Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വിദ്വേഷ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി വാരിയന്‍ കുന്നത്തിന്റെ കുടുംബം!
പൃഥ്വിരാജ് സുകുമാരന്‍-ആഷിക്ക് അബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വാരിയംകുന്നനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന സിനിമയുടെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് അണിയറക്കാര്‍ സിനിമ പ്രഖ്യാപിച്ചിരുന്നത്.
സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ രീതിയിലുളള എതിര്‍പ്പുകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. വാരിയംകുന്നത്ത് മുഹമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പൃഥ്വിരാജിനും ആഷിക്ക് അബുവിനുമെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്.
പൃഥ്വിയ്ക്കും ആഷിക്കിനുമെതിരെ അധിക്ഷേപവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്മാറണമെന്നായിരുന്നു ചില സംഘടനകളും ആളുകളും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിനിമയുമായി മുന്പോട്ട് തന്നെ പോകാനുളള തീരുമാനത്തിലാണ് ആഷിക്ക് അബുവും ടീമും.
Recommended Video
പൃഥ്വിരാജിനും ആഷിക്ക് അബുവിനും പിന്തുണയുമായി നേരത്തെ സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നേരത്തെ വാരിയന്‍കുന്നത്ത് മുഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണങ്ങളും ഏറിയിരുന്നു. ഇതിനെതിരെ വാരിയന്‍ കുന്നത്തിന്റെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
വാരിയന്‍ കുന്നതിന്റെ പിന്തലമുറക്കാരായ ചക്കിപ്പറമ്പന്‍ ഫാമിലിയാണ് നിയമ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഭൂരിഭാഗം കമന്റുകളിലും കലാപകാരിയായും വര്‍ഗീയവാദിയായും ഹിന്ദുക്കളെ കൊന്നവനായുമൊക്കെയാണ് വാരിയന്‍കുന്നത്തിനെ ചിത്രീകരിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമനടപടിയെന്നാണ് ചക്കിപ്പറമ്പന്‍ ഫാമിലി പറയുന്നത്.
അമ്മ ഹാപ്പി ആയിട്ടിരുന്നോ,അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാന്‍! വികാരനിര്‍ഭര കുറിപ്പുമായി സാഗര്‍
അടുത്ത ദിവസം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കമ്മിറ്റി കൂടുമെന്ന് ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന് ജില്ലാ പ്രസിഡണ്ട് സിപി ഇബ്രാഹീം മാധ്യമങ്ങളെ അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട് തങ്ങളെ സമീപിച്ചത് പൃഥ്വിരാജ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാത്രമാണെന്നും ഇബ്രാഹീം അറിയിച്ചു. പൃഥ്വിരാജ്-ആഷിക്ക് അബു ചിത്രത്തിന് പുറമെ മറ്റ് മൂന്ന് സംവിധായകര്‍ കൂടി വാരിയന്‍കുന്നത്തിന്റെ ജീവിതം ആസ്പദമാക്കി സിനിമയൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വാരിയംകുന്നന് ഒരുങ്ങുന്നത് 80 കോടി ബഡ്ജറ്റില്‍? ബ്രഹ്മാണ്ഡ ചിത്രവുമായി പൃഥ്വിരാജും ആഷിക്ക് അബുവും
നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര, പിടി കുഞ്ഞുമുഹമ്മദ്, അലി അക്ബര്‍ തുടങ്ങിയ സംവിധായകരാണ് സിനിമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേവിഷയത്തില്‍ നേരത്തെ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ചിരുന്നു. ഇതിന്റെ നാടകരൂപം തയ്യാറാക്കി അദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്തു.
സച്ചിയുമായി പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കി സേതു! പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതം
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ