Don't Miss!
- News രാജസ്ഥാനില്‍ സ്വന്തം പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യല്ലേയെന്ന അഭ്യർത്ഥനയുമായി കോണ്‍ഗ്രസ്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- Automobiles സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
'പികെ ആസ്വദിക്കാന്‍ കഴിയാത്തവര്‍ മനോരോഗവിദഗ്ദ്ധനെ കാണണം'
കൊച്ചി: പികെ സിനിമയ്ക്കെതിരെ ആരോപണമുന്നയിച്ചവരെ കളിയാക്കി സംവിധായകനും നടനുമായ ജോയ് മാത്യവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പികെ സിനിമ ആസ്വദിക്കാന്‍ കഴിയാത്തവര്‍ ദയവായി നല്ലൊരു മനോരോഗ വിദഗ്ദ്ധനെ കാണുന്നതാണ് നല്ലതെന്ന് ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പിലൂടെ ഉപദേശിക്കുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
മനോഹരമായ സിനിമയാണ് പികെ. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലെ ജനങ്ങള്‍ക്കും ആസ്വദിക്കാവുന്ന രീതിയില്‍ പ്രാദേശിക ഭാഷകളില്‍ സബ്ടൈറ്റില്‍ നല്കിയാല് നന്നായിരിക്കുമെന്ന് അദ്ദേഹം നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. ആക്ഷേപ ഹാസ്യങ്ങള്‍ ശരിയായി മനസിലാക്കി ആസ്വദിക്കാന്‍ സബ്ടൈറ്റില്‍ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സുഹൃത്തുകൂടിയായ സിനിമയുടെ ഛായാഗ്രാഹകന്‍ സി കെ മുരളീധരനെ അഭിനന്ദിക്കാനും ജോയ് മാത്യു മറന്നില്ല. മതവികാരം വ്രണപ്പെട്ടെന്ന് കാട്ടി ചില മതസംഘടനകള്‍ സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇവരെ പരിഹസിക്കുന്നതുകൂടിയാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ആമിര്ഖാന് നായകനായ പികെ ബോളിവുഡിലെ എക്കാലത്തെയും മികച്ച പണംവാരി പടമായി ഇതിനകം തന്നെ മാറിക്കഴിഞ്ഞു. കേവലം ഒരു മാസത്തിനകമാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല, പാക്കിസ്ഥാന് അടക്കമുള്ള വിദേശ രാജ്യങ്ങളിലും സിനിമയ്ക്ക് വമ്പിച്ച വരവേല്പാണ് പ്രേക്ഷകര്‍ നല്കിക്കൊണ്ടിരിക്കുന്നത്.
-
പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'