Don't Miss!
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
മരണത്തിന് ദിവസങ്ങള്‍ മുന്‍പ് മോഹന്‍ലാലിനൊപ്പം മോനിഷ പാടിയ പാട്ട്, വീഡിയോ കാണൂ...
Recommended Video
മലയാള സിനിമയില്‍ മരണ ശേഷവും ഇത്രയും ജനങ്ങളെ സ്വാധീനിച്ച ഒരു നായിക എവിടെയുമുണ്ടായിട്ടില്ല. മലയാളത്തിന്റെ മാലാഖ എന്ന് വിശേഷിപ്പിച്ച മോനിഷ ഓര്‍മയായിട്ട് ഇന്നേക്ക് (ഡിസംബര്‍ 5) കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. പുതിയ തലമുറപോലും ആ ശാലീന സുന്ദരിയുടെ സിനിമകളുടെ ആരാധകരാണ് എന്നതാണ് സത്യം.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാര്‍ അപകടത്തിലാണ് മോനിഷയെ മലയാള സിനിമയ്ക്ക് നഷ്ടമായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നും മറ്റും അന്ന് പറഞ്ഞു കേട്ടു. ഇരുപത്തിയൊന്നാം വയസ്സിലാണ് മോനിയ മരണപ്പെട്ടത്. ഇത്രയും വര്ഷങ്ങള്ക്കിപ്പോറും, മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മോനിഷ മോഹന്‍ലാലിനൊപ്പം പാടിയ പാട്ട് വൈറലാകുന്നു.
രണ്ടാം വരവില്‍ ഒരു പടി മുകളില്‍, ബോക്സ് ഓഫീസില്‍ മിന്നും വിജയം നേടി പുണ്യാളന്!
മോഹന്‍ലാല്‍ ഷോ
ഈസ്റ്റ് കോസ്റ്റ് അവതരിപ്പിച്ച 'മോഹന്‍ലാല്‍ ഷോ 92' എന്ന പരിപാടിയിലാണ് മോനിഷ മോഹന്‍ലാലിനൊപ്പം പാട്ട് പാടുന്നത്. ഏയ് ഓട്ടോ എന്ന ചിത്രത്തിലെ പാട്ട് ഇരുവരും രസിച്ച് പാടുന്ന വീഡിയോ ആണ് വൈറലാകുന്നത്.
ലാലും മോനിഷയും
മൂന്ന് സനിമകളില്‍ മോഹന്‍ലാലും മോനിഷയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ആര്യന്, അധിപന്, കമലദളം.. മൂന്ന് ചിത്രങ്ങളും ഹിറ്റായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
നര്‍ത്തകിയാണ്
ഗായിക മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടെയാണ് മോനിഷ. നര്‍ത്തകി കൂടെയായിരുന്ന അമ്മ ശ്രീദേവിയില്‍ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. ഒന്‍പത് വയസ്സുള്ളപ്പോള്‍ നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ചു.1985 ല്‍ കര്‍ണ്ണാടക ഗവണ്മെന്റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്കുന്ന കൗശിക അവാര്‍ഡ് ലഭിച്ചു.
സിനിമയിലേക്ക്
എം.ടി. വാസുദേവന്‍ നായര്‍ മോനിഷയുടെ കുടുംബ സുഹൃത്തായിരുന്നു. അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന് കാരണമായത്. എം ടി കഥയും, ഹരിഹരന് സംവിധാനവും നിര്‍വഹിച്ച 'നഖക്ഷതങ്ങള്‍' (1986) ആണ് ആദ്യചിത്രം.
പുരസ്കാരം
ആദ്യ ചിത്രത്തിലൂടെ തന്നെ മോനിഷ ദേശീയ പുരസ്കാരം സ്വന്തമാക്കി. നഖക്ഷതരങ്ങള് എന്ന ചിത്രത്തിലെ അഭിനയത്തിന് 86 ല്‍ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം വാങ്ങുമ്പോള്‍ മോനിഷയ്ക്ക് 15 വയസ്സാണ് പ്രായം..
മഞ്ഞള്‍ പ്രസാദം
പിന്നീട് മോനിഷ മലയാള സിനിമയുടെ മഞ്ഞള്‍ പ്രസാദമായി മാറുകയായിരുന്നു. ഋതുഭേതം, ശ്യാമസന്ധ്യ, ആര്യന്, അധിപന്, കുറുപ്പിന്റെ കണക്കുപുസ്തകം, വീണ മീട്ടിയ വിലങ്ങുകള്‍, പെരകുന്തച്ചന്, വേനല്‍ കിനാവുകള്‍, കടവ്, തലസ്ഥാനം, കുടുംബ സമേതം, കമലദളം, ചെമ്പക്കുളന്തച്ചന്, ചെപ്പടിവിദ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ മോനിഷ മലയാളികള്‍ക്ക് പ്രിയങ്കരിയായി.
അന്യഭാഷയിലും
മലയാളത്തില്‍ മാത്രം ഒതുങ്ങിയില്ല മോനിഷ. അഞ്ചോളം തമിഴ് ചിത്രങ്ങളും ഓരോ തെലുങ്ക്, കന്നട ചിത്രങ്ങളും മോനിഷ അഭിനയിച്ചിട്ടുണ്ട്. ഏഴ് വര്‍ഷം കൊണ്ട് 25 സിനിമകള്‍ മോനിഷ പൂര്‍ത്തിയാക്കി.
മരണം സംഭവിച്ചത്
1992 ഡിസംബര്‍ 5ന് 'ചെപ്പടിവിദ്യ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് മോനിഷയുടെ മരണം. മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാര്‍ ആലപ്പുഴക്കടുത്തുള്ള ചേര്‍ത്തലയില്‍ വെച്ച് ബസുമായി കൂട്ടിയിടിക്കുകയും, തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയും ചെയ്തു. അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വീഡിയോ
മോഹന്‍ലാല്‍ ഷോ 92 യില്‍ ലാലിനൊപ്പം മോനിഷ പാടുന്ന പാട്ട് കാണണ്ടേ... ഇതാ വീഡിയോ കാണൂ...
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം