Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
പൃഥ്വി ചേട്ടനെപ്പോലെ! നിവിനെ മുന്‍പേ അറിയാം! ദുല്‍ഖറും ആസിഫുമായും സൗഹൃദമുണ്ടെന്നും ടൊവിനോ തോമസ്!
യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ടൊവിനോ തോമസ്. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തുകയായിരുന്നു ഈ താരം. അഭിനയ മോഹം കലശലായതിനെത്തുടര്‍ന്നായിരുന്നു താരം ജോലി ഉപേക്ഷിച്ചത്. തുടക്കത്തില്‍ തിക്താനുഭവങ്ങളുണ്ടായിരുന്നുവെങ്കിലും പിന്നീട് ടൊവിനോയുടെ സമയമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന താരത്തെയായിരുന്നു പിന്നീട് കണ്ടത്. എല്ലാതരത്തിലുമുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു.
വിമര്‍ശകരെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള വളര്‍ച്ചയായിരുന്നു താരത്തിന്റേത്. നായക കഥാപാത്രത്തെ മാത്രമേ അവതരിപ്പിക്കൂയെന്ന തരത്തിലുള്ള വാശിയൊന്നും ടൊവിനോയ്ക്കുണ്ടായിരുന്നില്ല. ആരെയെങ്കിലും വെട്ടിച്ച് മുന്നിലെത്തുന്നതിന് വേണ്ടിയല്ല താന്‍ സിനിമയില്‍ വന്നതെന്ന് ടൊവിനോ തോമസ് പറയുന്നു. പൃഥ്വിരാജും നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയുമായുള്ള സൗഹൃദത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. ടൊവിനോ പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.
സുഹൃത്തുക്കളെക്കുറിച്ച്
സിനിമയിലെ സുഹൃത്തുക്കളെക്കുറിച്ചും ടൊവിനോ സംസാരിച്ചിരുന്നു. ഒരുപാട് സുഹൃത്തുക്കളുണ്ട്. എന്നാലും അഭിപ്രായം അറിയാനൊക്കെ എപ്പോഴും ആശ്രയിക്കുന്നത് സംവിധായകൻ രൂപേഷ് പീതാംബരനെയാണ്. ഞാനദ്ദേഹത്തിന്റെ തീവ്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. യു ടൂ ബ്രൂട്ടസിൽ അഭിനയിച്ചിട്ടുമുണ്ട്. യുവതാരങ്ങളെല്ലാം സൗഹൃദത്തിലാണ്. നിവിൻ പോളിയെ സിനിമയിൽ വരുന്നതിന് മുമ്പേ എനിക്കറിയാം.കണ്ടാൽ സംസാരിക്കുന്ന രീതിയിലുള്ള സൗഹൃദം ഞങ്ങൾ തമ്മിലുണ്ട്.
പൃഥ്വിരാജ്, ദുല്‍ഖര്‍, ആസിഫ്
പൃഥ്വിരാജിനൊപ്പം മൂന്ന് സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സഹപ്രവർത്തകൻ എന്നതിനെക്കാൾ ഒരു സുഹൃത്തെന്നോ ചേട്ടനെന്നോ ഉള്ള രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നിട്ടുള്ള ആളാണ് അദ്ദേഹം. തീവ്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നത് മുതൽ ദുൽഖറിനെ അറിയാം. എ.ബി.സി.ഡിയിലും ചാർലിയിലും ഒരുമിച്ച് അഭിനയിച്ചു. അമ്മ സംഘടനയിലേക്കുള്ള എന്റെ നോമിനേഷനിൽ ഒപ്പിട്ടത് ദുൽഖർ സൽമാനും പൃഥ്വിരാജുമാണ്. ആസിഫും ഞാനും ഒരു സിനിമയിലേ ഒന്നിച്ച് അഭിനയിച്ചുള്ളൂ. എങ്കിലും നല്ല സൗഹൃദമാണ്.
വ്യത്യസ്തമാര്‍ന്ന ലുക്ക്
ലുക്കിലും പ്രമേയത്തിലും വ്യത്യസ്തത വേണമെന്ന് നിർബന്ധമുണ്ട്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടരുത്.പിന്നെ സ്വയം ബോറടിക്കരുത്. കൂടുതൽ കഷ്ടപ്പെട്ടത് ഗോദയിലെ ലുക്കിനു വേണ്ടിയാണ്. അതിൽ ഒരു ഗുസ്തിക്കാരന്റെ ശരീരം രൂപപ്പെടുത്തിയെടുക്കണമായിരുന്നു. വില്ലൻ, നായകൻ എന്നതൊക്കെ യാത്രയുടെ ഒരു ഭാഗമായിട്ടേ കാണുന്നുള്ളൂ. സഹനടൻ, കൊമേഡിയൻ തുടങ്ങിയ വേഷങ്ങളും ചെയ്തു. ഒരു വേഷവും മറ്റൊന്നിനോട് സാമ്യമുള്ളതാവരുതെന്നേയുള്ളൂ.യെന്നും ടൊവിനോ തോമസ് പറയുന്നു.
അങ്ങനെ ചെയ്യാനാവില്ല
സിനിമകളുടെ വിജയങ്ങളിൽ സൗഹൃദത്തിനും വലിയ സ്ഥാനമുണ്ട്. സുഹൃത്തുക്കളുടെ സിനിമ മാത്രം ചെയ്യുകയെന്നത് എന്നെക്കൊണ്ട് പറ്റാത്ത കാര്യമാണ്. വ്യത്യസ്തമായ സിനിമകൾ ചെയ്യാനാണ് ആഗ്രഹം. സിനിമ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേകിച്ചൊരു മാനദണ്ഡമില്ല. കഥ കേൾക്കുമ്പോഴുണ്ടാകുന്ന ഒരു തോന്നലിൽ നിന്നാണ് അത് വേണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത്. ആ സിനിമയിൽ എനിക്കെന്താണ് ചെയ്യാനുള്ളതെന്നും നോക്കാറുണ്ട്.
Recommended Video
മത്സരമൊന്നുമില്ല
ഞാൻ വന്നിരിക്കുന്നത് മത്സരിക്കാനല്ല. ആരെയെങ്കിലും വെട്ടിച്ച് മുന്നിലെത്തണമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. ബാക്കിയെല്ലാവരും നല്ല രീതിയിൽ നിന്നാലും എന്റെ സ്പേസ് ഇവിടെത്തന്നെയുണ്ടാകും. സ്വന്തം ജോലി വൃത്തിയായി ചെയ്യുകയാണ് പ്രധാനം.ഓരോ കഥാപാത്രവും അതിന് അനുയോജ്യരായവർ ചെയ്യുമ്പോൾ നന്നായിരിക്കും. നല്ലതെല്ലാം എനിക്ക് വേണമെന്ന് പറയുന്നത് ശരിയല്ലല്ലോ. എല്ലാവരും ചേർന്ന് ഇൻഡസ്ട്രിയെ വളർത്തിക്കൊണ്ടു വരുന്നതായിട്ടാണ് തോന്നുന്നത്.
ചേട്ടന്റെ പിന്തുണ
സിനിമയിലേക്കുള്ള വരവില്‍ ഒരുപാട് പേരോട് കടപ്പാടുണ്ടെന്നും ടൊവിനോ പറയുന്നു. ഉദാഹരണത്തിന് എന്റെ ചേട്ടൻ. ജോലിയിൽ നിന്ന് രാജിവച്ച സമയത്ത് സാമ്പത്തികമായും മാനസികമായും ഏറ്റവും പിന്തുണച്ചത് ചേട്ടനാണ്. എങ്ങനെയാണ് സിനിമയിൽ ചാൻസ് ചോദിക്കേണ്ടതെന്ന് പറഞ്ഞു തന്നത് ജിജോയ് പി.ആർ എന്ന നാടക പ്രവർത്തകനാണ്. അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനാണ്.
പൗലോ കൊയ്ലോ ആൽക്കമിസ്റ്റിൽ പറഞ്ഞതു പോലെ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് യാഥാർത്ഥ്യമാക്കാൻ പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കും.
നല്ലതാണോയെന്ന് മാത്രം
നായകനായി മാത്രമേ അഭിനയിക്കൂ എന്ന നിലപാടൊന്നും തനിക്കില്ലെന്ന് ടൊവിനോ പറയുന്നു. നായകനായിട്ട് അഭിനയിക്കുന്ന സിനിമ നാട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്ത് ചെയ്യും?എനിക്ക് വേറെ തൊഴിലൊന്നും അറിയുകയുമില്ല. അതുകൊണ്ട് നായക വേഷമാണോയെന്നു നോക്കിയല്ല സിനിമകളെ വേർതിരിക്കുന്നത്. നല്ല സിനിമയാണോ മോശം സിനിമയാണോ എന്നതാണ് പ്രധാനമെന്നും ടൊവിനോ പറയുന്നു.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'