Don't Miss!
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
സ്മാര്‍ട്ട് സിറ്റിയിലെ മാധവന്
കൊച്ചി ഇന്ന് അധോലോക രാജാവ് മാധവന്റെ കാല്‍ക്കീഴിലാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. മാധവനാണ് ഇന്ന് അവിടെ എല്ലാം തീരുമാനിക്കുന്നത്. അയാള്‍ അറിയാതെ കൊച്ചിയില്‍ ഒരു വന്‍ ഇടപാടും ആര്‍ക്കും നടത്താനാവില്ല.
ശത്രുക്കള്‍ മാധവന്റെ നിഴലിനെ പോലും ഭയക്കുന്നുണ്ട്. മാധവനോട് പൊരുതി നേടാനാവില്ലെന്ന് അറിയാവുന്നതു കൊണ്ട് അയാളോട് നേരിട്ടൊരു ഏറ്റുമുട്ടലിന് അവര്‍ മുതിരാറില്ല.
ആരുമില്ലാത്തവന്റെ ജീവിതത്തിലെ ദൈന്യങ്ങളില്‍ നിന്ന് ഒരു വലയിലും കുടുങ്ങാത്ത കൊച്ചിയിലെ വമ്പന്‍ സ്രാവായി വളര്‍ന്നവനാണ് മാധവന്. പന്ത്രണ്ടാമത്തെ വയസിലാണ് സ്വര്ണക്കള്ളക്കടത്തുകാരനായ ചന്ദ്രശേഖരന്റെയടുക്കല് മാധവന് ചെന്നുപെട്ടത്. മാധവന് ആരുമില്ലെന്നറിഞ്ഞ് ചന്ദ്രശേഖരന് അവനെയും അവന്റെ കുഞ്ഞുപെങ്ങളെയും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അയാള്‍ അവരെ മക്കളെ പോലെ വളര്‍ത്തി. വളര്‍ന്നപ്പോള്‍ ചന്ദ്രശേഖരേനേക്കാള് വലിയ അധോലോക രാജാവായി മാധവന്.
ചന്ദ്രശേഖരന് പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്തിരുന്നെങ്കില്‍ മാധവന് അതിന് തയ്യാറായിരുന്നില്ല. കടുത്തതായിരുന്നു അയാളുടെ തീരുമാനങ്ങള്‍. എന്നാല്‍ കരുത്തനായൊരു ശത്രുവിനെ നേരിടേണ്ടി വന്നതോടെ പ്രശ്നങ്ങള്‍ സങ്കീര്‍ണമായി.
സിറ്റിയില്‍ പുതുതായി ചാര്‍ജെടുത്ത അരുണ്‍ നമ്പ്യാര്‍ വടക്കേ ഇന്ത്യയിലെ തീവ്രവാദി ഗ്രൂപ്പുകളെ അടിച്ചമര്‍ത്തി പേരെടുത്തയാളാണ്. കൊച്ചിയിലെ അധോലോകത്തെ നശിപ്പിക്കാനും നമ്പ്യാര്‍ തീരുമാനിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ നമ്പ്യാര്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. അതോടെ നമ്പ്യാര്‍ തന്റെ രീതികള്‍ മാറ്റി.
ഒരു ഭാഗത്ത് ചര്‍ച്ചകള്‍. മറുഭാഗത്ത് വമ്പന്‍ സ്രാവുകളുടെ ശക്തികേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം. അത് മാധവനു നേര്‍ക്കുമെത്തി. രണ്ട് മദയാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടക്കമായിരുന്നു അത്.
മാധവനായി സുരേഷ് ഗോപിയും അരുണ്‍ നമ്പ്യാരായി സിദ്ദിഖുമാണ് വേഷമിടുന്നത്. ഗോപിക, ലക്ഷ്മി ഗോപാലസ്വാമി, മുരളി, മനോജ് കെ.ജയന്, ജയസൂര്യ, രാജന് പി.ദേവ്, സഞ്ജയ് മിശ്ര, ഷമ്മി തിലകന്, സുബൈര്‍, സാദിഖ്, ബാബുരാജ്, ടി.പി.മാധവന്, വിജയകുമാര്‍, പി.ശ്രീകുമാര്‍, സന്തോഷ് ജോഗി മാസ്റര്‍ തേജസ് എന്നിവരാണ് മറ്റു പ്രമുഖതാരങ്ങള്‍.
തിരക്കഥാകൃത്ത് ബി. ഉണ്ണിക്കൃഷ്ണന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
-
ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി