Don't Miss!
- Automobiles ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ചില ശ്രീനി സ്റ്റൈല്‍ കാരിക്കേച്ചറുകള്‍
ഗ്രാമങ്ങള്‍ എന്നും ശ്രീനിവാസന് പ്രിയപ്പെട്ട കഥാപശ്ചാത്തലമാണ്. കാരിക്കേച്ചര്‍ സ്വഭാവമുള്ള നാടന്‍ കഥാപാത്രങ്ങള്‍ പലതും ശ്രീനിയുടെ തൂലികയില്‍ നിന്ന് ജന്മം കൊണ്ടിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന്റെ മുനയുള്ള മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രീനി എന്നും ഇത്തരം കഥാപാത്രങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നു.
ചിന്താവിഷ്ടയായ ശ്യാമള കണ്ടവര്‍ ഏതാനും രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ബാര്‍ബര്‍ കഥാപാത്രത്തെ മറക്കാനിടയില്ല. യുഎന്നിനെ കുറിച്ചും രാജ്യാന്തര പ്രശ്നങ്ങളെ കുറിച്ചും വാചാലനാവുന്ന അഗസ്റ്റിന് അവതരിപ്പിക്കുന്ന ഈ കഥാപാത്രം നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കണ്ടിട്ടുള്ള പലരെയും ഓര്‍മിപ്പിക്കുന്നു. എന്നും മിഴിവോടെ പ്രേക്ഷക മനസിലേക്ക് ഒട്ടിനില്‍ക്കുന്നതാണ് ശ്രീനിയുടെ ഇത്തരം കഥാപാത്രങ്ങള്‍.
ശ്രീനിവാസന് തിരക്കഥയെഴുതുന്ന കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലുമുണ്ട് ഇത്തരം കഥാപാത്രങ്ങള്‍. ശ്രീനിവാസന് അവതരിപ്പിക്കുന്ന ബാര്‍ബര്‍ ബാലന് ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ്. നാട് മാറിയതറിയാതെ കറങ്ങാത്ത കസേരയും മുന തേഞ്ഞ കത്തിയുമായി മേലുകാവ് ഗ്രാമത്തില്‍ ബാര്‍ബര്‍ ഷാപ്പ് നടത്തുന്ന പാവം ബാലനില്‍ നിന്നാണ്
ശ്രീനിവാസന് കഥ പറഞ്ഞുതുടങ്ങുന്നത്. കഥയെത്തി നില്‍ക്കുന്നത് മമ്മൂട്ടി അവതരിപ്പിക്കുന്ന സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് എന്ന കഥാപാത്രത്തിലാണെങ്കിലും അതിനു മുമ്പ് പ്രേക്ഷകരുടെ ചുണ്ടില്‍ ചിരി വിടര്‍ത്തുന്ന ബാലനെ പോലുള്ള പലരുടെയും കഥ കൂടി പറയുന്നുണ്ട് ഈ ചിത്രം.
മേലുകാവ് ഗ്രാമത്തിലെ ഏറ്റവും വലിയ പണക്കാരന് ഈപ്പച്ചന് മുതലാളിയാണ്. ആളുകള്‍ക്കു പലിശക്കു പണം കൊടുക്കും. പലിശ കൃത്യമായി കിട്ടിയില്ലെങ്കില്‍ കടക്കാരെ വിരട്ടാന്‍ കൂടെ വര്‍ക്കി എന്നൊരു ഗുണ്ടയുമുണ്ട്. ഒരു നാടന്‍ ദാദ. സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് ഷൂട്ടിംഗിനായി നാട്ടിലെത്തിയതു മുതല്‍ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ച് ഊണു കൊടുക്കണമെന്നത് ഈപ്പച്ചന് മുതലാളിയുടെ ആഗ്രഹമാണ്. പക്ഷേ അതെങ്ങനെ സാധിച്ചെടുക്കും? അശോക് രാജിനെ തട്ടിക്കൊണ്ടുവരാമെന്നതാണ് വര്‍ക്കിയുടെ ആശയം. വര്‍ക്കി എപ്പോഴും ഇത്തരം മണ്ടത്തരങ്ങളേ എഴുന്നള്ളിക്കൂ. ഈപ്പച്ചനെ ഇന്നസെന്റും വര്‍ക്കിയെ കോട്ടയം നസീറുമാണ് അവതരിപ്പിക്കുന്നത്.
അടുത്ത പേജ്-
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍