Don't Miss!
- Lifestyle മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പറഞ്ഞുതീരാത്ത വിശേഷങ്ങള്‍
പറഞ്ഞുതീരാത്ത വിശേഷങ്ങള്‍
ആര്ക്ടിടെക്ടായ രാജീവനും വിജയലക്ഷ്മിയും വിവാഹിതരായത് നാട്ടുകാരുടെയും വീട്ടുകാരുടെയും വിലക്കുകളെ ലംഘിച്ചാണ്. പ്രണയത്തിന്റെ സാഫല്യത്തിന് യാഥാസ്ഥിതികരായ ബന്ധുക്കള്‍ കല്പിച്ച വിലക്കുകള്‍ അവര്‍ക്ക് പ്രതിബന്ധമായില്ല. അവര്‍ തങ്ങളുടേത് മാത്രമായ ജീവിതത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു.
പ്രണയത്തിലൂടെ അടുത്തറിഞ്ഞ ശേഷം വിവാഹിതരായതാണെങ്കിലും അവരുടെ ജീവിതത്തിലും താളപ്പിഴകളുണ്ടായി. അവര്‍ക്കിടയില്‍ സംഘര്‍ഷത്തിന്റെ നാളുകള്‍ പതുക്കെ മുറുകി. എതിര്‍പ്പുകളെ അതിജീവിച്ച് ഒന്നിച്ച അവര്‍ പിരിയുന്നതിനെ കുറിച്ച് ആലോചിച്ചുതുടങ്ങി.
കോടതിയിലേക്കും വിവാഹമോചനത്തിലേക്കും അവരുടെ ജീവിതങ്ങള്‍ വലിച്ചിഴക്കപ്പെട്ടു. ഒരു കുഞ്ഞുണ്ടായിട്ടും പിരിയാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം. പുനരാലോചനക്ക് കോടതി ആറ് മാസത്തെ സമയം അനുവദിച്ചിട്ടും ഇനി ഒന്നിച്ച് ജീവിക്കാനാവില്ല എന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചുനിന്നു.
എന്നാല്‍ വിവാഹമോചനത്തിന്റെ പിറ്റേ ദിവസം തന്നെ രാജീവന്റെ മനസില്‍ വിജയലക്ഷ്മിയുടെ അസാന്നിധ്യം വേദനയുടെ തീ പടര്‍ത്തി. കുടുംബ കോടതിയുടെ ജഡ്ജിയുടെ വീട്ടിലേക്ക് അയാള്‍ ചെന്നു. വേര്‍പ്പെടുത്തിയ വിവാഹബന്ധം വീണ്ടും ഒന്നിപ്പിക്കാന്‍ മാര്‍ഗമുണ്ടോ എന്നായിരുന്നു അയാള്‍ക്കറിയേണ്ടത്. എന്നാല്‍ നിയമത്തിന് അതിന്റേതായ പരിധികളും പരിമിതികളുമുണ്ടല്ലോ. ജഡ്ജി അയാള്‍ക്ക് നേരെ കൈമലര്‍ത്തി.
രാജീവനും വിജയലക്ഷ്മിയും പിന്നീട് കാണുന്നത് രണ്ട് വര്‍ഷത്തിന് ശേഷമാണ്. പെണ്‍കുഞ്ഞ് ഇപ്പോള്‍ വിജയലക്ഷ്മിയോടൊപ്പമാണ്. എട്ട് വയസാവുന്നതുവരെ കുഞ്ഞ് വിജയലക്ഷ്മിയോടൊപ്പം താമസിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം.
രണ്ട് വര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച അവര്‍ക്കൊരു വല്ലാത്ത അനുഭവമായിരുന്നു. രണ്ട് വര്‍ഷക്കാലം പിന്നെയും ഇരുവരുടെയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കിയിരുന്നു.
രാജീവന്റെ ഓഫീസിലേക്ക് സ്ഥലംമാറിവന്ന അഞ്ജന എന്ന പെണ്‍കുട്ടിയെ കൊണ്ട് അയാളെ വിവാഹം കഴിപ്പിക്കാന്‍ ഇതിനിടെ ബന്ധുക്കള്‍ ശ്രമം തുടങ്ങി. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ വീണ്ടും അവരുടെ ജീവിതത്തിലുണ്ടായി.
വിവാഹമോചനത്തിന് ശേഷം സ്ത്രീപുരുഷന്മാര് അനുഭവിക്കുന്ന സംഘര്‍ഷത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥയാണ് ഹരികുമാറിന്റെ പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ പറയുന്നത്. ഇ. വി. ശ്രീധരന്റെ ബലിക്കളം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.
രാജീവനായി സുരേഷ് ഗോപിയും വിജയലക്ഷ്മിയായി ലക്ഷ്മി ഗോപാലസ്വാമിയുമാണ് അഭിനയിക്കുന്നത്. മന്യ, ദേവീചന്ദന, ജയകൃഷ്ണന്, ജനാര്ദനന്, പി. ശ്രീകുമാര്‍, ദേവന്, സുകുമാരി, കാലടി ജയന്, ഇര്‍ഷാദ്, ഗീതാ നായര്‍, നിവേദിത എന്നിവരെ കൂടാതെ ബാലതാരങ്ങളായ ബേബി ഹിനയും ബേബി കൃഷ്ണയും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം പി. സുകുമാര്‍. സെന്റ് ആന്റണീസ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് കലൂര്‍ ഡെന്നീസാണ്. യൂസഫലി കേച്ചേരിയുടെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന് ഈണം പകരുന്നു. യേശുദാസ്, ചിത്ര, സുജാത എന്നിവര്‍ പാടുന്നു.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍