Don't Miss!
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
'മാന്‍ഹോള്‍' ഒരു സിനിമയല്ല, വെറും വീഡിയോ ചിത്രീകരണം!!! മുന്‍ധാരണകള്‍ തിരുത്തണം!!!
മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ മാന്ഹോളിനെതിരെ സനല്‍കുമാര്‍ ശശിധരന്. അതൊരു സിനിമയല്ല വീഡിയോ ചിത്രീകരണം മാത്രമാണെന്നും ആരോപണം.
ജനകീയമെന്ന് വിശേിഷിക്കപ്പെട്ട സംസ്ഥാന പുരസ്കാര പ്രഖ്യാപനത്തിലും അപാകതയെന്ന് ആക്ഷേപം. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമയി ഏറെ ജനകീയമായിരുന്നു അവാര്‍ഡ് നിര്‍ണയം. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിനായകന് മുതല്‍ മികച്ച ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം വരെ അതിന് തെളിവാണ്. എന്നാല്‍ ഈ അവാര്‍ഡ് പ്രഖ്യാപനിത്തിനെതിരെയും ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. മികച്ച ചിത്രമായി തിരഞ്ഞടുക്കപ്പെട്ട മാന്‍ ഹോളിനെതിരെയാണ് ആരോപണം.
സംവിധായകന് സനല്‍ കുമാര്‍ ശശിധരനാണ് മാന്ഹോളിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മികച്ച ചിത്രത്തെ തിരഞ്ഞെടുക്കുന്നതിലുള്ള ജൂറിയുടെ കാഴ്ചപ്പാടുകളേയും ചിത്രം വിമര്‍ശിക്കുന്നുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളാണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് അര്‍ഹമായത്. ഒരു സാമൂഹിക വിഷയത്തിന്റെ വീഡിയോ ചിത്രീകരണമാണ് ചിത്രമെന്നാണ് സനല്‍കുമാര്‍ ശശിധരന് പറയുന്നത്. ഇത്തരം സിനിമകളാണ് മികച്ച സിനിമകളെന്ന മുന്‍വിധിയോടെ സിനിമയെ സമീപിക്കുന്ന ഇടപാട് ജൂറി തിരുത്തണമെന്നും അദ്ദേഹം പറയുന്നു.
മികച്ച സംവിധായകയ്ക്കുള്ള പുരസ്കാരം ലഭിച്ചതും മാന്‍ഹോളിന്റെ സംവിധായിക വിധു വിന്‍സെന്റിനായിരുന്നു. അവരോട് തനിക്ക് യാതൊരു വിരോധവുമില്ല. താരങ്ങളുടെ അകമ്പടിയില്ലാതെ സ്വതന്ത്രമായി സിനിമയെടുക്കാന്‍ ഇറങ്ങിത്തിരിച്ച സ്ത്രീയെന്ന നിലയില്‍ അവരോട് ആദരവേ ഉള്ളളുവെന്നും അദ്ദേഹം പറഞ്ഞു.
വിഷയ തീവ്രതയുടെ പേരില്‍ പൊതുവികാരത്തെ ചൂഷണം ചെയ്യുന്നതില്‍ മാന്‍ഹോള്‍ വിജയിച്ചു എന്നല്ലാതെ സിനിമ എന്ന കലാരൂപത്തെ ആ സിനിമ ഒരിക്കലും മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് പറഞ്ഞില്ലെങ്കില്‍ അനീതിയാകുമെന്നതിനാലാണ് പറുന്നത്. ഈപുരസ്കാരം വിധുവോ സിനിമയോ അര്‍ഹിക്കുന്നില്ലെന്നും സനല്‍ പറഞ്ഞു.
കമ്മട്ടിപ്പാടത്തിലെ അഭിനയിത്തിന് മികച്ച നടനുള്ള പുരസ്കാരം നേടിയ വിനായകന് സന്തോഷമുണ്ടാക്കുന്നു. എന്നാല്‍ അര്‍ഹമായ അംഗീകാരം നിഷേധിക്കപ്പെട്ട മഹേിന്റെ പ്രതികാരം നിരാശയുണ്ടാക്കുന്നെന്നും സനല്‍കുമാര്‍ ശശിധരന് പറഞ്ഞു. വിധു വിന്‍സെന്റിന് ആശംസകളര്‍പ്പിച്ച അദ്ദേഹം തനിക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ കൊതിക്കെറുവല്ല ഈ പോസ്റ്റെന്നും കൂട്ടിച്ചേര്‍ത്തു. സെക്സി ദുര്‍ഗ അവാര്‍ഡിന് അയച്ചിരുന്നില്ലെന്നും പറഞ്ഞു.
സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു