Don't Miss!
- News ആരും മറക്കല്ലേ, ഏപ്രില് 26ന് വോട്ട് ചെയ്യണം; വോട്ടഭ്യര്ത്ഥിച്ച് കളക്ടര് കൊച്ചി മെട്രോയില്
- Sports IPL 2024: ഗില് ലോക മണ്ടന്, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്സിയില്ല! ജിടിയെ തോല്പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള് കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഉര്‍വശിയും മനോജും വിട്ടുവീഴ്ചയ്ക്കില്ല
ചെന്നൈ : വിവാഹമോചനം വേണമെന്ന ആവശ്യത്തിന്മേല് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മനോജ് കെ ജയനും ഉര്വശിയും. മദ്രാസ് കുടുംബ കോടതിയുടെ നിര്ദ്ദേശപ്രകാരം നടന്ന കൗണ്സിലിംഗിലാണ് ഇരുവരും നിലപാടില് ഉറച്ചു നിന്നത്. കേസില് വെളളിയാഴ്ച വിധിയുണ്ടാകുമെന്നാണ് സൂചന.
ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും മനോജ് കെ ജയന് ഹാജരാകാത്തതു മൂലമാണ് വെളളിയാഴ്ചത്തേയ്ക്ക് മാറ്റിയത്. ഒന്നിച്ചു ജീവിക്കാന് ബുദ്ധിമുട്ടാണെന്ന് ഇരുവരും കോടതിയെ ധരിപ്പിച്ച സാഹചര്യത്തില് വിവാഹ മോചനം അനുവദിക്കപ്പെടും.
കൊടുമ്പിരിക്കൊണ്ട പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്. കുട്ടിയുടെ ജനനത്തിനു ശേഷമാണത്രേ അഭിപ്രായഭിന്നത ഉടലെടുത്തത്. മനോജുമായുളള ബന്ധം തകര്ന്നതോടെ സ്വന്തം കുടുംബവുമായും ഉര്വശി അകന്നു.
ഉര്വശിയുടെ മൂത്ത ചേച്ചി കലാരഞ്ജിനിയുടെ വിവാഹജീവിതവും വിവാദ കോളിളക്കങ്ങളുണ്ടാക്കിയിരുന്നു. കലാരഞ്ജിനി, കല്പന എന്നിവരുടെ കുടുംബങ്ങളുമായി നല്ല ബന്ധമാണ് മനോജ് പുലര്ത്തുന്നത്. ഉര്വശി മനോജ് ദമ്പതികളുടെ മകളും ഇവര്ക്കൊപ്പമാണ്.
പലതും തുറന്നു പറഞ്ഞാല് തന്റെ ബന്ധുക്കളില് പലരുടെയും ജീവിതം തകരുമെന്ന് ഉര്വശി വനിതയ്ക്ക് നല്കിയ അഭിമുഖത്തില് മുന്നറിയിപ്പ് നല്കിയിരുന്നു. എല്ലാം കോടതിയ്ക്കു മുന്നില് തുറന്നു പറയുമെന്നായിരുന്നു വെളിപ്പെടുത്തല്.
ബന്ധപ്പെട്ട വാര്ത്തകള്
-
സിബിന് ഏറ്റവും കൂടുതല് ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന് നോക്കി, പാളിപ്പോയി
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'