നടി ശ്രീദേവിയുടേത് കൊലപാതകം! മരണം വീണ്ടും പുനഃസൃഷ്ടിച്ചു, ആരോപണങ്ങളുമായി മുന്‍ എസിപി
പോലീസിൽ നിന്ന് വിരമിച്ചതിനു ശേഷം കുറ്റാന്വേഷണ ഏജൻസി നടത്തുകയാണ് അദ്ദേഹം.
ശ്രീദേവി മരണപ്പെട്ട് മാസങ്ങൾ പിന്നിടുമ്പോഴും വിവാദങ്ങൾ കെട്ടടങ്ഹുന്നില്ല. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടു പുറത്തു വന്നിരിക്കുകയാണ്. ശ്രീദേവിയുടേതാണ് അപകട മരണമല്ലെന്നും പകരം ആസൂത്രിതമായ കൊലപാതകമാണെന്നും ആരോപണമുന്നിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് ദില്ലി മുൻ എസിപി വേദ് ഭൂഷൻ. പോലീസിൽ നിന്ന് വിരമിച്ചതിനു ശേഷം കുറ്റാന്വേഷണ ഏജൻസി നടത്തുകയാണ് അദ്ദേഹം.
വേദ് പറയുന്നത് ഒരാളെ ബാത്ത് ടബ്ബിൽ തള്ളിയിട്ട് ശ്വാസം മുട്ടിച്ച് കൊല്ലനും കൊലപാതകം നടത്തിയതിന്റെ തെളിവുകൾ അവശേഷിപ്പിക്കാതെ അപകടമരണമെന്ന് വരുത്തി തീർക്കാനും വളരെ വളരെ എളുപ്പമാണ്. ശ്രീദേവിയുടേത് ഒരു അസൂത്രിക കൊലപാതകം പോലെയാണ് തോന്നുന്നതെന്ന് വേദ് പഞ്ഞു. താരത്തിന്റെ മരണത്തിനെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിക്കുന്നതിനായി ദുബായിൽ പോയി വന്നതിനു ശേഷം വാർത്ത സമ്മേളനം വിഴിയ്ക്കുകയായിരുന്നു അദ്ദേഹം.

ദുബായി പോലീസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെതിരെ വേദ് ഭൂഷൺ രംഗത്തെത്തിയിരുന്നു. ദുബായി നീതി വ്യവസ്ഥയോട് അങ്ങേയറ്റം ആദരവാണുള്ളത്. കൂടാതെ ശ്രീദേവിയുടെ മരണത്തിൽ അവർ നൽകിയ റിപ്പോർട്ടിൽ തങ്ങൾ തൃപ്തരല്ല. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയണമെന്നും അദ്ദേഹം അറിയണം.ദുബായിൽ എത്തി വേദ് ഭൂഷൺ ശ്രീദേവി മരിച്ച ഹോട്ടലായ ജുമെയ്റ എമിറേറ്റ്സ് സന്ദർശിച്ചിരുന്നു. എന്നാൽ ശ്രീദേവി മരിച്ചു കിടന്ന മുറി കയറി പരിശോധിക്കാനോ സന്ദർശിക്കാനോ അനുവദിച്ചിരുന്നില്ല. മറ്റൊരു മുറിയിൽ താരം താരം മരിച്ചു കിടന്ന രീതി പുനഃസൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രസ് മീററിൽ പറഞ്ഞു.


Click it and Unblock the Notifications