Don't Miss!
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Finance ഹൃദയം തകർത്ത് ഓഹരി വിപണി, ഇന്നും ഇടിവോടെ തുടക്കം, നാല് ദിവസത്തെ നഷ്ടം 9 ലക്ഷം കോടി
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
ഓര്‍മ്മകള്‍ മരിക്കുന്നില്ല, ഉര്‍വ്വശി ശോഭയും
വിഷാദത്തിന്റെ ശോക മേഘം സദാ ചുറ്റിതിരിഞ്ഞ കണ്ണുകളോടെ ശോഭയുടെ കറുപ്പും വെളുപ്പും സിനിമകള്‍ ഓര്‍മ്മകളെ വേട്ടയാടുന്നുണ്ട്. തന്നെക്കാള്‍ ഏറെ പ്രായമുള്ള ബാലുമഹേന്ദ്രയെന്ന പ്രശസ്ത ക്യാമറമാനും സംവിധായകനുമായ കുടുംബസ്ഥനെ പ്രണയിച്ച്, അയാള്‍ക്കൊപ്പം ജീവിച്ച ശോഭ പതിനെട്ടാം വയസ്സില്‍ നിരാശാഭരിതയായി ആത്മഹത്യ ചെയ്യുകയായിരുന്നു.
അമ്പതുകളില്‍ അറിയപ്പെടുന്ന നടിയായിരുന്ന പ്രേമയുടെ മകള്‍ക്ക് സിനിമലോകം ആരും പറഞ്ഞു പഠിപ്പിക്കേണ്ട ഇടമായിരുന്നില്ല. എന്നിട്ടും പൂവിട്ടു തുടങ്ങും മുമ്പേ വേരറ്റുപോയ സുഗന്ധവാഹിനിയായ ചെടിയുടെ വിധിയായിരുന്നു അവര്‍ക്ക്. 'തട്ടുങ്കല്‍ തിറക്കപ്പെടും' എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായ് വന്ന് ശ്രദ്ധ പിടിച്ച് പറ്റിയ ബേബി മഹാലക്ഷ്മി, ഉദ്യോഗസ്ഥ എന്ന മലയാള ചിത്രത്തിലെ കുട്ടിവേഷത്തിലൂടെയാണ് ദക്ഷിണേന്ത്യയില്‍ പ്രശസ്തയാവുന്നത്.
മലയാളസിനിമയിലെ സത്യന്, പ്രേംനസീര്‍, കെ.പി.ഉമ്മര്‍, പത്മിനി, ഷീല, ശാരദ എന്നിങ്ങനെ പ്രഗല്ഭരുടെ ഒരു നിര തന്നെയുണ്ടായിരുന്ന വേണുവിന്റെ ഉദ്യോഗസ്ഥയില്‍. എന്നിട്ടും ബാലതാരമായിരുന്ന ശോഭയായിരുന്നു കൈയ്യടിക്കുന്നവരുടെ ടാര്‍ജറ്റ്. അല്പായുസ്സിനിടയില് അംഗീകാരങ്ങള്‍ ശോഭയെ തേടിവരുമ്പോഴും വിഷാദത്തിന്റെ തീരാകടല്‍ തന്നെ താണ്ടുകയായിരുന്നു അവര്‍. ഒരു വേള ആ കണ്ണുകള്‍ തുറന്നു കൊടുത്ത ഭാവസമുദ്രം അത്തരം കഥാപാത്രങ്ങളിലേക്കും സന്ദര്‍ഭങ്ങളിലേക്കും ശോഭയെന്ന താരത്തെ
നയിച്ചു.
വയനാടന്‍ തമ്പാന്, ഉത്രാടരാത്രി, ഉള്‍ക്കടല്‍, ഏകാകിനി, ഓര്‍മ്മകള്‍ മരിക്കുമോ, ബന്ധനം, വേനലില്‍ ഒരു മഴ, ശാലിനി എന്റെ
കൂട്ടുകാരി, ദ്വീപ് എന്നിവ ശോഭയുടെ ശ്രദ്ധേയമായ മലയാളചിത്രങ്ങളാണ്. നിഴല്‍ നിജമാകറുത്, ഒരുവീട് ഒരു ഉലകം, മുള്ളും മലരും, പശി, അഴിയാത്ത കോലങ്ങള്‍ എന്നിവയാണ് തമിഴില്‍ പ്രധാനചിത്രങ്ങള്‍. ശ്രദ്ധേയമായ പശിയിലെ അഭിനയത്തിനാണ് ശോഭ ഉര്‍വ്വശി പട്ടം നേടിയത്. ജീവിതത്തോടുവിടപറഞ്ഞതും അതേവര്‍ഷം.
ശോഭയുടെ മരണം ഏല്പിച്ച ആഘാതത്തിന്റെ നിഴലില്‍ നിന്നാണ് ഒരു നടിയുടെ ജീവിതത്തിലേക്കും ക്യാമറ തുറന്നു വെച്ച ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് എന്ന ചിത്രം കെ.ജി.ജോര്‍ജ്ജ് ഒരുക്കുന്നത്. ശരബിന്ദു മലര്ദീപം നാളം നീട്ടി എന്ന നൊസ്റ്റാള്‍ജിക് ഗാനവും അതിന്റെ ദൃശ്യഗന്ധവും ശോഭയുടെ നിറസാന്ന്യദ്ധ്യം ഇന്നും അനുഭവവേദ്യമാക്കുന്നു. ഒരുകലാകാരിയും പിന്
തുടരാതിരിക്കേണ്ട ജീവിതവും ആര്‍ക്കും കൈയ്യെത്തി പിടിക്കാനാവാത്ത അഭിനയസിദ്ധിയുമുള്ള ഉര്‍വ്വശി ശോഭ വിഷാദഛവി പടര്‍ത്തുന്ന മരിക്കാത്ത ഓര്മ്മതന്നെയാണ്.
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?