Don't Miss!
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മയിലാട്ടം: ദേവന്റെയും പളനിയുടെയും കഥ
മയിലാട്ടം: ദേവന്റെയും പളനിയുടെയും കഥ
അച്ഛനും അമ്മയുമില്ലാത്ത ദേവന് ജീവിക്കുന്നതു തന്നെ അവന്റെ മൂന്ന് സഹോദരിമാര്‍ക്ക് വേണ്ടിയാണ്. അവര്‍ക്കായാണ് അവന് കഷ്ടപ്പെടുന്നതും പണം സമ്പാദിക്കുന്നതും. എല്ലാവരെയും വിവാഹം കഴിച്ചയച്ചെങ്കിലും അവരെല്ലാം ഇപ്പോഴും താമസിക്കുന്നത് ദേവനോടൊപ്പമാണ്.
ദേവന് സഹോദരിമാരെ ആത്മാര്‍ഥമായി സ്നേഹിക്കുന്നെങ്കിലും സഹോദരിമാരുടെ സ്നേഹത്തില്‍ അത്ര ആത്മാര്ഥതയൊന്നുമില്ല. വിവാഹം ചെയ്ത് കുടുംബമായി കഴിഞ്ഞ അവര്‍ക്ക് ദേവനെ പിഴിഞ്ഞ് സ്വന്തം കാര്യം ഭദ്രമാക്കാനാണ് നോട്ടം. ദേവന് വിവാഹം കഴിക്കുന്നത് അവര്‍ ഇഷ്ടപ്പെടാത്തതിന്റെ കാരണം തങ്ങള്‍ക്ക് ലഭിക്കുന്നതെല്ലാം അതോടെ നഷ്ടമാവുമെന്ന ഭയമാണ്. കര്‍ഷകശ്രീ അവാര്‍ഡ് ലഭിച്ച ദേവന് കിട്ടിയ രണ്ടു ലക്ഷം രൂപ എങ്ങനെയെങ്കിലും വീതിച്ചെടുക്കാന്‍ അവന് ചുറ്റും കൂടിയിരിക്കുകയാണ് സഹോദരിമാര്‍ ഇപ്പോള്‍.
ദേവനെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടിയാണ് അവന്റെ അമ്മാവന്റെ മകളായ മീനാക്ഷി. എന്നാല്‍ അവന് മനസില്‍ ഇഷ്ടമുണ്ടെങ്കിലും വലിയ അടുപ്പമൊന്നും അവന് അവളോട് കാണിക്കാറില്ല. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അവന് പ്രേമിച്ചു നടക്കാനൊന്നും സമയമില്ലാത്തതു തന്നെ കാരണം.
മറ്റൊരു കൃഷിക്കാരനും സുഹൃത്തുമായ ദാസനോടൊപ്പം പൊള്ളാച്ചിയിലേക്ക് നടത്തിയ യാത്ര ദേവന്റെ ജീവിതത്തിലെ വഴിത്തിരിവായി. ദാസന് ഒരു ട്രാക്ടര്‍ വാങ്ങാന്‍ വേണ്ടിയണ് പൊള്ളാച്ചിയില്‍ പോയത്. അവിടെ വച്ച് ദാസന്റെ കൈയിലുണ്ടായിരുന്ന പണം മോഷണം പോയി.
പൊള്ളാച്ചിയില്‍ വെച്ചാണ് ദേവന് പളനിയെ കാണുന്നത്. പളനിയുമായുള്ള കൂടിക്കാഴ്ച അവനെ ഞെട്ടിച്ചു. ദേവന്റെ തനിപ്പകര്‍പ്പായിരുന്നു പളനി. അവര്‍ പരസ്പരം കണ്ടതോടെ അവരുടെ ജീവിതത്തില്‍ തന്നെ ചില സംഭവങ്ങള്‍ക്ക് തുടക്കമായി.
അടുത്ത ഗ്രാമമായ ശിങ്കനല്ലൂരില്‍ സ്ഥിരതാമസമാക്കിയ ആളാണ് പളനി. വളരെ വ്യത്യസ്തമായ ആചാരങ്ങളുള്ള ഒരു ഗ്രാമമാണ് ശിങ്കനെല്ലൂര്. പളനി ആളൊരു കവല ചട്ടമ്പിയാണ്. തെറ്റ് കണ്ടാല്‍ അവന് ആരെയും നിന്നു തല്ലും.
പളനിയും ദേവനും ചില തീരുമാനങ്ങളിലെത്തി. ഇരുവരും പരസ്പരം തങ്ങളുടെ സ്ഥാനങ്ങള്‍ വച്ചുമാറി. പളനി ദേവന്റെ ഗ്രാമത്തിലേക്കും ദേവന് ശിങ്കനെല്ലൂരിലേക്കും പോയി. ദേവന് എന്ന കര്‍ഷകനായി പളനി അഭിനയിച്ചു.
പളനിയുടെ ഗ്രാമത്തില്‍ ദേവന് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു. ഒപ്പം പളനിയെ മനസില്‍ സൂക്ഷിക്കുന്ന മൈഥിലിയുടെ മുന്നില്‍ അവന് പളനിയായി നിന്നുകൊടുത്തു.
പളനിയും ദേവനുമായി ഇരട്ടക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയറാമിന് വ്യത്യസ്തമായ അഭിനയ അനുഭവമാണ് വി. എം. വിനുവിന്റെ മയിലാട്ടം സമ്മാനിക്കുന്നത്. മൈഥിലിയായി രംഭയും മീനാക്ഷിയെ ഇന്ദ്രജയും അഭിനയിക്കുന്നു.
ജഗതി ശ്രീകുമാര്‍, വിജയരാഘവന്, സായികുമാര്‍, കലാഭവന്‍ മണി, മണിയന്‍പിള്ള രാജു, അഗസ്റിന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്, റിയാസ്ഖാന്, കോട്ടയം പുരുഷു, ബിന്ദു പണിക്കര്‍, റിസബാവ, സാദിഖ്, യമുന, പൂര്‍ണിമ, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
മണി ഷൊര്‍ണൂരിന്റേതാണ് രചന. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന് ഈണം പകരുന്നു. ഛായാഗ്രഹണം വേണുഗോപാല്‍.
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'