Don't Miss!
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
നെടുമുടി ബോണ്‍വിറ്റയെന്ന് തിലകന്
തിലകന് ബോണ്വിറ്റയാണെന്ന് നെടുമുടി. നെടുമുടിയാണ് ബോണ്‍വിറ്റയെന്ന് തിലകന്. എന്താണ് ബോണ്‍വിറ്റയെന്ന് അമ്പരക്കേണ്ട.
മദ്യപിക്കുന്നവര്‍ക്ക് നെടുമുടിയിട്ടിരിക്കുന്ന വട്ടപ്പേരാണത്രേ ബോണ്‍വിറ്റ. ആള് നല്ല ബോണ്വിറ്റയാണെന്ന് പറഞ്ഞാല്‍ അര്‍ത്ഥം, പാര്‍ട്ടി നല്ല തണ്ണിയാണെന്നാണ്.
ഇന്ത്യാ വിഷന്‍ ന്യൂസ് ചാനലിനു വേണ്ടി നികേഷ് കുമാറിനോട് സംസാരിക്കവെയാണ് സിനിമാ മേഖലയിലെ ഉളളറക്കഥകള് തിലകന് തുറന്നടിച്ചത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ചിത്രഭൂമിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തന്നെ കരാര്‍ ചെയ്യാന്‍ ചെല്ലുന്ന നിര്‍മ്മാതാക്കളോട് കൂടെ അഭിനയിക്കുന്നവരാണെന്ന് നെടുമുടി ആരായുമത്രേ! തിലകന്റെ പേരു പറയുകയാണെങ്കില്‍, ആ എടുത്തോ കുഴപ്പമില്ല, ഭയങ്കര ബോണ്വിറ്റയാണ്, 35 ദിവസത്തെ ഷെഡ്യൂള്‍ 50 ദിവസം കൊണ്ടും തീരില്ല എന്നൊക്കെ പറഞ്ഞ് ഭയപ്പെടുത്തുമെന്നാണ് തിലകന് പറയുന്നത്.
ബോണ്വിറ്റയാണെന്ന് പറഞ്ഞാല്‍ മുഴുക്കുടിയന്. എന്നാല്‍ നെടുമുടിയാണ് യഥാര്‍ത്ഥ ബോണ്‍വിറ്റയെന്ന് തിലകന് ആരോപിക്കുന്നു. യവനിക എന്ന ചിത്രത്തില്‍ അഭിനയിക്കവെ, പൂസായി അഭിനയിച്ച നെടുമുടിയോട് ഡോറില്‍ പിടിച്ചു നിന്ന് സംസാരിച്ചില്ലെങ്കില്‍ താഴെ വീഴുമെന്ന് സംവിധായകന് കെ ജി ജോര്‍ജ് മുന്നറിയിപ്പ് നല്കിയ കാര്യവും തിലകന് വെളിപ്പെടുത്തി.
തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കുന്നതിന് തിരുവനന്തപുരം കേന്ദ്രമാക്കി ഒരു നായര്‍ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഈ അഭിമുഖത്തില്‍ തിലകന് ശക്തമായി ആവര്‍ത്തിച്ചിട്ടുണ്ട്. അതിന് ആധാരമായ തെളിവുകളും സംഭവങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.
തനിക്കും നെടുമുടിക്കും ലഭിക്കുന്ന വേഷങ്ങള്‍ സമാനതയുളളതാണെന്നും പരസ്പരം പകരം വെയ്ക്കാവുന്നതാണെന്നും തിലകന് പറയുന്നു. തന്നെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ നെടുമുടി കളിക്കുന്നതിന് കാരണം അതാണെന്നാണ് തിലകന്റെ പക്ഷം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്