Don't Miss!
- Sports T20 World Cup 2024: രാഹുല്‍ ശ്രദ്ധിക്കേണ്ടത് 2 കാര്യം, അതു സംഭവിച്ചാല്‍ ലോകകപ്പ് ടീമില്‍!
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- News പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Automobiles ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
കാളിദാസിനും മുന്‍പ് ദുല്‍ഖര്‍ പാവകഥൈകളിലേക്ക് ഡിക്യുവിനെ പരിഗണിച്ചു, പിന്നീട് നടന്നത് ഇങ്ങനെ
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായികമാരിലൊരാളായി മാറിയിരിക്കുകയാണ് സുധ കൊങ്ങര. സുരറൈ പോട്രു വന്‍വിജയമായി മാറിയിരുന്നു. സംവിധായികയ്ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് വാചാലരായി താരങ്ങളെല്ലാം എത്തിയിരുന്നു.
സൂരറൈ പോട്രുവിന് പിന്നാലെയായാണ് പാവകഥൈകളുമായി സംവിധായിക എത്തിയത്. കാളിദാസ് ജയറാമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. കാളിദാസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കണ്ടതെന്ന് ആരാധകര്‍ പറഞ്ഞിരുന്നു.
സത്താറായാണ് കാളിദാസ് ജയറാം എത്തിയത്. ട്രാന്‍സ്ജെന്‍ഡറായുള്ള അഭിനയത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി നിരവധി പേരെ ഓഡിഷന് ചെയ്തിരുന്നുവെന്ന് സംവിധായിക പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാനെയാണ് സത്താറാവാന് ആദ്യം പരിഗണിച്ചതെന്ന് വെളിപ്പടുത്തിയിരിക്കുകയാണ് സുധ കൊങ്കര. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സുധ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.
എനിക്ക് ദുല്‍ഖറിനെ വലിയ ഇഷ്ടമാണ്. ഉസ്താദ് ഹോട്ടലിലെ ദുല്‍ഖറിന്റെ അഭിനയം മികച്ചതായിരുന്നു. ഓകെ കണ്മണി, കണ്ണും കണ്ണും കൊള്ളയടിത്താല്‍, എല്ലാത്തിലും ദുല്‍ഖര്‍ അടിപൊളിയാണ്. ദുല്‍ഖര്‍ ഉണ്ടെങ്കില്‍ ഞാന്‍ ആ സിനിമ കണ്ടിരിക്കും. വളരെ കഴിവുള്ള നടനാണ് ദുല്‍ഖര്‍. പാവകഥൈകളില്‍ കാളിദാസ് ചെയ്ത വേഷത്തില്‍ ദുല്‍ഖറിനെയും പരിഗണിച്ചിരുന്നു. പിന്നീട് ചില കാരണങ്ങള്‍ കാരണം അത് നടന്നില്ലെന്ന് സുധ പറയുന്നു.
Recommended Video
ദുല്‍ഖറിനെ പോലെ തന്നെ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെയും ഇഷ്ടമാണ്. മലയാളം തനിക്ക് മനസിലാകും. മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ വലിയ ആഗ്രഹമുണ്ട്. പിന്നെ ചെറുപ്പത്തില്‍ താനൊരു രജനി ഫാനായിരുന്നു. ക്ലാസിലുള്ള ബാക്കിയെല്ലാവരും കമല്‍ ഫാന്‍ ആയതിനാല്‍ പലരുമായും പണ്ട് അതിന്റെ പേരില്‍ തല്ലുണ്ടാക്കിയിട്ടുണ്ടെന്നും സുധ അഭിമുഖത്തില്‍ പറഞ്ഞു.