Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മുന്‍ഷി വേണുവിനെ സഹായിക്കാനെത്തിയത് മമ്മൂട്ടിയും രാജീവ് പിള്ളയും മാത്രം; ഇനിയാര് വരും?
മലയാള സിനിമ നൂറ് കോടി ക്ലബ്ബില്‍ ക.റിയതിന്റെ ആഘോഷം നടക്കുമ്പോള്‍ ഇവിടെ ഒരു നടന് ചികിത്സയ്ക്ക് പണിമില്ലാതെ സഹായത്തിനായി കാത്തിരിയ്ക്കുന്നു. ചോട്ടാം മുംബൈ എന്ന ചിത്രത്തില്‍ മോനേ ഷക്കീല വന്നോ എന്ന ചോദ്യവുമായി എത്തുന്ന പല്ലില്ലാത്ത അപ്പൂപ്പന്.
ചോട്ടാ മുംബൈ മാത്രമല്ല, പച്ചക്കുതിര, കഥ പറയുമ്പോള്‍, സ്നേഹവീട് തുടങ്ങി എഴുപതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളായി എത്തിയി മുന്‍ഷി വേണുവാണ് വൃക്കരോഗ ചികിത്സയ്ക്കായി ഒരു കൈ സഹായത്തിനായി കാത്തിരിയ്ക്കുന്നത്.
സഹായിച്ചവര്‍
വൃക്ക രോഗത്തെ തുടര്‍ന്ന് മുന്‍ഷി വേണു സിനിമയില്‍ നിന്ന് മനപൂര്‍വ്വം വിട്ടു നില്‍ക്കുകയായിരുന്നു. രോഗാവസ്ഥ തിരിച്ചറിഞ്ഞ മമ്മൂട്ടിയും രാജീവ് പിള്ളയും സഹയവുമായി എത്തിയിരുന്നു. ഇനി വേണ്ടത് തുടര്‍ ചികിത്സയ്ക്കുള്ള പണമാണ്.
പാലിയേറ്റീവ് കെയറിലാണ്
വ്യക്കരോഗം മൂലം ചാലക്കുടി മുരിങ്ങൂരിലുള്ള പാലിയേറ്റീവ് കെയറിലാണ് ഇദ്ദേഹം. പണമില്ലാത്തതിനാല്‍ വൃക്ക മാറ്റിവയ്ക്കാനും സാധിക്കുന്നില്ല. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. മാസത്തില്‍ 12 ഡയാലിസിസ് വേണം. ഒരു തവണ ഡയാലിസിസിന് തന്നെ നാലായിരം രൂപ ചിലവുവരും.
അമ്മയില്‍ അംഗമല്ല
താരസംഘടനയായ അമ്മയില്‍ അംഗമല്ലാത്തതിനാല്‍ അവിടെനിന്നുള്ള സഹായം ലഭിക്കില്ല. പച്ചക്കുതിര, കഥപറയുമ്പോള്‍, സ്നേഹവീട്, ഛോട്ടാമുംബൈ തുടങ്ങി എഴുപതോളം സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അംഗത്വ ഫീസ് നല്‍കാനില്ലാത്തതിനാലാണ് അമ്മയില്‍ അംഗത്വം എടുക്കാതിരുന്നത്.
കിടപ്പാടം പോയി
കഴിഞ്ഞ പത്തുവര്‍ഷമായി ചാലക്കുടിയിലെ ഒരു ലോഡ്ജാണ് വേണുവിന്റെ താമസം. വാര്‍ധക്യം ബാധിച്ചെന്നു തോന്നിയപ്പോള്‍ സിനിമയില്‍ നിന്നു സ്വയം പിന്‍വാങ്ങുകയായിരുന്നു. ആറു മാസം മുമ്പാണ് വൃക്കരോഗം തിരിച്ചറിയുന്നത്. ചികിത്സയ്ക്കായി കൈയിലുണ്ടായിരുന്ന തുക ചെലവഴിച്ചതോടെ ലോഡ്ജില്‍ നിന്നു പടിയിറങ്ങേണ്ടിവന്നു.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?