തനു ഓർക്കുന്നു.

ഒരു അഭിനേതാവിനെക്കാൾ കൂടുതൽ, സംവിധായകരുടെ ഇന്റർവ്യൂകൾ കാണാൻ താല്പര്യപ്പെടുന്ന ഒരാളാണ് ഞാൻ. സെൽവ സാറിൻ്റെ ഇന്റർവ്യൂകൾ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തെ പാവമായിട്ടും, അതേസമയം അടിപൊളിയായിട്ടും അവതരിപ്പിക്കാൻ കഴിയും. ബൾട്ടി കഥ എഴുതുന്ന സമയത്താണ് സെൽവ സാറിനെക്കുറിച്ച് ചിന്തിക്കുന്നത്. അദ്ദേഹത്തിന് കഥ ഇഷ്ട്ടപ്പെടുന്നതിലാണ് കാര്യം.
ഷെയിൻ നിഗമിനോടാണ് ആദ്യം കഥ പറയുന്നത്. സെൽവ സാറിനോട് കഥ പറയാൻ പോകുന്നതിന്റെ ടെൻഷൻ എനിക്ക് ഉണ്ടായിരുന്നു. കാരണം, ഒരു ജീനിയസ്സിന്റെ കൂടെ ഇരുന്നാണ് കഥ പറയുന്നത്. സ്ക്രിപ്റ്റിനെക്കുറിച്ച് അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു. ഷൂട്ട് ചെയ്തത് കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സ്പോട്ട് വിസിറ്റ് ചെയ്യാറില്ല. അദ്ദേഹത്തിന് നമ്മളിൽ വിശ്വാസമുണ്ട്.

ചെന്നൈയിൽ സിനിമക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പാവ കഥകൾക്ക് ശേഷം ശാന്തനുവിന്റെ അഭിനയത്തിൽ നല്ല മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് പലരും പറയുന്നു. സുധ മാമിന്റെ കൂടെ വർക്ക് ചെയ്തതിന് ശേഷം ക്യാരക്ടർ എങ്ങനെ മനസ്സിലാക്കണം എന്നും, അതിന്റെ ഗ്രാഫ് എങ്ങനെ ഉണ്ടാക്കണം എന്നുമൊക്കെ പഠിച്ചു.
ബ്ലൂ സ്റ്റാർ എന്ന സിനിമയുടെ റിലീസിന് മുൻപാണ് ഞാൻ ഈ സിനിമയുടെ കഥ കേൾക്കുന്നത്. ഉണ്ണി കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. നല്ലൊരു ടീം, ഷൈൻ നിഗം, സന്തോഷ് സാറിന്റെ പ്രൊഡക്ഷൻ എല്ലാം ഒത്തുചേർന്നപ്പോൾ നല്ലൊരു സിനിമ ലഭിച്ചു. സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഏറെ ശ്രദ്ധേയമാണ്.
അൽഫോൺസ് പുത്രന്റെ സിനിമകളിലെ സ്ഥിരം ശൈലിയെക്കുറിച്ചും ശാന്തനു സംസാരിക്കുന്നു. "അൽഫോൺസേട്ടൻ എന്ത് ചെയ്താലും അതിൽ ഒരു ഫൺ എലമെന്റ് ഉണ്ടാകും. അദ്ദേഹം ദേഷ്യപ്പെട്ടാലും അതിൽ ഒരു തമാശയുണ്ടാകും". പത്താമത്തെ ദിവസം തന്നെ അദ്ദേഹത്തിന് വലിയ സിനിമയിൽ വില്ലനായി അഭിനയിക്കാൻ അവസരം ലഭിച്ചു.
തമിഴിൽ കൂടുതൽ അവസരങ്ങൾ വരുന്നുണ്ട്. ലാലേട്ടൻ ഈ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. ലാലേട്ടനാണ് ഈ സിനിമയ്ക്ക് "ബൾട്ടി" എന്ന് പേരിട്ടത്.സായിയുടെ സംഗീതം സിനിമയ്ക്ക് വലിയൊരു മുതൽക്കൂട്ട് തന്നെയാണ്. സിനിമയിലെ ഓരോ രംഗവും മനോഹരമാക്കാൻ അദ്ദേഹത്തിന്റെ സംഗീതത്തിന് കഴിഞ്ഞു.
കുടുംബശ്രീ യൂണിറ്റുകളുമായി ബന്ധപ്പെട്ട് പലിശ കൊടുക്കുന്നവരെക്കുറിച്ചും, സ്പോട്ട് വട്ടിയെക്കുറിച്ചുമൊക്കെ സിനിമയിൽ കാണിക്കുന്നുണ്ട്. തമിഴിൽ ഒരു സിനിമ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. എനിക്ക് മലയാള സിനിമയിൽ അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്. കാരണം, എഴുത്തിനും കണ്ടെന്റ്നും ഇവിടെ ഒരുപാട് പ്രാധാന്യമുണ്ട്. ഇവിടെ ആരും അവരുടെ സ്റ്റാർ സ്റ്റേറ്റസ് കാണിക്കാൻ വേണ്ടി സിനിമ ചെയ്യുന്നില്ല. എല്ലാവരും സിനിമയോടുള്ള പാഷൻ കൊണ്ടാണ് സിനിമ ചെയ്യുന്നത്. മമ്മൂക്ക ചെയ്ത "കാതൽ" എന്ന സിനിമ ഒരു ഉദാഹരണമാണ്.


Click it and Unblock the Notifications











