Don't Miss!
- Sports IPL 2024: ധോണി തകര്‍ത്തടിക്കുന്നു, എന്നിട്ടും കളിക്കുന്നത് 8ാം നമ്പറില്‍! കാരണം ഫ്ളമിങ് പറയുന്നു
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
തലസ്ഥാനം സുരേഷ്ഗോപിയുടെ സ്വഭാവം മാറ്റിയെടുത്തു: രണ്‍ജി പണിക്കര്‍
മലയാളത്തിന്റെ ആക്ഷന്‍ ഹീറോ, നീട്ടിവലിച്ച ഡയലോഗുകള്‍ക്കൊണ്ട് തിയേറ്ററുകെളെ പോലും വിറപ്പിച്ച നടന് എന്നൊക്കെയാണ് സുരേഷ് ഗോപിയെ കുറിച്ചുള്ള വിശേഷണങ്ങള്‍. ഇപ്പോള്‍ കേരളത്തിലെ സാംസ്കാരിക സാമൂഹിക വിഷയങ്ങളിലും ഇടപെടുന്ന സുരേഷ് ഗോപി.
പണ്ട് സുരേഷ് ഗോപി ഇങ്ങനെയൊന്നുമായിരുന്നില്ലത്രെ. ഒരേ ഒരു സിനിമയാണ് സുരേഷ് ഗോപി എന്ന മനുഷ്യനെ മാറ്റിയെടുത്തത്. സുരേഷ് ഗോപിയുടെ തന്നെ ഡയലോഗില്‍ പറഞ്ഞാല്‍, ഒരൊറ്റ ചിത്രം മതി ജീവിതം മാറാന്‍.
സുരേഷ് ഗോപി എന്ന നടനെ മാറ്റിയത് തന്റെ 'തലസ്ഥാനം' എന്ന ചിത്രമാണെന്നാണ് തിരക്കഥാകൃത്തും സംവിധായകനും ഇപ്പോള്‍ നടനുമായ രണ്‍ജി പണിക്കര്‍ പറയുന്നത്. സുരേഷ് ഗോപി നാണം കുണുങ്ങിയും അന്തര്‍മുഖിയുമായ ചെറുപ്പക്കാരനായിരുന്നുവത്രെ.
രാഷ്ട്രീയ- സമൂഹിക പ്രശ്നങ്ങള്‍ പശ്ചാത്തലമാക്കി സിനിമയെടുക്കുന്ന രണ്‍ജി പണിക്കറുടെ മറ്റൊരു ചിത്രമായിരുന്നു തലസ്ഥാനം. സുരേഷ് ഗോപിയുടെ നീട്ടിവലിച്ച ഡയലോഗ് തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണവും. ഈ ഡയലോഗുകളാണ് പാവത്താനായിരുന്നു സുരേഷ് ഗോപിയെ കോപക്കാരനാക്കിയതെന്നാണ് രണ്‍ജി പറഞ്ഞത്.
നിരന്തരം അഭിനയിച്ച ഇത്തരം കഥാപാത്രങ്ങളുടെ സ്വാധീനം സുരേഷ് ഗോപിയെ ജീവിതത്തിലും സാമൂഹിക പ്രശ്നങ്ങളില്‍ രൂക്ഷമായി പ്രതികരിക്കുന്ന വ്യക്തിയാക്കി മാറ്റി. സുരേഷ് ഗോപിയുടെ രാഷ്ട്രീയരംഗത്തേക്കുള്ള പ്രവേശം കാത്തിരിക്കുകയാണ് ഈ രോഷാകുലനായകന്റെ ആരാധകര്‍.