Don't Miss!
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
സുരേഷ് ഗോപിയുടെ മകള്‍ സിനിമയിലേക്ക്
താരപുത്രികളും പുത്രന്മാരുമൊക്കെ പാരമ്പര്യം തുടര്‍ന്ന് സിനിമയിലേക്ക് ചേക്കേറുകയാണല്ലോ. ആ ലിസ്റ്റില്‍ ഇതാ ഒരാള്‍ കൂടെ. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ്. പക്ഷെ അഭിനയ രംഗത്തേയ്ക്ക് അല്ല കേട്ടോ ഭാഗ്യയുടെ വരവ്, സംഗീതത്തിന്റെ വഴിയെ.
അഭിനയത്തിന് പുറമെ സുരേഷ് ഗോപി നല്ലൊരു ഗായകന് കൂടെയാണെന്ന് ആരാധകര്‍ക്ക് അറിയാവുന്നതാണ്. ഭാഗ്യയ്ക്ക് പാടാന്‍ മാത്രമല്ല, എഴുതാനും അത് കംപോസ് ചെയ്യാനുമുള്ള കഴിവുണ്ട്.
നവാഗതനായ ശ്യാമപ്രകാശ് സംവിധാനം ചെയ്യുന്ന 'ജോ വി ലോ' എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യ സുരേഷിന്റെ അരങ്ങേറ്റം. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ഭാഗ്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞാന്‍ വളരെ മുമ്പ് മുതല്‍ എഴുതാറുണ്ട്. പക്ഷെ എന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അക്കാര്യം അറിയാമായിരുന്നുള്ളൂ. അങ്ങനെ തന്നെ അറിയാവുന്ന എല്ലാവരുടെയും സഹായത്തോടെയും പ്രോത്സാഹനത്തിലൂടെയുമാണ് ഇപ്പോള്‍ ഈ അവസരം ലഭിച്ചത്- ഭാഗ്യ പറഞ്ഞു.
ആറ് ഗാനങ്ങളാണ് ജോ വി ലോ എന്ന ചിത്രത്തിലുള്ളത്. അതില്‍ ഒരു ഇംഗ്ലീഷ് ഗാനമാണ് ഭാഗ്യ എഴുതി കംപോസ് ചെയ്ത് പാടുന്നത്. തുടക്കക്കാര്‍ക്ക് ലഭിയ്ക്കുന്ന അപൂര്വ്വമൊരു അവസരമാണിത്. ശ്യാമപ്രകാശ് ഇക്കാര്യത്തില്‍ തന്നെ ഒരുപാട് പിന്തുണച്ചെന്നും താനദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു എന്നും ഭാഗ്യ പറഞ്ഞു.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്