Just In
- 2 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 2 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 3 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 4 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആ 'കിടിലം മറുപടിക്കു' പിന്നില്‍ അനൂപ് മേനോനല്ല, യഥാര്‍ത്ഥ ഉടമ ഇവിടെയുണ്ട്
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി പ്രശ്നങ്ങളാണ് ഉണ്ടായികൊണ്ടിരുന്നത്. അതിനിടയിലായിരുന്നു സ്ത്രീ പ്രവേശനവുമായി ബന്ധപെട്ട് നടന് അനൂപ് മേനോന്റെ ഓഡിയോ ക്ലിപ്പ് എന്ന നിലയില്‍ ഒരു ശബ്ദരേഖ ഗ്രൂപ്പുകള്‍ വഴി പ്രചരിച്ചത്. 13 മിനുട്ടോളം ദൈര്‍ഘ്യമുള്ള ക്ലിപ്പ് ഗ്രൂപ്പുകള്‍ തോറും കുറഞ്ഞ സമയംകൊണ്ടാണ് ഷെയര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒടുവില്‍ ആ ഓഡിയോ ക്ലിപ്പിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടുപിടിച്ചിരിക്കുകയാണ്.
രാഷ്ട്രീയ സൂചനയുളള രംഗങ്ങള്‍ നീക്കം ചെയ്യണം! സര്‍ക്കാരിനെതിരെ ഭീഷണിയുമായി തമിഴ്നാട് മന്ത്രി
ശബരിമല വിഷയത്തില്‍ 'നടന് അനൂപ് മേനോന്റെ കിടിലം മറുപടി' എന്ന തലക്കെട്ടോടെയായിരുന്നു ഓഡിയോ ഷെയര്‍ ചെയ്തിരുന്നത്. ശബ്ദം വൈറലായതിനെ തുടര്‍ന്ന് പലരും താരത്തെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഇതെതുടര്‍ന്ന് പ്രതികരണവുമായി നടന് അനൂപ് മേനോന് രംഗത്തുവന്നിരുന്നു. ഓഡിയോ ക്ലിപ്പിലെ കിടിലം എന്ന വാക്ക് ഇഷ്ടപ്പെട്ടുവെന്നും എന്നാല്‍ ശബ്ദത്തിനുടമ താനല്ലെന്നും, ആ ശബ്ദത്തിന്റെ ഭാഷാ രീതിയനുസരിച്ച് അത് കണ്ണൂര്‍/കോഴിക്കോട് ഭാഗത്ത് നിന്നുള്ള ആരോ ആവാനാണ് സാദ്ധ്യതയെന്നും അനൂപ് മേനോന് പറഞ്ഞിരുന്നു.
കൂടാതെ ആ ശബ്ദത്തിനുടമയെ വെളിച്ചത്ത് കൊണ്ടുവരണമെന്നും അനൂപ് ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സോഷ്യല്‍മീഡിയ വഴി എല്ലാവരും ശബ്ദത്തിന്റെ ഉടമയെ കണ്ടെത്താന്‍ ശ്രമം നടത്തിയത്. ഹിന്ദു ഐക്യവേദി നേതാവ് രാജേഷ് നാദാപുരത്തിന്റെതാണ് അനൂപ് മേനോന്റെതായി പ്രചരിച്ച ഓഡിയോ. രാജേഷിന്റെയും അനൂപ് മേനോന്റെയും ശബ്ദത്തിന് ഏറെ സാമ്യങ്ങളുണ്ട്.ഒരു സംവാദ ചടങ്ങില്‍ സംസാരിക്കുന്ന പോലെയാണ് ഓഡിയോയില്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നത്. ആചാരങ്ങള്‍ നമുക്ക് ആചരിക്കാനുളളതാണെന്നും അത് ലംഘിക്കുന്നത് വ്യക്തികളെ സംബന്ധിച്ചിരിക്കുമെന്നും ഓഡിയോയില്‍ പറഞ്ഞിരുന്നു.
ലക്ഷ്മി ചേച്ചിയെ കണ്ടു!! കൂടെ അമ്മയും ചേച്ചിയും നഴ്സുമാരുമുണ്ട്, ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇഷാൻ
ഇത്രയും ഭംഗിയായി സംസാരിക്കുന്ന ഒരാളെ ''അത് അനൂപ് മേനോനാണെന്ന്'' പറഞ്ഞും, പ്രചരിപ്പിച്ചും അയാളുടെ വ്യക്തിത്വം ഇല്ലാതാക്കാതെ, അയാളുടെ ശബ്ദം അയാള്‍ക്ക് തിരിച്ചുകൊടുക്കുക. എന്നും അനൂപ് മേനോന് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഒരുപക്ഷേ താരം നേരിട്ട് ഫെയ്സ്ബുക്കില്‍ വരാതിരുന്നെങ്കില്‍ ആ ഓഡിയോ ക്ലിപ്പ് വീണ്ടും വ്യപകമായി പ്രചരിക്കുകയും ആ ശബ്ദത്തിന്റെ ഉടമ ഇപ്പോഴും മറഞ്ഞിരിക്കുകയും ചെയ്തേനെ.
എന്റെ റോള്‍ മോഡല്‍ അച്ഛനാണ്! പക്ഷേ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കാറില്ല!:അര്ജുന് അശോകന്