Don't Miss!
- Sports IPL 2024: ബോള്ട്ടുണ്ടായിട്ടും എന്തിന് ഞാന്‍? സഞ്ജു മുത്താണ്; ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ആവേശ്
- News ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ്
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ദേശീയ അവാര്‍ഡില്‍ തിളങ്ങി പാര്‍വതിയും ടേക്ക് ഓഫും: ചിത്രം നേടിയത് മൂന്ന് പുരസ്കാരങ്ങള്‍
മഹേഷ് നാരായണന് സംവിധാനം ചെയ്ത ടേക്ക് ഓഫിനും ചിത്രത്തിലെ പ്രകടനത്തിലൂടെ നടി പാര്‍വതിക്കും അറുപത്തഞ്ചാം ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം. ഇവര്‍ക്കു പുറമെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനിംഗിന് സന്തോഷ് രാമനും ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടു. ഇറാഖില്‍ മലയാളി നഴ്സുമാര്‍ അനുഭവിച്ച യഥാര്‍ത്ഥ ദുരിതജീവിതത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ടേക്ക് ഓഫ്. ചിത്രത്തില്‍ സമീറയെന്ന കഥാപാത്രമായാണ് പാര്‍വതി എത്തിയിരുന്നത്. ചിത്രത്തിലെ പാര്‍വ്വതിയുടെ പ്രകടനം ഗംഭീരമായിരുന്നുവെന്നാണ് ചിത്രം കണ്ട ജൂറി ഒന്നടങ്കം വിലയിരുത്തിയിരുന്നത്. മികച്ച നടിക്കുളള പുരസ്കാരത്തില്‍ അവസാന സമയം വരെയും പാര്വതിയുണ്ടായിരുന്നുവെന്ന് ജുറി അറിയിച്ചിരുന്നു. മലയാള സിനിമകളെ വാനോളം പുകഴ്ത്തിയ ശേഷമായിരുന്നു ജൂറി അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നത്.
എന്നു നിന്റെ മൊയ്തീന്,ചാര്‍ളി എന്ന സിനിമകളിലെ വേഷങ്ങള്‍ക്കു ശേഷം പാര്‍വ്വതിക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ടേക്ക് ഓഫിലെ സമീറ.
സ്വന്തം കുടൂബത്തിന്റെ ബാധ്യതകള്‍ തീര്‍ക്കാനായി ഇറാഖിലേക്ക് പോയ കഥാപാത്രമായിരുന്നു പാര്‍വ്വതി ചെയ്ത സമീറ. സമീറയിലുടെയായിരുന്നു ടേക്ക് ഓഫിന്റെ കഥ പറഞ്ഞിരുന്നത്. മഹേഷ് നാരായണനും ഷാജികുമാറും ഒരുക്കിയ തിരക്കഥയായിരുന്നു ടേക്ക് ഓഫിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നത്. ഒരു ക്ലാസ് എന്റര്ടെയ്നറായിട്ടായിരുന്നു മഹേഷ് നാരായണന് ടേക്ക് ഓഫ് ഒരുക്കിയിരുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനുമായിരുന്നു നായകന്മാരായി എത്തിയിരുന്നത്.ആസിഫലിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.
മരണം തട്ടിയെടുത്ത നിത്യവസന്തം, മരണശേഷം ദേശീയ പുരസ്കാരം നേടുന്ന ആദ്യ നടിയായി ശ്രീദേവി!
ഒരിടവേളയ്ക്കു ശേഷം അഞ്ജ്ലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്ത്രിലൂടെയായിരുന്നു പാര്‍വ്വതി മലയാളത്തിലേക്ക് എത്തിയിരുന്നത്. ചിത്രത്തിലെ ടെസ എന്ന കഥാപാത്രം പാര്‍വ്വതിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു.ബാംഗ്ലൂര്‍ ഡേയ്സിനു ശേഷമായിരുന്നു പാര്‍വ്വതിയെ തേടി മികച്ച കഥാപാത്രങ്ങള്‍ തേടിയെത്തിയിരുന്നത്. എന്നുനിന്റെ മൊയ്തീനിലെ കാഞ്ചനമാലയും ചാര്‍ലിയിലെ ടെസയുമൊക്കെ പാര്‍വ്വതിക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളായിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെയായിരുന്നു പാര്‍വ്വതിക്ക് ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നത്. ഇപ്പോള്‍ ടേക്ക് ഓഫിലൂടെ ദേശീയ പുരസ്കാരം ലഭിക്കുമ്പോള്‍ പാര്‍വ്വതിയെന്ന നടിയുടെ കഴിവും സമര്‍പ്പണവുമാണ് അംഗീകരിക്കപ്പെടുന്നത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രം, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം
Sreenivasan:സത്യന്-ശ്രീനി ടീം വീണ്ടും ഒന്നിക്കുന്നു!സംഗീതം ഷാൻ റഹ്മാൻ, ചിത്രത്തിന്റെ വിശേഷം ഇങ്ങനെ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍