Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മമ്മൂട്ടി ചിത്രം വേദിക വേണ്ടെന്ന് പറഞ്ഞു
ദിലീപ് നായകനായ ശൃങ്കാരവേലന് എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ താരം വേദിക മലയാള സിനിമയിലെത്തുന്നത്. തമിഴിലും തെലുങ്കിലും മിന്നുന്ന താരം ഇപ്പോള്‍ കസിന്‍സ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തി.
എന്നാല്‍ വേദിക ഇതിനും എത്രയോ മുമ്പ് മലയാളത്തിലെത്തേണ്ടതായിരുന്നു. ശൃങ്കാരവേലന് മുമ്പ് രണ്ട് മലയാള സിനിമകള്‍ക്ക് വേണ്ടി നേരത്തെ വേദികയെ ക്ഷണിണിച്ചിരുന്നു. രണ്ടിലും അഭിനയിക്കാന്‍ അന്ന് താരത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല. അതിലൊന്ന് മമ്മൂട്ടി ചിത്രമായിരുന്നു.
2010 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയും, പൃഥ്വിരാജും മുഖ്യവേഷത്തിലെത്തിയ പോക്കിരി രാജയ്ക്ക് വേണ്ടിയാണ് ആദ്യം ക്ഷണിച്ചത്. പക്ഷെ താരം തന്റെ ഗ്രാജുവേഷന് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ചിത്രത്തിന് നോ പറഞ്ഞു. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ പിന്നീട് ശ്രിയ ശരണാണ് വേദികയ്ക്ക് പകരം അഭിനയിച്ചത്.
പോക്കിരി രാജയ്ക്ക് ശേഷം, 2012 ല്‍ വീണ്ടും വൈശാഖ് വേദികയെ വിളിച്ചു. കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും മുഖ്യവേഷത്തിലെത്തുന്ന മല്ലു സിംഗ് എന്ന ചിത്രത്തിന് വേണ്ടി. എന്നാല്‍ അപ്പോഴും വേദികയുടെ മറുപടി നോ എന്നായിരുന്നു.
ഒടുവില്‍ ശൃങ്കാരവേലന് എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ജോസ് തോമസ് വിളിച്ചപ്പോള്‍ വേദിക വന്നു. പിന്നീട് കസിന്‍സ് എന്ന ചിത്രത്തിന് വൈശാഖ് വിളിച്ചപ്പോഴാണ് വേദികയുടെ രണ്ടാമത്തെ വരവ്.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'