Don't Miss!
- Lifestyle ശരീരത്തില്‍ മരവിപ്പോ, ബലഹീനതയോ നിസ്സാരമല്ല: എഴുന്നേല്‍ക്കാനാവാത്ത വിധം കിടത്തുന്ന ലക്ഷണങ്ങള്‍
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Automobiles കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- News 7 ദിവസം കൊണ്ട് ജീവിതം അടിമുടി മാറും; 3 രാശിക്കാരെ കാത്തിരിക്കുന്നത് സ്വപ്നം കണ്ട വീടും, കൈനിറയെ പണവും
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
സക്കീര്‍ അലിയുടെ പടയൊരുക്കം
സക്കീര്‍ അലിയുടെ പടയൊരുക്കം
അധോലോകം വാഴുന്നവരുടെ ലോകം ഹിറ്റ് മേക്കര്‍മാര്‍ക്ക് എന്നും പ്രിയപ്പെട്ട വിഷമായിരുന്നു. അധോലോക വീരനായകന്മാരുടെ കഥ പറയുന്ന ആര്യനും ഇരുപതാം നൂറ്റാണ്ടും ഉസ്താദുമൊക്കെ മലയാളത്തിലെ വന്‍ഹിറ്റുകളുടെ പട്ടികയില്‍ പെടുന്നു. ആ ജനുസിലേക്ക് മറ്റൊരു അധോലോകചിത്രം കൂടി പിറക്കുകയാണ്. ജോഷി-രണ്‍ജി പണിക്കര്‍ ടീം മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന ആദ്യചിത്രമായ പ്രജ അധോലോക രാജാവായ സക്കീര്‍ അലിയുടെ കഥയാണ് പറയുന്നത്.
മുംബൈ അധോലോകത്തില്‍ ചക്രവര്‍ത്തിയായി വാണയാളാണ് സക്കീര്‍ അലി. അധോലോക സാമ്രാജ്യങ്ങള്‍ അയാളുടെ ആധിപത്യത്തിന് കീഴടങ്ങുകയായിരുന്നു. അധോലോക രാജാവായി വാഴുമ്പോഴും നന്മ നിറഞ്ഞ ഒരു മനുഷ്യന്റെ മുഖം അയാളുടെ വ്യക്തിജീവിതത്തിലുണ്ടായിരുന്നു. തിരുമുല്‍പ്പാട് എന്ന മധ്യവയസ്കനാണ് ഒരു മുതിര്‍ന്ന ബന്ധുവിനെ പോലെ അയാള്‍ക്ക് തണലായിരുന്നത്.
നീണ്ട കാലം അധോലോക രാജാവായി വാണ സക്കീറിന് അതെല്ലാം വിട്ട് സ്വസ്ഥമായ സാധാരണ ജീവിതം നയിക്കണമെന്ന തോന്നലുണ്ടായി. അങ്ങനെയാണ് അധോലോകത്തോട് വിട പറഞ്ഞ് സക്കീര്‍ നാട്ടിലെത്തിയത്.-കൊച്ചിയില്‍.
എന്നാല്‍ ഭൂതകാലത്തെ അത്ര പെട്ടെന്ന് മായ്ച്ചുകളയാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. പഴയ ശത്രുക്കള്‍ അയാളെ കെണിയില്‍ വീഴ്ത്താന്‍ തന്ത്രങ്ങളൊരുക്കി. ഇതിനിടെയാണ് അസിസ്റന്റ് കമ്മിഷര്‍ മേരിമറിയം സക്കീറിനെ കുരുക്കാന്‍ ശ്രമിക്കുന്നത്. ഒരു തവണ സക്കീറുമായി കൊമ്പ് കോര്‍ത്ത മറിയം അയാളുടെ ഭൂതകാലം മനസിലാക്കി നീക്കങ്ങള്‍ ആരംഭിച്ചു.
എന്നാല്‍ ഏറെ വൈകാതെ സക്കീറിലെ നന്മ നിറഞ്ഞ മനുഷ്യനെ തിരിച്ചറിയാന്‍ മറിയത്തിനായി. അതോടെ മറിയം സക്കീറിനോടടുത്തു.
തന്നെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്ത ശത്രുക്കളെ വകവരുത്താന്‍ സക്കീര്‍ തുനിഞ്ഞിറങ്ങി. അര്‍ജുനും ഹമീദ് മേത്തറും അതില്‍ അയാള്‍ക്ക് തുണയായി. സക്കീറിന്റെ പടയൊരുക്കത്തിന്റെ കഥയാണ് തുടര്‍ന്ന് പ്രജ പറയുന്നത്.
സക്കീര്‍ അലിയിലൂടെ ഒരിക്കല്‍ കൂടി അധോലോക നായകന്റെ വേഷമണിയുകയാണ് മോഹന്‍ലാല്‍. അര്‍ജുനെ അവതരിപ്പിക്കുന്നത് ബിജുമേനോനും ഹമീദ് മേത്തറിനെ അവതരിപ്പിക്കുന്നത് കൊച്ചിന് ഹനീഫയുമാണ്. മേരിമറിയമായി ഐശ്വര്യയെത്തുന്നു. ബാബു നമ്പൂതിരിയാണ് തിരുമുല്പാട്.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം. ജി. രാധാകൃഷ്ണന് സംഗീതം പകരുന്നു. ക്യാമറ സഞ്ജീവ് ശങ്കര്‍.
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ