Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
വിജയം ആവര്‍ത്തിക്കാനായില്ല, വിശ്വരൂപം 2വിന് കേരളത്തില്‍ കാലിടറി!
2013ലായിരുന്നു വിശ്വരൂപം എന്ന ബ്രഹ്മാണ്ഡ ചിത്രവുമായി കമല്ഹാസന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. തീവ്രവാദം പ്രമേയമായ ചിത്രം റിലീസിന് മുന്നേ വിവാദങ്ങള്‍ സൃഷ്ടിച്ചു. ചിത്രത്തിലെ മുസ്ലീം, ഖുറാന് പരാമര്‍ശങ്ങള്‍ വിമര്‍ശനം ഏറ്റുവാങ്ങി. തമിഴ്നാട് രാഷ്ട്രീയത്തിലെ കമല്‍ഹാസന്റെ നിലപാടുകളും പരാമര്‍ശങ്ങളും ചിത്രത്തെ പ്രതികൂലമായി ബാധിച്ചു. തമിഴ്നാട്ടില്‍ ചിത്രത്തിന്റെ റിലീസ് തടയപ്പെട്ടു. ഒരാഴ്ചയ്ക്ക് ശേഷമാണ് ചിത്രം തമിഴ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. വിവാദങ്ങള്‍ക്കിടയിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.
ഒന്നാം ഭാഗം ഇറങ്ങിയതിന് പിന്നാലെ രണ്ടാം ഭാഗമുണ്ടെന്ന്് പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗത്തിലെ ചില രംഗങ്ങള്‍ ടെയില്‍ എന്‍ഡില്‍ കാണിക്കുകയും ചെയ്തിരുന്നു. പക്ഷെ അഞ്ച് വര്‍ഷത്തിന് ശേഷമായിരുന്നു രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഓഗസ്റ്റ് ഒന്‍പതിന് തിയറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു. കേരളത്തിലും അതേ ദിവസം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് പക്ഷെ ആദ്യ ഭാഗത്തിന് ലഭിച്ച സ്വീകാര്യത നേടാനായില്ല.
ഒന്നാം ഭാഗം കേരള ബോക്സ് ഓഫീസില്‍ നിന്നും നാല് കോടി രൂപ കളക്ഷന്‍ നേടിയപ്പോള്‍ രണ്ടാം ഭാഗത്തിന് ആകെ നേടാന്‍ സാധിച്ചത് ഒരു കോടി രൂപ മാത്രമാണ്. കലൈഞ്ചര്‍ കരുണാനിധിയുടെ മരണത്തിന് പിന്നാലെ തിയറ്ററിലെത്തിയ വിശ്വരൂപം 2 നാല് ദിവസം കൊണ്ട് 25 കോടി രൂപ ആഗോള കളക്ഷന്‍ നേടിയിരുന്നു. 100 ക്ലബ്ബിലേക്കുള്ള പ്രവേശനം വിശ്വരൂപം 2വിന് ഇനിയും അകലെയാണ്. ഒരേ സമയം ഹിന്ദിയിലും തമിഴിലുമായി ചിത്രീകരിച്ച സിനിമ തെലുങ്കില്‍ മൊഴിമാറ്റിയും പ്രദര്‍ശനത്തി. കമല്ഹാസന് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ രാഹുല്‍ ബോസ്, ആന്‍ഡ്രിയ ജറമിയ, പൂജ കുമാര്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍.
ലിനിയായി റിമ, ശൈലജ ടീച്ചറായി രേവതി, കോഴിക്കോട് ജില്ലാ കളക്ടറായി ടൊവിനോ!! വൈറസിന്റെ കാസ്റ്റിങ്
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'