Don't Miss!
- Sports IPL 2024: ഇംപാക്ട് പ്ലെയര്‍ ബൗളര്‍മാരെ ദുര്‍ബലരാക്കുന്നു; ബാറ്റിംഗിനെ സഹായിക്കുന്നുവെന്ന് ബുംറ
- News അരുണാചൽ പ്രദേശിലും സിക്കിമിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ജനവിധിയിൽ കണ്ണുംനട്ട് ബിജെപി, ആരെ തുണയ്ക്കും?
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
കൂതറയെ കുറിച്ച് കൂതറ പറയുന്ന കൂതറകള്‍
ഫിക്ഷന്‍ സിനിമകള്‍ അധികം ദഹിക്കാത്ത കേരളത്തില്‍ ഒരു പരീക്ഷണവുമായാണ് ശ്രീനാഥ് രാജേന്ദ്രന് 'കൂതറ'യുമായി വന്നത്. മാറ്റം വൈകിയെങ്കിലും മലയാളികള്‍ അംഗീകരിക്കും. പക്ഷെ ആദ്യം പുറത്തുവരുന്നത് വിമര്‍ശനമായിരിക്കും. ശ്രീനാഥ് രാജേന്ദ്രന് പറയുന്ന തന്റെ ചിത്രത്തെ സോഷ്യല്‍ മീഡിയ സിനിമാ രാഷ്ട്രീയത്തിനിരയാക്കുകയാണെന്ന്.
കൂതറ, കൂതറ തന്നെയാണെന്ന നിലയിലാണ് സോഷ്യല്‍ മീഡിയയല് വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ വിഷമമുണ്ട്. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂതറ കൂതാറയാണെന്നും മറ്റുമുള്ള കമന്റുകള്‍ സിനിമയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ചില ശ്രമങ്ങളുടെ ഭാഗമാണെന്നാണ് സംവിധായകന് പറയുന്നത്.
സത്യാവസ്ഥയറിയാന്‍ താന്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം പോയിരുന്ന് സിനിമ കണ്ടിരുന്നു. അവര്‍ സിനിമ ആസ്വദിക്കുകയാണ്. കൈയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്. സിനിമ കഴിഞ്ഞപ്പോള്‍ മറ്റുള്ളവരെ വിളിച്ച് നന്നായിട്ടുണ്ടെന്ന് പറയുന്നതും കേട്ടിട്ടുണ്ട്. പക്ഷെ പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഇതിനെ കുറിച്ച് നടക്കുന്ന രാഷ്ട്രീയം കാണുമ്പോള്‍ ദേഷ്യവും സങ്കടവും വരുന്നു- ശ്രീനാഥ് രാജേന്ദ്രന് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളെ മാധ്യമങ്ങള്കൂടെ ഏറ്റുപിടിക്കുമ്പോള്‍ സിനിമ കൊള്ളില്ല എന്ന നിഗമനത്തിലേക്ക് ശരാശരി മലയാളികളും വരുന്നു. കൂതറ ഇറങ്ങിയതിന് ശേഷമാണ് ശക്തമായ ഒരു സിനിമാ രാഷ്ട്രീയമുണ്ടായതെന്ന് മനസ്സിലായതെന്നും ശ്രീനാഥ് പറഞ്ഞു. ആഷിഖ് അബുവിന്റെ ഗ്യാങ്സ്റ്ററും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ ഇരയണെന്നും സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിട്ട വ്യക്തിയാണ് പൃഥ്വിരാജെന്നും ശ്രീനാഥ് രാജേന്ദ്രന് പറഞ്ഞു.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?