Don't Miss!
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Automobiles ആഡംബര കാറിനായി മുടക്കിയത് 1.50 കോടി രൂപ, ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ 'വിക്കി ഡോണർ'
- Lifestyle മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
ദുരന്തങ്ങളുടെ വേലിയേറ്റവുമായി ഭദ്ര
ദുരന്തങ്ങളുടെ വേലിയേറ്റവുമായി ഭദ്ര
ജോസഫ് സെബാസ്റ്യന്‍ എംപിയുടെ പേഴ്സണല്‍ സെക്രട്ടറിയാണ് ജയദേവന്. എംപിയുടെ രഹസ്യങ്ങള്‍ ഇരുചെവിയറിയാതെ സൂക്ഷിക്കാന്‍ ജയദേവന് കഴിഞ്ഞിരുന്നു. എംപിക്കും ജയദേവനെ വിശ്വാസമായിരുന്നു.
എന്നാല്‍ ഒരിക്കല്‍ തന്റെ ഭാര്യയാകാന്‍ പോകുന്ന സുഭദ്ര എന്ന പാവം പെണ്ണിനെ വിവാഹത്തലേന്ന് നേതാവ് ബലാത്സംഗം ചെയ്യുന്നതും കൊലപ്പെടുത്തുന്നതും കണ്ടപ്പോള്‍ ജയദേവന്റെ നിയന്ത്രണം വിട്ടു. നേതാവിനോടുള്ള വിശ്വാസവും കൂറുമൊക്കെ ഒറ്റ നിമിഷം കൊണ്ടു തകര്‍ന്നുവീണു. രണ്ടു പേരും വര്‍ഗ്ഗശത്രുക്കളെ പോലെ പോരാട്ടത്തിനിറങ്ങി.
എന്നാല്‍ അധികാരവും പണവും ആള്‍ബലവും ജോസഫ് സെബാസ്റ്യന്‍ അനുകൂലമായിരുന്നു. ഭാര്യയെ ഇല്ലാതാക്കിയതു പോലെതന്നെ ജയദേവനെയും അയാള്‍ ഇല്ലാതാക്കി. അതൊരു അപകടമരണമാക്കി തീര്‍ക്കാന്‍ എംപിക്ക് തന്റെ അധികാരസ്വാധീനം ധാരാളമായിരുന്നു.
എന്നാല്‍ അതിനു ശേഷം ജോസഫ് സെബാസ്റ്യന്റെ ജീവിതം ആകെ ദുരന്തങ്ങളുടേതായിരുന്നു. കാറ്റിലൂടെ ഒഴുകിയെത്തുന്ന വസ്ത്രം അദ്ദേഹത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങി. അതൊരു തുടക്കമായിരുന്നു. വികൃതമായൊരു മുഖം തറവാട്ടിലെ അംഗങ്ങളുടെ ജീവനു വില പറയാന്‍ തുടങ്ങി. മരണം തുടര്‍ക്കഥയായി.
ഭദ്ര തന്റെ പ്രതികാരം തുടങ്ങിക്കഴിഞ്ഞു. എംപിയുടെ മകളുടെ വിവാഹം നടത്തില്ലെന്ന് ശപഥം ചെയ്ത അവള് എംപിയുടെ മകന് റോക്കിയെ ഇതിനകം തന്നെ വകവരുത്തിക്കഴിഞ്ഞു. കൂടാതെ സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെയും സുഭദ്ര എന്ന യക്ഷി പൊരുതുകയാണ്.
അഞ്ചോളം ചിത്രങ്ങള്‍ നിര്‍മ്മിച്ച മമ്മി സെഞ്ച്വറി ആദ്യമായി സംവിധാന രംഗത്തേക്കു കടക്കുന്ന ഹൊറര്‍ ചിത്രമാണ് ഭദ്ര. ശങ്കറും ജഗദീഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ വിനയാ പ്രസാദാണ് നായിക. ഏറെക്കാലത്തിനു ശേഷമാണ് വിനയാപ്രസാദ് സിനിമയില്‍ എത്തുന്നത്. ക്യാപ്റ്റന്‍ രാജു, മാമുക്കോയ, മാള അരവിന്ദന്, സലിം കുമാര്‍, രുദ്ര പ്രസാദ്, അനിത, അഞ്ജലി, കനകലത ഫിലോമിന എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
തിരക്കഥയും സംഭാഷണവും ടൈറ്റസ് മഞ്ജു. രാജീവ് മാധവന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് പി.സി. മോഹന്‍. കലാ സംവിധാനം സജി വര്‍ക്കല. ഡിടിഎസില്‍ തയ്യാറാകുന്ന ഈ ചിത്രം ന്യൂമാസ് റിലീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ