Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
മണ്ണില്‍ കളിച്ചതുകൊണ്ട് ആരും മരിക്കുന്നില്ല; ഇതൊരു സന്ദേശം മാത്രമല്ല, സത്യമാണ്
മണ്ണില്‍ കളിച്ചതുകൊണ്ട് ആരെങ്കിലും മരിച്ചതായ വാര്‍ത്ത നമ്മളാരും കേട്ടിട്ടില്ല. എന്നാല്‍ എന്തും കച്ചവടവത്കരിച്ചുകൊണ്ടിരിയ്ക്കുന്ന സമൂഹത്തില്‍, നമ്മെ ഭരിച്ചുകൊണ്ടിരിയ്ക്കുന്ന പരസ്യ കമ്പനികള്‍ പക്ഷെ മണ്ണിനെ അകറ്റി നിര്‍ത്തുന്നു. കുട്ടികള്‍ മണ്ണിലേക്കിറങ്ങുന്നത് വലിയൊരു അപരാതമായി കാണുന്നവര്‍ക്ക് മുന്നിലേക്കാണ് ഷിജു ബാലഗോപാലിന്റെ 'ഇളം വെയില്' എത്തുന്നത്.
മലയാള സിനിമാ രംഗത്ത് ഏറ്റവും ചുരുങ്ങിയ ചെലവില്‍ സിനിമ ഒരുക്കിയ സംവിധായകനാണ് കണ്ണൂര്‍ സ്വദേശിയായ ഷിജു ബാലഗോപാലന്. 2015 ഐക്യരാഷ്ട്രസഭ മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഷിജു മണ്ണിനെ സ്നേഹിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുന്നത്.
മണ്ണില്‍ കളിച്ചതുകൊണ്ട് ആരും മരിയ്ക്കുന്നില്ല എന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ഇത് വെറുമൊരു സന്ദേശം മാത്രമല്ല, പരസ്യക്കമ്പനികള്‍ നാടുവാഴുന്ന കാലത്ത് ഒരു സത്യം കൂടെയാണ്. മണ്ണിനെ മലിനമാക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജീവജാലങ്ങളെ ഇല്ലാതാക്കുന്നത്.
മണ്ണിനെയും കൃഷിയെയും സ്നേഹിയ്ക്കുന്ന രാഹുല്‍ എന്ന ഏഴാം ക്ലാസുകാരനിലൂടെയാണ് ഇളം വെയില് എന്ന ചിത്രം മുന്നോട്ട് പോകുന്നത്. തീര്‍ത്തും പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിയ്ക്കുന്നത് ഡോ. കുമാരന് വയലേരിയാണ്.
മനുഷ്യനെ വീണ്ടും മണ്ണിലേക്കിറങ്ങാന്‍ പ്രേരിപ്പിയ്ക്കുന്ന ചിത്രം കര്‍ഷക ദിനത്തില്‍ പ്രദര്‍ശനത്തിനെത്തും. സര്‍ഗ്ഗം ചിറ്റാരിപ്പറമ്പ ഫിലിംസിന്റെ ബാനറില്‍ മുകുന്ദന് കുര്‍മ്മയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ജനകീയ കൂട്ടായിമയായ കണ്ണൂര്‍ ടാക്കീസ് പ്രദര്‍ശനത്തിനെത്തിയ്ക്കുന്ന ചിത്രം സ്കൂളുകളിലും പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിയ്ക്കും.
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ