Don't Miss!
- Sports IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!
- Automobiles പുത്തൻ ഇലക്ട്രിക് തമ്പ്രാക്കന്മാരുടെ ആപ്പീസ് പൂട്ടും; ആക്ടിവ ഇവിയുടെ വരവിന് കുറിമാനമിട്ട് ഹോണ്ട
- Lifestyle നിങ്ങളുടെ ദാമ്പത്യബന്ധം ശക്തമാണോ? പങ്കാളിയുടെ സ്നേഹം മനസിലാക്കിത്തരും ഈ 8 ലക്ഷണങ്ങള്‍
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
- Technology ഐഫോൺ 16 കണ്ട് ഞെട്ടാൻ റെഡിയായിക്കോ! എഐക്കായി ഫോണുകളുടെ തലവര മാറ്റുന്ന നീക്കവുമായി ആപ്പിൾ
23 വയസുളള കൊച്ചു പയ്യനാണ്! ഷെയ്ന് നിഗത്തെ വിലക്കാന്‍ പാടില്ലെന്ന് നടി ഷീല
നിര്‍മ്മാതാക്കളുടെ സംഘടന ഷെയന്‍ നിഗമിന് ഏര്‍പ്പെടുത്തിയ വിലക്കിനെ എതിര്‍ത്ത് നിരവധി പേരായിരുന്നു നേരത്തെ രംഗത്തെത്തിയിരുന്നത്. നടന്റെ ഭാഗം കേള്‍ക്കാതെയാണ് ഇത്തരമൊരു തീരുമാനം സംഘടന എടുത്തതെന്നായിരുന്നു അധികപേരും അഭിപ്രായപ്പെട്ടിരുന്നത്. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങളെല്ലാം ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയതോടെ നടന് പിന്തുണ വര്‍ദ്ധിച്ചിരുന്നു.
നേരത്തെ വെയില്, കുര്‍ബാനി തുടങ്ങിയ സിനിമകള്‍ ഉപേക്ഷിച്ച് ഷെയ്ന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. തുടര്‍ന്ന് നടന്റെ വിലക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് താരസംഘടനയായ അമ്മ അടക്കമുളളവര്‍ രംഗത്തെത്തുകയായിരുന്നു. ഷെയ്നുമായുളള വിഷയത്തില്‍ പ്രശ്ന പരിഹാര മാര്‍ഗങ്ങള്‍ തേടണമെന്ന് അമ്മ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനുളള ശ്രമങ്ങളിലാണ് താരസംഘടനയുളളത് എന്നറിയുന്നു. ഇതിനായി എത്രയും പെട്ടെന്ന് കൊച്ചിയില്‍ എത്താന്‍ കഴിഞ്ഞ ദിവസം അമ്മ സംഘടന ഷെയ്ന് നിഗത്തോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഷെയ്ന് നിഗം വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് നടി ഷീലയും രംഗത്തെത്തിയിരുന്നു. 23 വയസുളള കൊച്ചു പയ്യനാണ്, ഷെയ്നിനെ വിലക്കാന്‍ പാടില്ലെന്നാണ് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഷീല പറഞ്ഞത്.
സിനിമയില്‍ ആരെയും വിലക്കുന്നതിനോട് തനിക്ക് യോജിപ്പിലെന്നും ഷീല പറഞ്ഞു. ഷെയ്നിനെക്കുറിച്ചുളള ആരോപങ്ങള്‍ ശരിയാണോ എന്നറിയില്ല. ഈ കേള്‍ക്കുന്നതൊക്കെ ശരിയാണോയെന്ന് മാധ്യമ പ്രവര്‍ത്തകരോട് ഷീല ചോദിച്ചു. സിനിമാ സെറ്റില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല. പഴയ കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല.
പഴയകാലവും ഇന്നത്തെ കാലവും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. സിനിമ പൂര്‍ത്തിയാക്കാന്‍ അന്ന് ത്യാഗം സഹിച്ചിരുന്നുവെന്നും ഷീല പറയുന്നു. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരരുതെന്നായിരുന്നു അന്നത്തെ ചിന്താഗതി. താരങ്ങള്‍ കൂടുതല്‍ സമയം അഭിനയിച്ച് ചിത്രങ്ങള്‍ വേഗം പൂര്‍ത്തിയാക്കുന്ന പതിവുണ്ടായിരുന്നു എന്നും പരിപാടിയില്‍ ഷീല പറഞ്ഞു.
നേരത്തെ മലയാളത്തിലെ നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഷെയ്ന് നിഗത്തിന് പിന്തുണ അറിയിച്ചുകൊണ്ട് എത്തിയിരുന്നു. ഒരാളുടെ തൊഴില്‍ ഇല്ലാതാക്കാനുളള അധികാരം ആര്‍ക്കുമില്ലെന്നായിരുന്നു അധികപേരും അഭിപ്രായപ്പെട്ടിരുന്നത്. ഷെയ്നുമായുളള ചര്‍ച്ചയ്ക്ക് ശേഷം അമ്മ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. നിലവില്‍ അജമീര്‍ യാത്രയിലാണ് ഷെയ്ന് നിഗമുളളത്.
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍സ്റ്റാര്‍! സുരേഷ് ഗോപിയെക്കുറിച്ച് ഉണ്ണി മുകുന്ദന്,വീഡിയോ
നടന് തിരിച്ചെത്തിയ ശേഷമായിരിക്കും ചര്‍ച്ചകള്‍ നടക്കുക. നേരത്തെ ഷെയിന്‍ അമ്മ സംഘടനയ്ക്ക് പരാതി നല്‍കിയിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രശ്നപരിഹാര ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. വെയില്,കുര്‍ബാനി തുടങ്ങിയ നിര്‍ത്തിവെച്ച സിനിമകളില്‍ ഷെയിന്‍ തുടര്‍ന്നും അഭിനയിക്കുമെന്ന് നടന്റെ ഉമ്മ സുനില അറിയിച്ചിരുന്നു. അതേസമയം നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നും വീട്ടുവിഴ്ചയുണ്ടാകണമെന്നും സുനില ആവശ്യപ്പെട്ടിരുന്നു.
അന്ന് എല്ലാവരും കൂടി ഔട്ടാക്കിയേ എന്ന് പറഞ്ഞ് മമ്മൂട്ടി സങ്കടപ്പെട്ടു: തുറന്നുപറഞ്ഞ് ഗായത്രി അശോക്
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ
-
'പഠനത്തിൽ പിന്നോട്ടായതുകൊണ്ടാണോ നൃത്തത്തിലേക്ക് പോയതെന്ന് ചോദിക്കുമായിരുന്നു, അന്ന് അമ്മയോട് കള്ളം പറഞ്ഞു'
-
പൃഥ്വിയാണ് മക്കള്‍ക്ക് ഇന്സ്പിരേഷന്; കല മാത്രമല്ല, വളര്‍ച്ചക്ക് കാരണം കഠിനാധ്വാനം; പൂര്‍ണിമ