Don't Miss!
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
കമലിന് സംഭവിക്കേണ്ടത് സംഭവിച്ചു എന്നങ്ങ് വിചാരിച്ചാല്‍ മതി, അല്ലാതൊന്നുമില്ല എന്ന് മോഹന്‍ലാല്‍
സംവിധായകന് കമലിനെ രാജ്യം കടത്തണമെന്ന ഭീഷണിയുമായി സംഘപരിവാര്‍ രംഗത്ത് എത്തിയപ്പോള്‍ മലയാളത്തിലെ ഒരു മുന്‍നിര താരം പോലും പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ സഹനടനായ അലന്‍സിയല്‍ ലെ ലോപ്പസ് കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒറ്റയാള്‍ പോരാട്ടം നടത്തിയപ്പോള്‍ വിഷയം ചര്‍ച്ചയാകുന്നു.
ചക്രം ഉപേക്ഷിച്ചതും പിന്നീട് ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാന്‍ തോന്നാത്തതിന്റെ കാരണം
അപ്പോഴാണ് മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ മോഹന്‍ലാലിന്റെ പരമാര്‍ശം ശ്രദ്ധയില്‍ പെടുന്നത്. കമലിനെതിരെയുള്ള പ്രതിഷേധത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ഓരോരുത്തര്‍ക്ക് ജീവിതത്തില്‍ ഓരോന്ന് സംഭവിക്കണം എന്നുണ്ട്. അത് സംഭവിച്ചു എന്നങ്ങ് വിചാരിച്ചാല്‍ മതി. അല്ലാതൊന്നുമില്ല എന്നായിരുന്നു ലാലിന്റെ പ്രതികരണം.
എംടിയെ വെറുതെ വിടൂ
നോട്ട് നിരോധനത്തെ അനുകൂലിച്ചുകൊണ്ട് മോഹന്‍ലാല്‍ ബ്ലോഗ് എഴുതി. പക്ഷെ അതിനെ വിമര്‍ശിച്ച എംടി വാസുദേവന്‍ നായരോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹത്തെ വെറുതേ വിടൂ എന്നായിരുന്നു ലാലിന്റെ പ്രതികരണം. രണ്ടാമൂഴം പോലൊരു സിനിമ അദ്ദേഹത്തിനൊപ്പം ഞാന്‍ ചെയ്യാനിരിക്കുമ്പോള്‍ എങ്ങിനെയാണ് അദ്ദേഹത്തിനെതിരെ മോശമായ ഒരു കാര്യം പറയുക എന്നും ലാല്‍ ചോദിച്ചു. ആരെ കുറിച്ചാണ് ഞാന്‍ പറയുന്നത് എന്ന നല്ല ബോധ്യമുള്ളത് കൊണ്ട് ഒന്നും പറയാതിരിയ്ക്കുന്നതാണ് നല്ലത് എന്നായിരുന്നു ലാലിന്റെ പ്രതികരണം.
കമല്‍ വിഷയത്തിലോ?
തുടര്‍ന്ന് അവതാരകന് കമല്‍ വിഷയത്തെ കുറിച്ച് ചോദിച്ചു. ചലച്ചിത്രമേളയില്‍ ദേശീയ ഗാനം ആലപയ്ക്കുന്നതിനെതിരെ സംസാരിച്ച കമലിന്റെ വീട്ടു മുറ്റത്ത് ചിലര്‍ ദേശീയ ഗാനം ആലപിച്ച് പ്രതിഷേധിച്ചതിനെ കുറിച്ച് താങ്കള്‍ക്കെന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍, സത്യസന്ധമായി പറഞ്ഞാല്‍ അത് സംഭവിയ്ക്കുമ്പോള്‍ ഞാന്‍ കേരളത്തില്‍ ഇല്ലായിരുന്നു എന്നാണ് നടന് ആദ്യം പ്രതികരിച്ചത്.
സംഭവിക്കേണ്ടത് സംഭവിച്ചു
ഓരോരുത്തര്‍ക്ക് ജീവിതത്തില്‍ ഓരോന്ന് സംഭവിക്കണം എന്നുണ്ട്. അതുപോലെ സംഭവിച്ചതായിട്ടങ്ങു വിചാരിച്ചാല്‍ മതി. അല്ലാതെന്ത് പറയാന്‍.' എന്നായിരുന്നു പ്രമോദ് രാമന്റെ ചോദ്യത്തിന് ലാലിന്റെ പ്രതികരണം. പരിഹാസച്ചിരിയോടെ ലാല്‍ ഇങ്ങനെ പറയുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തകരും ചലച്ചിത്രപ്രവര്ത്തകരുമടങ്ങുന്ന സദസ്സും ചിരി കൊണ്ടാണ് ഇത് വരവേറ്റത്.
ദേശീയ ഗാനത്തെ കുറിച്ച് ലാലിന്റെ അഭിപ്രായം
സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം ആലപിയ്ക്കുന്നതിനെ കുറിച്ചാണ് നമ്മള് പറയുന്നത്. കാന്‍ ഫെസ്റ്റിവലിലൊക്കെ ഞാന്‍ പോയിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ ആളുകള്‍ സിനിമ കാണാന്‍ പോകുന്നത്, ആ സിനിയോട് നമുക്കുള്ള ബഹുമാനം കൊണ്ടാണ്. അത്തരമൊരു സിനിമ കാണാന്‍ പോകുമ്പോള്‍ നമ്മള് ഒരു തയ്യാറെടുപ്പ് നടത്തുകയാണ്. അപ്പോള്‍ ദേശീയ ഗാനം ആലപിയ്ക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് മോഹന്‍ലാലിന്റെ ചോദ്യം.
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ